Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തനതുസിനിമയുടെ ഉത്തരായനങ്ങള്‍

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകം 'കലി', സംവിധാനം ചെയ്തുകൊണ്ട് തനതു നാടകവേദിക്ക് തുടക്കംകുറിച്ച അരവിന്ദന്‍ ചലച്ചിത്ര ലോകത്ത് ഭാരതീയ സൗന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായ തനതു സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള കലാസപര്യയാണ് തുടര്‍ന്നത്. മഹാമൗനത്തിന്റെ ഘനഭാവത്തെ ദൃശ്യ കവിതകളാക്കിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഭാഷയും വ്യാകരണവും കാഴ്ചയുടെ കലയായ സിനിമയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല

കുമ്മനം രവി by കുമ്മനം രവി
Mar 13, 2022, 06:00 am IST
in Entertainment

വ്യവസ്ഥാപിത  സങ്കല്‍പങ്ങളെ നിരാകരിച്ച് കൊണ്ട് സിനിമയെ കവിതയോളം ഉയര്‍ത്തുകയും സംഗീതത്തിന്റെ ഉദാത്തതയിലെത്തിക്കുകയും ചെയ്ത കലാ മര്‍മ്മജ്ഞനായിരുന്നു അരവിന്ദന്‍… മൗനമുദ്രിതമായ ജീവിതവും ഋഷി സമാനമായ ശരീര ഭാഷയും കൊണ്ട് സിനിമയില്‍ വേറിട്ടു നിന്ന അരവിന്ദന്‍ നിശബ്ദതയെ ദൃശ്യ സംഗീതമാക്കിയ പ്രതിഭാശാലിയെന്ന് വിശേഷിപ്പിക്കപ്പെട്ടു. ആരവങ്ങളേക്കാള്‍ സംവേദനാത്മകമാണ് മൗനം എന്ന തന്റെ കലാദര്‍ശനം സിനിമയിലെത്തും മുന്‍പേ തന്നെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ അരവിന്ദന്‍ തുടങ്ങിവച്ചിരുന്നു. ചിത്രകലയുടെയും സംഗീതത്തിന്റെയും വാസ്തുവിദ്യയുടെയും സൗന്ദര്യങ്ങള്‍ ഇഴ ചേര്‍ത്തു രചിച്ച സിനിമകളിലൂടെ ഈ കലാകാരന്‍ നമ്മുടെ ചലച്ചിത്രപ്പെരുമയെ വിശ്വചക്രവാളത്തോളം വിസ്തൃതമാക്കി.

ഉത്തരായനം (1974) മുതല്‍ വാസ്തുഹാര (1990) വരെ പന്ത്രണ്ട് ചിത്രങ്ങളാണ് അരവിന്ദന്‍ സംവിധാനം ചെയ്തത്. ഉത്തരായനം എന്ന വാക്കിന് ഉത്തരം തേടിയുള്ള യാത്ര എന്നും അര്‍ത്ഥം കല്‍പിക്കാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനാധിപത്യ അപചയത്തിന്റെയും രാഷ്‌ട്രീയ കപടതകള്‍ സൃഷ്ടിച്ച മൂല്യച്യുതികളുടെയും ഇന്ത്യന്‍ അവസ്ഥകളെപ്പറ്റിയുള്ള അന്വേഷണമാണ് ഉത്തരായനത്തിലൂടെ അരവിന്ദന്‍ നിര്‍വഹിച്ചത്. സീതയെ പ്രകൃതിയായി ചിത്രീകരിച്ചുകൊണ്ട് തന്റെ തനതായ രാമായണ ദര്‍ശനം കാഞ്ചനസീതയില്‍ അരവിന്ദന്‍ പ്രകാശിപ്പിച്ചു. ശ്രീരാമന്റെ ഗ്രോത്രത്തില്‍ പെട്ടവര്‍ എന്നവകാശപ്പെടുന്ന ആന്ധ്രാപ്രദേശിലെ ലമ്പാടികള്‍ എന്ന ഗിരിവര്‍ഗക്കാരാണ് രാമലക്ഷ്മണന്മാരായി കാഞ്ചനസീതയില്‍ അഭിനയിച്ചത്. സീതയുടെ അന്തര്‍ദ്ധാനത്തിനുശേഷം രാമ ലക്ഷ്മണന്മാര്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങളെ പ്രകൃതിയുടെ ദൃശ്യാഖ്യാനങ്ങളിലൂടെ ആവിഷ്‌കരിച്ച ഈ സിനിമയുടെ ദര്‍ശനം വിശ്വ സിനിമയില്‍ തന്നെ ആദ്യത്തേതാണ്. കേരളത്തിന്റെ സാംസ്‌കാരിക പ്രഭാവത്തിലെ സുവര്‍ണ നദിയായി ഒഴുകുന്ന ഭാരതപ്പുഴയെ തന്റെ ചിന്തയുടെയും കിനാവുകളുടെയും ചലച്ചിത്രമാക്കുകയായിരുന്നു ‘തമ്പ്'(1978) എന്ന മൂന്നാമത്തെ ചിത്രത്തില്‍. ഇന്ത്യന്‍ സിനിമയുടെ എന്നത്തേയും അഭിമാനമായ ‘തമ്പി’ലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോട്ടുകളുടെ  ശക്തിയും സൗന്ദര്യവും ഛായാഗ്രഹണ കലയിലെ അപൂര്‍വാനുഭവമായിരുന്നു.

കുട്ടികള്‍ക്കായി സംവിധാനം ചെയ്ത ‘കുമ്മാട്ടി’ (1979) കാവാലത്തിന്റെ കഥയെ ചീമേനി ഗ്രാമത്തില്‍ അവിടെയുള്ള നാട്ടുകാരെ വെച്ച് ചിത്രീകരിച്ചതാണ്. ക്രൈസ്തവ സങ്കല്‍പങ്ങളില്‍ വേരോടിയ ഒരു മിത്തിന് പുതുമയും പൊലിമയും ആഴവും മിഴിവും നല്‍കി ചലച്ചിത്രഭാഷ്യമാക്കിയതാണ് അരവിന്ദന്റെ ‘എസ്തപ്പാന്‍’ (1979). ബാലചന്ദ്രന്‍ ചുള്ളിക്കാട് നായക വേഷത്തെ അവതരിപ്പിക്കുന്ന ‘പോക്കുവെയില്‍’ (1981) മെല്ലെ മെല്ലെ മാനസിക വിഭ്രാന്തികള്‍ക്കു കീഴടങ്ങുന്ന വികാര ജീവിയായ ഒരു യുവാവിന്റെ കഥയായിരുന്നു. എന്നും സംഗീതത്തെ പ്രമേയത്തോട് ബന്ധപ്പെടുത്തി കഥാത്മകമായി ചിത്രീകരിക്കുവാനിഷ്ടപ്പെട്ടിരുന്ന അരവിന്ദന്‍ ‘പോക്കുവെയിലി’ലൂടെ ഹരിപ്രസാദ് ചൗരസ്യയുടെ ~ൂട്ടും രാജീവ് താരാനാഥിന്റെ സരോദും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗതാളങ്ങളും കേരളീയ ജീവിതത്തിലേക്ക് ആസ്വാദ്യകരമായി ആവിഷ്‌ക്കരിച്ചു.

അരവിന്ദന്റെ ഇതര സിനിമകളില്‍ നിന്ന് വ്യത്യസ്തമായി താരമൂല്യത്തിന് പ്രാധാന്യം നല്‍കിയ ‘ചിദംബരം’ (1985) ശിവസങ്കല്‍പത്തെ മുന്‍നിര്‍ത്തി പാപ പുണ്യങ്ങളെ പറ്റി ദാര്‍ശനികമായ സമാലോചനകള്‍ അവതരിപ്പിക്കുന്നു. പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന രീതികള്‍ മാനവരാശിയുടെ പതനത്തിലേക്കു നയിക്കുമെന്ന സന്ദേശമാണ് ‘ഒരിടത്ത്’ (1986) നല്‍കുന്നത്.

അവാര്‍ഡുകളൊന്നും ലഭിക്കാതെ പോയ മൂന്ന് അരവിന്ദന്‍ ചിത്രങ്ങളാണ് മാറാട്ടം(1988), സഹജ (1988) ഉണ്ണി(1989).  

കേരളത്തിന്റെയും ബംഗാളിന്റെയും സംസ്‌കാരങ്ങളെ സമന്വയിപ്പിക്കുന്ന ‘വാസ്തുഹാര’ (1990) ആയിരുന്നു അരവിന്ദന്‍ സംവിധാനം ചെയ്ത അവസാന ചിത്രം.  

മൗനത്തെ സിനിമയുടെ ഭാഷയാക്കി മാറ്റിയ അരവിന്ദന്‍ ജീവിതത്തിലും ധ്യാനലീനമായ മൗനം പുലര്‍ത്തിയിരുന്നതായി ഷാജി എന്‍. കരുണ്‍ ഓര്‍ക്കുന്നു. ‘…അരവിന്ദന്‍ എന്നെ ഒന്നു നോക്കിയാല്‍ ക്യാമറ സ്റ്റാര്‍ട്ട് എന്നര്‍ത്ഥം… കണ്ണിറുക്കിയാല്‍ ആക്ഷന്‍… തലയാട്ടിയാല്‍ ടേക്ക് ഓക്കെ… തിരികെ നടന്നാല്‍ പായ്‌ക്കപ്പ്… ചിരിച്ചാല്‍ പടം റിലീസ്… ദീര്‍ഘശ്വാസമിട്ടാല്‍ പടം മാറി…’

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകം ‘കലി’, സംവിധാനം ചെയ്തുകൊണ്ട് തനതു നാടകവേദിക്ക് തുടക്കംകുറിച്ച അരവിന്ദന്‍ ചലച്ചിത്ര ലോകത്ത് ഭാരതീയ സൗന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായ തനതു സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള കലാസപര്യയാണ് തുടര്‍ന്നത്.

മഹാമൗനത്തിന്റെ ഘനഭാവത്തെ ദൃശ്യ കവിതകളാക്കിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഭാഷയും വ്യാകരണവും കാഴ്ചയുടെ കലയായ സിനിമയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല.

Tags: സംവിധായകന്‍malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് പ്രദർശനത്തിന്

Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

New Release

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്

New Release

തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു.

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.