Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിന് പിച്ചൊരുക്കി’- കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്; സമരത്തിന്റെ ഫണ്ടിംഗ് അന്വേഷിക്കണമെന്ന് ബിജെപി

യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷ് യാദവിന് പിച്ചൊരുക്കിക്കൊടുക്കുകയായിരുന്നു കര്‍ഷകസമരക്കാര്‍ ചെയ്തതെന്ന കര്‍ഷക സമരക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുകയാണ്. ഇതോടെ ഈ കര്‍ഷകസമരക്കാര്‍ക്ക് പണം നല്‍കിയത് വിദേശ ഏജന്‍സികളോ അതോ പ്രതിപക്ഷ പാര്‍ക്കികളോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി വക്താവ് ആര്‍.പി. സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 03:55 pm IST
inIndia
ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)

ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)

ന്യൂദല്‍ഹി: യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷ് യാദവിന് പിച്ചൊരുക്കിക്കൊടുക്കുകയായിരുന്നു കര്‍ഷകസമരക്കാര്‍ ചെയ്തതെന്ന കര്‍ഷക സമരക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുകയാണ്. ഇതോടെ ഈ കര്‍ഷകസമരക്കാര്‍ക്ക് പണം നല്‍കിയത് വിദേശ ഏജന്‍സികളോ അതോ പ്രതിപക്ഷ പാര്‍ക്കികളോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി വക്താവ് ആര്‍.പി. സിങ്ങ്.  

മോദിസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടികളും വിദേശ ഏജന്‍സികളും പണം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണം. കര്‍ഷകസമരത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവ് നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ആര്‍.പി. സിങ്ങ് ഇതിന് പിന്നിലെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.

ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും യോഗിയെയും രാഷ്‌ട്രീയമായി പരാജയപ്പെടുത്താനായിരുന്നു കര്‍ഷകസമരക്കാര്‍ക്ക് ധനസഹായം നല്‍കിയതെന്ന കാര്യം തെളിഞ്ഞിരിക്കുകയാണെന്ന് ആര്‍.പി. സിങ്ങ് പറഞ്ഞു. പ്രതിപക്ഷരാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി കര്‍ഷകസമരക്കാരുമായി രഹസ്യമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ‘ആരാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ ഫണ്ട് നല്‍കിയതെന്ന കാര്യം അന്വേഷിക്കണം. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ വിദേശ ഏജന്‍സികളാണോ ഫണ്ട് നല്‍കിയത്? നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിദേശത്ത് യാത്ര ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇത്തരം യാത്രകള്‍ അന്വേഷണവിധേയമാക്കണം’- ആര്‍.പി. സിങ്ങ് പറഞ്ഞു.

‘പ്രതിപക്ഷപാര്‍ട്ടികള്‍ ഫണ്ട് നല്‍കിയോ എന്ന കാര്യം അന്വേഷിക്കണം. അഖിലേഷ് യാദവ്, കോണ്‍ഗ്രസ് പാര്‍ട്ടി, മമത ബാനര്‍ജി, മറ്റ് പാര്‍ട്ടികള്‍ പണം നല്‍കിയിട്ടുണ്ടോ? പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനായി കര്‍ഷകസമരക്കാരുമായി രഹസ്യകൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ടാകാം’- ആര്‍.പി. സിങ്ങ് പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി. സിങ്ങ് കര്‍ഷകസമരത്തിന്റെ പിന്നിലെ സാമ്പത്തിക സഹായങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. യുപി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ നല്‍കിയ അഭിമുഖത്തില്‍ യോഗേന്ദ്ര യാദവ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.  

‘ബിജെപിയുടെ വോട്ടുകള്‍ എവിടെയെല്ലാം കുറഞ്ഞു, എവിടെയെല്ലാം ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞു എന്നീ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഈ മാച്ചില്‍ കര്‍ഷകരുടെ സമരം ഒരു കളിക്കാരനായിരുന്നു. പിച്ച് റെഡിയാക്കുക എന്നത് മാത്രമായിരുന്നു കര്‍ഷകസമരത്തിന്റെ റോള്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എളുപ്പം വിക്കറ്റെടുക്കാവുന്ന രീതിയിലാണ് റോഡ് റോളര്‍ ഉപയോഗിച്ച് ഞങ്ങള്‍ പിച്ചൊരുക്കിയത്. പക്ഷെ ബൗളിങ്ങ് ചെയ്യേണ്ടത് ഞങ്ങളല്ല. അഖിലേഷും മറ്റുമാണ് അത് ചെയ്യേണ്ടത്. അദ്ദേഹത്തിന് യോഗിയുടെ വിക്കറ്റെടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതിന് പിച്ച് റെഡിയാക്കിയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘-ഇതായിരുന്നു യോഗേന്ദ്ര യാദവിന്റെ അഭിമുഖത്തിലെ വിവാദഭാഗം. ഇത് പ്രകാരം കര്‍ഷകസമരം എന്നത് യോഗിയെ തറപറ്റിക്കാനുള്ള പിച്ചൊരുക്കലായിരുന്നു എന്നാണ് യോഗേന്ദ്ര യാദവ് പറഞ്ഞത്. ആ പിച്ചില്‍ അതിവേഗം പന്തെറിഞ്ഞ് യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിനെ സഹായിക്കലായിരുന്നു കര്‍ഷകസമരത്തിന്റെ ദൗത്യം എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

Tags: യോഗേന്ദ്ര യാദവ്ബിജെപി വക്താവ് ആര്‍.പി. സിങ്ങ്യോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്നരേന്ദ്രമോദിupകര്‍ഷക സമരംയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022സംയുക്ത കിസാൻ മോർച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.