Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കണ്ണന്റെ നടയിലെ ഓർമ്മചിത്രങ്ങൾ : ഭുവനന്റെ ക്യാമറയിലും മനസ്സിലും, ഗുരുവായൂരിൽ ആദ്യ ചിത്രം പകർത്തിയത് നാല് പതിറ്റാണ്ട് മുമ്പ്

മണികണ്ഠൻ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 09:47 am IST
inThrissur
ഭുവനദാസ് ( പ്രതിഷ്ഠ ഭുവനൻ)

ഭുവനദാസ് ( പ്രതിഷ്ഠ ഭുവനൻ)

കാഞ്ഞാണി: ഗുരുവായൂരിൽ ക്ഷേത ദർശനത്തിന് മാത്രമല്ല വിവാഹം, ചോറൂണ് തുടങ്ങി പല ചടങ്ങുകൾക്ക് ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ നാനാദേശത്ത് നിന്നും ജനലക്ഷങ്ങൾ ഒഴുകിയെത്താറുണ്ട്. ഈ ധന്യ മുഹൂർത്തങ്ങളെല്ലാം വരും തലമുറക്ക് കൂടി ദർശിക്കാവുന്ന വിധം കാലത്തിന്റെ ഓർമ്മച്ചെപ്പിലേക്ക് പകർത്തി തരുന്ന ഫോട്ടോഗ്രാഫർമാർക്കും ഗുരുവായൂർ ക്ഷേത്ര നടക്കൽ ഓരോ വട്ടം എത്തുമ്പോഴും വ്യതസ്ത അനുഭവങ്ങളായിക്കും. മണലൂർ കാരമുക്കിൽ പ്രതിഷ്ഠ സ്‌റ്റുഡിയോ നടത്തുന്ന ഭുവനദാസ് എന്ന ഭുവനനും നാല് പതിറ്റാണ്ടിന്റെ ഓർമ്മകൾ ഈ ഗുരുപവനപുരിയിലുണ്ട്.

കണ്ടശ്ശാംകടവിൽ സ്റ്റുഡിയോ നടത്തുന്ന ജ്യേഷ്ഠൻ രാജന്റെ ക്യാമറയിലൂടെ ചിത്രങ്ങൾ പകർത്തിയാണ് ഭുവനൻ ഫോട്ടോഗ്രാഫറായത്. നാല് പതിറ്റാണ്ട് മുൻപ് ഗുരുവായൂർ ക്ഷേത്ര നടയിൽ ആദ്യമായി കല്യാണ ചിത്രങ്ങൾ എടുക്കാൻ പോയിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ മനസിലുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ഓർവോയുടെ ഫിലം ലോഡ് ചെയ്ത യാഷിക 120 ക്യാമറയും, മെഗാ ഫ്ലാഷും പിടിപ്പിച്ചാണ് ഗുരുവായൂരിലെത്തി വിവാഹം പകർത്തി തിരിച്ചെത്തുന്നത്. 12 ചിത്രമാണ് ഒരു റോൾ ഫിലിമിൽ അക്കാലത്ത് പകർത്തിയിരുന്നത്. ഒരു കല്യാണത്തിനാകെ 24  ചിത്രങ്ങൾ മാത്രമാണ് കൂടുതലും എടുത്തിരുന്നത്. താലികെട്ടും മറ്റുമായി ആറോ ഏഴോ ചിത്രങ്ങൾ മാത്രം അമ്പല പരിസരത്തു നിന്നെടുക്കും. തിരികെ സ്റ്റുഡിയോയിലെത്തി ഡാർക്ക് റൂമിൽ ഫിലം വാഷ് ചെയ്തു കഴിഞ്ഞ ശേഷമേ ഭുവനന് മനസമാധാനം ഉണ്ടാകാറുള്ളൂ.

ഗുരുവായൂരിലേക്കുള്ള യാത്രയിൽ അംബാസഡർ കാറിൽ വധുവിന്റെ വരന്റെയോ വീട്ടുകാരോടൊപ്പം ഫോട്ടോഗ്രാഫറും കാറിൽ കയറും. നടയിലെ കല്യാണ മണ്ഡപത്തിന് താഴെ നിന്ന് വേണം ചിത്രമെടുക്കാൻ. ഒരു കല്യാണ ആൽബം തയ്യാറാക്കാൻ അക്കാലത്ത് 250 മുതൽ 300 രൂപയോളമായിരുന്നു ഭുവനൻ വാങ്ങിയിരുന്നത്. പിന്നീട് ഇലക്ട്ര  35, എസ്.എൽ.ആർ തുടങ്ങി ഡി.എസ് എൽ ആർ വരെയുള്ള ക്യാമറകൾ തൂക്കി ഗുരുവായൂരിലെത്തി കല്യാണങ്ങൾ പകർത്തി.

സാങ്കേതിക വിദ്യക്കു വന്ന വളർച്ചക്കൊപ്പം  സഞ്ചരിച്ച് ഇന്നും ഭുവനൻ ഗുരുവായൂരിലെത്തുന്നുണ്ട് ചിത്രങ്ങൾ പകർത്താൻ. പുലർച്ചെ മുതൽ കല്യാണങ്ങൾ നടക്കുന്നതിനാൽ വധുവിന്റെയോ വരന്റെയോ വീടുകളിൽ പുലർച്ചെ രണ്ടു മണിക്കു വരെ എത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ഭുവനൻ പറയുന്നു. ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കുമായി കല്യാണ മണ്ഡപത്തിന് സമീപം നിന്ന് ചിത്രങ്ങൾ പകർത്താൻ നിൽക്കാൻ പടികൾ സ്ഥാപിച്ചത് ഗുണകരമായി.

ക്യാമറയിലും ആൽബത്തിലും പുതുമകൾ വന്നെങ്കിലും ഭുവനന് ഈ കാലഘട്ടത്തിലും ഫോട്ടോയെടുക്കാൻ പോകാൻ സഹായികളെ കൂട്ടാറില്ല. ഗുരുവയൂർ അമ്പല നടയിൽ താടി വച്ച് പതിവ് ജുബ്ബ വേഷത്തിലുള്ള അറുപത്കാരനെ ഇപ്പോഴും കാണാം. ഷീലയാണ് ഭുവനന്റെ ഭാര്യ. മക്കൾ: വിഷ്ണുദാസ്, അർജുൻദാസ്, ഭദ്രദാസ്.

Tags: GuruvayoorPhotographerBhuvanadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.