ന്യൂദല്‍ഹി: ഉക്രൈയിനില്‍ യുദ്ധം മുറുകുമ്പോള്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍. തങ്ങളുടെ വിദ്യാര്‍ത്ഥികളെയും ഉക്രൈനില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായിക്കുമോയെന്നാണ് നേപ്പാള്‍ ഇന്ത്യയോട് അപേക്ഷിച്ചിരിക്കുന്നത്.
മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ വിദ്യാര്‍ഥികളെയും ഉക്രൈയ്നില്‍നിന്ന് ഒഴിപ്പിക്കാന്‍ ഇന്ത്യ സഹായിക്കാമെന്ന് ഫെബ്രുവരി 28ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നേപ്പാള്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നേപ്പാളിലെ വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും ഉക്രൈയിനില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ചൈനയോട് നടത്തിയ അഭ്യര്‍ത്ഥന നിരസിച്ചതോടെയാണ് നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയത്.
അതേസമയം, ജീവന് രക്ഷിക്കാന്‍ ഉെ്രകെനില് നിന്നു സുരക്ഷിതരായ പുറത്തുകടക്കാന്‍ പാക്കിസ്ഥാന് വിദ്യാര്‍ത്ഥികളും ഉയര്‍ത്തിയത് ഇന്ത്യന്‍ പതാകയാണ്. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ത്ഥികളെ പാകിസ്താനിലെ ഇമ്രാന് ഖാന് സര്‍ക്കാര്‍ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. തങ്ങളുടെ വാഹനത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പാക് വിദ്യാര്‍ത്ഥികള്‍ ഇത് പിന്തുടരുന്നത്.
ഉക്രൈനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉക്രൈനില്‍ നിന്ന് സുരക്ഷിതമായ കടന്നുപോകാന്‍ ഇന്ത്യന്‍ പതാക ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വ്യക്തമായി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: