തിരുവനന്തപുരം: ടിപ്പു സുല്‍ത്താന്റെ 40000 പട്ടാളക്കാര്‍ കേരളത്തില്‍ എത്തിയപ്പോള്‍ ടിപ്പുവിനെ കാല്‍ വെട്ടിയ വൈക്കം പത്മനാഭപിള്ളയുടെ സിനിമയുമായി അലി അക്ബര്‍ വരുന്നു. വെറും 20 പേരടങ്ങുന്ന വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവ പുഴയുടെ തീരത്ത് ടിപ്പുവുമായി ഏറ്റുമുട്ടിയത്. ഈ യുദ്ധത്തില്‍ ടിപ്പുവിന്റെ കാലിന് പരിക്ക് പറ്റിയത്. ടിപ്പു സുൽത്താന്റെ നെടുംകോട്ട ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതാണ് പത്മനാഭപിള്ളയുടെ ഏറ്റവും ശ്രദ്ധേയമായ സൈനിക ദൗത്യം.
ഇടത് പക്ഷവും ഗിരീഷ് കര്‍ണ്ണാട് പോലുള്ളവരെല്ലാം ടിപ്പുവിനെ വല്ലാതെ വിഗ്രഹമാക്കിയവരാണ്. ടിപ്പു സുല്‍ത്താന്‍ എന്നാണ് ബഹുമാനപൂര്‍വ്വം വിളിക്കുന്നത്. ടിപ്പു എത്ര ക്ഷേത്രങ്ങളാണ് നശിപ്പിച്ചത്. ഇതൊന്നും പുറത്തുവന്നില്ല.. അക്ബറിനെ നമ്മള്‍ ദി ഗ്രേറ്റ് എന്ന് വിളിച്ചു. അതായത് നമ്മളെ ദ്രോഹിക്കുന്നവരെ മുഴുവന്‍ നമ്മള്‍ ഗ്രേറ്റും, സുല്‍ത്താനും ഒക്കെയാക്കി. – അലി അക്ബര്‍ പറയുന്നു.
എഐ സഹായത്തോടെയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം 500 കോടി രൂപ ചെലവുവരാവുന്ന സിനിമ എഐ സഹായത്തോടെ വെറും ഒരു കോടിക്ക് നിര്‍മ്മിക്കുമെന്ന് അലി അക്ബര്‍ പറഞ്ഞു. കാരവന്‍ സംസ്കാരം മലയാള സിനിമയെ നശിപ്പിച്ചുവെന്നും എഐയുടെ കടന്നുവരവോടെ ഈ കാരവന്‍ സംസ്കാരം നശിക്കുമെന്നും അലി അക്ബര്‍ പറയുന്നു.
















