Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ ഈ നീക്കം യുപിയില്‍ നിര്‍ണ്ണായകമായി; കര്‍ഷകരായ ജാട്ടുകളെ താമരയിലെത്തിച്ചത് ഷാ; കര്‍ഷകസമരത്തെ അതിജീവിച്ച് ബിജെപി

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയേയും മോദിയേയും പുകഴ്‌ത്തുമ്പോള്‍ തന്നെ രാഷ്‌ട്രീയ ചാണക്യനായ അമിത്ഷായുടെ വലിയൊരു നീക്കമാണ് കര്‍ഷകരെ വീണ്ടും താമരയിലെത്തിച്ചതെന്ന് വിലയിരുത്തല്‍. കര്‍ഷകരോഷം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികളും മോദിവിരുദ്ധമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 07:47 pm IST
in India

ലഖ്‌നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയേയും മോദിയേയും പുകഴ്‌ത്തുമ്പോള്‍ തന്നെ രാഷ്‌ട്രീയ ചാണക്യനായ അമിത്ഷായുടെ വലിയൊരു നീക്കമാണ് കര്‍ഷകരെ വീണ്ടും താമരയിലെത്തിച്ചതെന്ന് വിലയിരുത്തല്‍. കര്‍ഷകരോഷം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികളും മോദിവിരുദ്ധമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണമുണ്ടായില്ല.

75 ശതമാനം കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 2017നെ അപേക്ഷിച്ച് 4.1 ശതമാനം വര്‍ധിച്ചു. 55 മുതല്‍ 75 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപി വോട്ട് 1.9 ശതമാനം ഉയര്‍ന്നു. 40 മുതല്‍ 55 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ വോട്ട് ശതമാനം 2.2 ശതമാനവും 40 ശതമാനത്തില്‍ താഴെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 4.5 ശതമാനവും വര്‍ധിച്ചു. അങ്ങിനെ ബിജെപിയുടെ പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് കോട്ട തകര്‍ക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെയും സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക് ദളിന്റെയും ശ്രമം പരാജയപ്പെട്ടു.  

ഈയൊരു മാറ്റത്തിന് പിന്നില്‍ അമിത് ഷാ നടത്തിയ നീക്കം നിര്‍ണ്ണായകമായെന്ന് കരുതുന്നു. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ കൈവിടാത്ത ജാട്ടുകള്‍ കര്‍ഷകസമരത്തെ തുടര്‍ന്നാണ് ബിജെപിയുമായി അകന്നത്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ പ്രമുഖ ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാനാണ് അമിത് ഷാ നേരിട്ടെത്തിയത്. ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വീട്ടിലായിരുന്നു ഈ കൂടിക്കാഴ്ച. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും യുപി മന്ത്രി ഭൂപേന്ദ്ര ചൗധരിയും മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു.

അന്ന് അമിത് ഷാ വൈകാരികമായ ഒരു ലഘുപ്രസംഗം തന്നെ നടത്തി. ജാട്ട് നേതാക്കളുടെ ഹൃദയം അലിയിക്കുന്നതായിരുന്നു ഈ പ്രസംഗം. ‘ബിജെപി രാജ്യത്തിനായി ചിന്തിക്കുന്നതുപോലെ ജാട്ടുകള്‍ അവരെ കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. ജാട്ടുകളും ബിജെപിയും കര്‍ഷകരുടെ താല്‍പര്യത്തിനായി പ്രവര്‍ത്തിക്കുന്നു. ജാട്ടുകളും ബിജെപിയും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നു. ചിലപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ചെവിക്കൊണ്ടില്ലെങ്കില്‍ പോലും ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം ജാട്ട് സമൂഹം ഞങ്ങള്‍ക്ക് വോട്ട് നല്‍കിയിട്ടുണ്ട’- ഇങ്ങിനെ പോകുന്നു ഷായുടെ പ്രസംഗം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെ ജാട്ട് സമൂഹം പിന്തുണച്ചിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ ബിജെപിയെ കൈവിടുമോ എന്ന ആശങ്ക പരിഹരിക്കാനാണ് അമിത് ഷാ തന്നെ നേരിട്ട് എത്തിയത്. തെരഞ്ഞെടുപ്പ് ഈഗോ കാട്ടാനുള്ള വേദിയല്ല, പകരം ലക്ഷ്യം സാധിക്കാനുള്ള തന്ത്രങ്ങളുടെ നാളുകളാണെന്ന് അമിത് ഷായ്‌ക്ക് വ്യക്തമായി അറിയാം. ‘ജാട്ടുകള്‍ മുഗളന്മാരോട് യുദ്ധം ചെയ്തു. ഞങ്ങളുടെ പോരാടുകയാണ്’- ജാട്ടുകളുടെ പഴയ ചരിത്രത്തിലെ മിന്നുന്ന അധ്യായം ഓര്‍മ്മിപ്പിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞു.

ഇനി ജാട്ടുകാര്‍ക്ക് ബിജെപി സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങള്‍ പ്രസംഗത്തില്‍ അമിത് ഷാ എണ്ണിയെണ്ണിപ്പറഞ്ഞു.

‘ഞങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ജാട്ടുകള്‍ക്ക് ചെയ്തിട്ടുണ്ട്. എന്താണെന്ന് പറയട്ടെ…പട്ടാളക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ചോദിച്ചു. ഞങ്ങള്‍ കൊടുത്തു. ഞങ്ങള്‍ മൂന്ന് ജാട്ട് ഗവര്‍ണര്‍മാരെയും 9 എംപിമാരെയും നിയമിച്ചു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 കാരണം 40,000 പേര്‍ മരിച്ചു. മോദി അത് വലിച്ചെറിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരുടെ 36,000 കോടിയിലധികം വായ്‌പകള്‍ എഴുതിത്തള്ളി. കര്‍ഷകരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇനിയും ചെയ്യും. ബിജെപിക്കും മോദിക്കും അല്ലാതെ ആര്‍ക്കാണ് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുക? ‘- അമിത് ഷാ അഭിപ്രായപ്പെട്ടു.

ഈ പ്രസംഗവും കൂടിക്കാഴ്ചയും ബിജെപിക്കും കര്‍ഷകര്ക്കുമിടയിലുള്ള തെറ്റിദ്ധാരണ ഉരുക്കിക്കളഞ്ഞു. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.  

Tags: കര്‍ഷക സമരംയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ബിജെപി വീണ്ടുംകര്‍ഷകര്‍യോഗി വീണ്ടുംയോഗി ആദിത്യനാഥ്ജാട്ട് സമുദായംയോഗംbjpഉത്തര്‍പ്രദേശ്അമിത് ഷാupകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.