Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആരോഗ്യമേഖല ഐസിയുവിലേക്ക്

അസാധാരണകാലത്ത് അസാധാരണമായ ഉള്‍ക്കാഴ്ചയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരി അവസാനമില്ലാതെ പടരുമ്പോള്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഈ രംഗത്തെക്കുറിച്ച് ശരിയായ അറിവും അനുഭവസമ്പത്തുമുള്ള ആളുകളില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 06:00 am IST
inEditorial

അധികാരത്തുടര്‍ച്ച ലഭിച്ച ഇടതു സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്‌ക്കു തന്നെ ഗുരുതരമായ രോഗം ബാധിച്ചിരിക്കുകയാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാവാത്തതും, ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും സൗകര്യം ലഭിക്കുന്നതിനായി രോഗികളുടെ ബന്ധുക്കള്‍ക്ക് നെട്ടോട്ടമോടേണ്ടിവരുന്നതും സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നു. കൊവിഡ് രോഗികളുമായി ചെല്ലുന്നവരോട് മനുഷ്യത്വരഹിതമായാണ് പല ആശുപത്രി അധികൃതരും പെരുമാറുന്നത്. കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകളും പരിചരിക്കാന്‍ ആളുകളും വേണ്ടിവരുമെന്നതിനാല്‍ ചെലവ് വര്‍ധിക്കുമെന്നാണ് ആശുപത്രിക്കാര്‍ പറയുന്നത്. കൊവിഡ് രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ മടിക്കുന്നതിനു പുറമെ ഇവരെ ചികിത്സിക്കുന്ന ആശുപത്രികളിലേക്ക് മറ്റ് രോഗികള്‍ വരില്ലെന്ന കാരണവും മുന്നോട്ടുവയ്‌ക്കുന്നു. ഇതുമൂലം യഥാസമയം ചികിത്സ കിട്ടാതെ കൊവിഡ് രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാവുന്ന സ്ഥിതിയാണുള്ളത്. കൊവിഡ് സ്ഥിതിവിശേഷം നേരിടാനും  

ചികിത്സ ലഭ്യമാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ജാഗ്രത പോര്‍ട്ടല്‍, ദിശ ഹെല്‍പ്പ് ലൈന്‍ എന്നിവ അവതാളത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആവശ്യത്തിന് എന്‍-95 മാസ്‌ക് ഇല്ല എന്നതുതന്നെ എത്ര പരിതാപകരമാണ്. കൊവിഡ് മൂലം മരിക്കുന്നവരുടെ ലിസ്റ്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പ് നിസ്സംഗത പുലര്‍ത്തുന്നു.

കൊവിഡ് കാലത്തെ ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്തതകളും വീഴ്ചകളും ആരോഗ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തെളിയിക്കുന്നുണ്ട്. തന്റെ വകുപ്പ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലയാകുന്ന മന്ത്രിയുടെ പ്രവൃത്തി ഇതിന് കടകവിരുദ്ധമാണെന്ന് പറയാതെ വയ്യ. കൊവിഡ് രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാതെ വന്നപ്പോള്‍ രാത്രിയില്‍ മന്ത്രിയെ വിളിച്ചിട്ടും പ്രതികരിക്കാതിരുന്ന ദുരനുഭവം കഴിഞ്ഞ ദിവസം ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവയ്‌ക്കുകയുണ്ടായി. മറ്റൊരു മന്ത്രിയുടെ ഇടപെടലിലൂടെയാണ് രോഗിക്ക് ചികിത്സ ലഭിച്ചത്. അവശയായ ഒരു രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാന്‍ മന്ത്രിമാരുടെ ശിപാര്‍ശ വേണമെന്നു വരുന്നതു തന്നെ ഒരു സംവിധാനത്തിന്റെ തകര്‍ച്ചയല്ലേ കാണിക്കുന്നത്? ഉന്നതങ്ങളില്‍ ബന്ധവും പിടിപാടുമില്ലാത്ത എത്ര സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു കാണും, ജീവന്‍ നഷ്ടപ്പെട്ടു കാണും എന്നൊക്കെ ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. അധികാരത്തിന്റെ ശീതളഛായയില്‍ കഴിഞ്ഞുകൂടിയാല്‍  പോരാ, സ്വന്തം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും കഴിയണം. ഇതിനുവേണ്ടത് ആത്മാര്‍ത്ഥതയും താല്‍പര്യവുമാണ്. കാര്യപ്രാപ്തിയില്ലെങ്കില്‍ അത് സ്വയം വളര്‍ത്തിയെടുക്കണം. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കണം. തിരുത്തേണ്ടത് തിരുത്താനുള്ള ആര്‍ജവം കാണിക്കണം. ലോട്ടറി അടിച്ചതുപോലെ എംഎല്‍എ സ്ഥാനവും ബംബറടിച്ചതുപോലെ മന്ത്രി പദവിയും ലഭിച്ചവര്‍ക്ക് ഇതിനൊന്നും മനസ്സും നേരവുമുണ്ടാവില്ല. പല കാര്യങ്ങളിലും മുന്‍ഗാമിയായ ശൈലജയെ അനുകരിക്കുന്നതാണ് വീണാ ജോര്‍ജില്‍ കണ്ടുവരുന്നത്. ഇതു മാറ്റി സ്വന്തം നിലയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങണം.

അസാധാരണകാലത്ത് അസാധാരണമായ ഉള്‍ക്കാഴ്ചയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരി അവസാനമില്ലാതെ പടരുമ്പോള്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഈ രംഗത്തെക്കുറിച്ച് ശരിയായ അറിവും അനുഭവസമ്പത്തുമുള്ള ആളുകളില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയണം. പൊതുതാല്‍പര്യത്തിന് വഴങ്ങാത്തവരെ നേരിടണം. അതിനാണ് അധികാരം. കൊവിഡിനെ നേരിടുന്ന കേരളത്തില്‍ ഇതൊന്നും കാണുന്നില്ല. ഈ മഹാമാരിയുടെ മൂന്നാംതരംഗത്തെ രാജ്യം വിജയകരമായി അഭിമുഖീകരിക്കുമ്പോള്‍ കേരളം വളരെ പിന്നിലാണ്. മൂന്നാം തരംഗത്തില്‍ രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായിട്ടുള്ളത് കേരളത്തിലാണെന്നത് മറച്ചുവയ്‌ക്കാന്‍ കഴിയില്ല. രോഗബാധിതരുടെ എണ്ണം ഇരട്ടിയായ കാലയളവില്‍ മഹാരാഷ്‌ട്രയില്‍പ്പോലും കേരളത്തിലേതിനെക്കാള്‍ മരണസംഖ്യ കുറവാണ്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ് എന്നൊക്കെയുള്ള രാഷ്‌ട്രീയപ്രേരിതമായ അവകാശവാദങ്ങളില്‍നിന്ന് മോചനം നേടി ആരോഗ്യമേഖലയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കേരളത്തിലെ ഭരണാധികാരികള്‍ ഇറങ്ങി വരേണ്ടിയിരിക്കുന്നു. കൊവിഡിനെ നേരിടാന്‍ ആരോഗ്യ-ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണമായും സമയബന്ധിതമായും ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകണം. മഹാമാരിക്കാലത്ത് മനുഷ്യരുടെ ജീവന്‍ ഡോക്ടര്‍മാരുടെ കയ്യില്‍ മാത്രമല്ല ഇരിക്കുന്നത്. ഭരണാധികാരികളുടെ കാര്യക്ഷമതയിലുമാണ്.

Tags: keralaകേരള സര്‍ക്കാര്‍healthcovidOmicron
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.