Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആരോഗ്യമേഖല ഐസിയുവിലേക്ക്

അസാധാരണകാലത്ത് അസാധാരണമായ ഉള്‍ക്കാഴ്ചയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരി അവസാനമില്ലാതെ പടരുമ്പോള്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഈ രംഗത്തെക്കുറിച്ച് ശരിയായ അറിവും അനുഭവസമ്പത്തുമുള്ള ആളുകളില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 06:00 am IST
in Editorial

അധികാരത്തുടര്‍ച്ച ലഭിച്ച ഇടതു സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്‌ക്കു തന്നെ ഗുരുതരമായ രോഗം ബാധിച്ചിരിക്കുകയാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാവാത്തതും, ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും സൗകര്യം ലഭിക്കുന്നതിനായി രോഗികളുടെ ബന്ധുക്കള്‍ക്ക് നെട്ടോട്ടമോടേണ്ടിവരുന്നതും സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നു. കൊവിഡ് രോഗികളുമായി ചെല്ലുന്നവരോട് മനുഷ്യത്വരഹിതമായാണ് പല ആശുപത്രി അധികൃതരും പെരുമാറുന്നത്. കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകളും പരിചരിക്കാന്‍ ആളുകളും വേണ്ടിവരുമെന്നതിനാല്‍ ചെലവ് വര്‍ധിക്കുമെന്നാണ് ആശുപത്രിക്കാര്‍ പറയുന്നത്. കൊവിഡ് രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ മടിക്കുന്നതിനു പുറമെ ഇവരെ ചികിത്സിക്കുന്ന ആശുപത്രികളിലേക്ക് മറ്റ് രോഗികള്‍ വരില്ലെന്ന കാരണവും മുന്നോട്ടുവയ്‌ക്കുന്നു. ഇതുമൂലം യഥാസമയം ചികിത്സ കിട്ടാതെ കൊവിഡ് രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാവുന്ന സ്ഥിതിയാണുള്ളത്. കൊവിഡ് സ്ഥിതിവിശേഷം നേരിടാനും  

ചികിത്സ ലഭ്യമാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ജാഗ്രത പോര്‍ട്ടല്‍, ദിശ ഹെല്‍പ്പ് ലൈന്‍ എന്നിവ അവതാളത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആവശ്യത്തിന് എന്‍-95 മാസ്‌ക് ഇല്ല എന്നതുതന്നെ എത്ര പരിതാപകരമാണ്. കൊവിഡ് മൂലം മരിക്കുന്നവരുടെ ലിസ്റ്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പ് നിസ്സംഗത പുലര്‍ത്തുന്നു.

കൊവിഡ് കാലത്തെ ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്തതകളും വീഴ്ചകളും ആരോഗ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തെളിയിക്കുന്നുണ്ട്. തന്റെ വകുപ്പ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലയാകുന്ന മന്ത്രിയുടെ പ്രവൃത്തി ഇതിന് കടകവിരുദ്ധമാണെന്ന് പറയാതെ വയ്യ. കൊവിഡ് രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാതെ വന്നപ്പോള്‍ രാത്രിയില്‍ മന്ത്രിയെ വിളിച്ചിട്ടും പ്രതികരിക്കാതിരുന്ന ദുരനുഭവം കഴിഞ്ഞ ദിവസം ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവയ്‌ക്കുകയുണ്ടായി. മറ്റൊരു മന്ത്രിയുടെ ഇടപെടലിലൂടെയാണ് രോഗിക്ക് ചികിത്സ ലഭിച്ചത്. അവശയായ ഒരു രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാന്‍ മന്ത്രിമാരുടെ ശിപാര്‍ശ വേണമെന്നു വരുന്നതു തന്നെ ഒരു സംവിധാനത്തിന്റെ തകര്‍ച്ചയല്ലേ കാണിക്കുന്നത്? ഉന്നതങ്ങളില്‍ ബന്ധവും പിടിപാടുമില്ലാത്ത എത്ര സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു കാണും, ജീവന്‍ നഷ്ടപ്പെട്ടു കാണും എന്നൊക്കെ ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. അധികാരത്തിന്റെ ശീതളഛായയില്‍ കഴിഞ്ഞുകൂടിയാല്‍  പോരാ, സ്വന്തം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും കഴിയണം. ഇതിനുവേണ്ടത് ആത്മാര്‍ത്ഥതയും താല്‍പര്യവുമാണ്. കാര്യപ്രാപ്തിയില്ലെങ്കില്‍ അത് സ്വയം വളര്‍ത്തിയെടുക്കണം. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കണം. തിരുത്തേണ്ടത് തിരുത്താനുള്ള ആര്‍ജവം കാണിക്കണം. ലോട്ടറി അടിച്ചതുപോലെ എംഎല്‍എ സ്ഥാനവും ബംബറടിച്ചതുപോലെ മന്ത്രി പദവിയും ലഭിച്ചവര്‍ക്ക് ഇതിനൊന്നും മനസ്സും നേരവുമുണ്ടാവില്ല. പല കാര്യങ്ങളിലും മുന്‍ഗാമിയായ ശൈലജയെ അനുകരിക്കുന്നതാണ് വീണാ ജോര്‍ജില്‍ കണ്ടുവരുന്നത്. ഇതു മാറ്റി സ്വന്തം നിലയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങണം.

അസാധാരണകാലത്ത് അസാധാരണമായ ഉള്‍ക്കാഴ്ചയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരി അവസാനമില്ലാതെ പടരുമ്പോള്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഈ രംഗത്തെക്കുറിച്ച് ശരിയായ അറിവും അനുഭവസമ്പത്തുമുള്ള ആളുകളില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയണം. പൊതുതാല്‍പര്യത്തിന് വഴങ്ങാത്തവരെ നേരിടണം. അതിനാണ് അധികാരം. കൊവിഡിനെ നേരിടുന്ന കേരളത്തില്‍ ഇതൊന്നും കാണുന്നില്ല. ഈ മഹാമാരിയുടെ മൂന്നാംതരംഗത്തെ രാജ്യം വിജയകരമായി അഭിമുഖീകരിക്കുമ്പോള്‍ കേരളം വളരെ പിന്നിലാണ്. മൂന്നാം തരംഗത്തില്‍ രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായിട്ടുള്ളത് കേരളത്തിലാണെന്നത് മറച്ചുവയ്‌ക്കാന്‍ കഴിയില്ല. രോഗബാധിതരുടെ എണ്ണം ഇരട്ടിയായ കാലയളവില്‍ മഹാരാഷ്‌ട്രയില്‍പ്പോലും കേരളത്തിലേതിനെക്കാള്‍ മരണസംഖ്യ കുറവാണ്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ് എന്നൊക്കെയുള്ള രാഷ്‌ട്രീയപ്രേരിതമായ അവകാശവാദങ്ങളില്‍നിന്ന് മോചനം നേടി ആരോഗ്യമേഖലയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കേരളത്തിലെ ഭരണാധികാരികള്‍ ഇറങ്ങി വരേണ്ടിയിരിക്കുന്നു. കൊവിഡിനെ നേരിടാന്‍ ആരോഗ്യ-ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണമായും സമയബന്ധിതമായും ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകണം. മഹാമാരിക്കാലത്ത് മനുഷ്യരുടെ ജീവന്‍ ഡോക്ടര്‍മാരുടെ കയ്യില്‍ മാത്രമല്ല ഇരിക്കുന്നത്. ഭരണാധികാരികളുടെ കാര്യക്ഷമതയിലുമാണ്.

Tags: keralaകേരള സര്‍ക്കാര്‍healthcovidOmicron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.