Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഗോത്രവിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും പറഞ്ഞയച്ചതായി ആക്ഷേപം, ലാപ്‌ടോപ് തരാനാണന്നും പറഞ്ഞ് വിളിച്ചുവരുത്തി ടിസി നൽകി

തങ്ങള്‍ മണിയുടെ റ്റിസി ആവശ്യപ്പെട്ടിട്ടില്ലന്നും തങ്ങളുടെ മകനെ പഠിക്കാനാണ് കഷ്ടപെട്ട് പണിയെടുത്ത് സ്‌കൂളില്‍ വിടുന്നതെന്നും പിന്നെന്തിനാണ് റ്റിസി നല്‍കിയതെന്നുമാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:59 am IST
inWayanad
പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ മണി രക്ഷിതാക്കളോടൊപ്പം

പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ മണി രക്ഷിതാക്കളോടൊപ്പം

ബത്തേരി: ഗോത്ര വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുവാന്‍ വിവിധ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും മുന്നോട്ട് പോകുമ്പോഴാണ് കാട്ടുനായ്‌ക്ക വിഭാഗത്തില്‍പെട്ട പ്ലസ്ടു വിദ്യാര്‍ഥിയെ റ്റിസി നല്‍കി സ്‌കൂളില്‍ നിന്നും പറഞ്ഞയച്ചതായി ആക്ഷേപം. ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന പൊന്‍കുഴി കാട്ടുനായ്‌ക്ക കോളനിയിലെ ശശി, ലക്ഷ്മി ദമ്പതികളും മകന്‍ മണിയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  

സംഭവത്തില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഒരു മാസം മുമ്പ് സ്‌കൂളിലേക്ക് ലാപ്‌ടോപ് തരാനാണന്നും പറഞ്ഞ്  അധ്യാപകര്‍ തങ്ങളെ വിളിച്ചുവരുത്തി. തുടര്‍ന്ന് സ്‌കൂളിലെത്തിയപ്പോള്‍ മണിക്ക് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടാണന്നും അതിനാല്‍ ഹ്യൂമാനിറ്റിസ് വിഷയം എടുത്ത് പഠിക്കുന്നതായിരിക്കും നല്ലതെന്നും അധ്യാപകര്‍ പറഞ്ഞതായും പിന്നീട് പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയതിനുശേഷം റ്റിസി നല്‍കിയതായുമാണ് മണിയുടെ അമ്മ പറയുന്നത്.

തങ്ങള്‍ മണിയുടെ റ്റിസി ആവശ്യപ്പെട്ടിട്ടില്ലന്നും തങ്ങളുടെ മകനെ പഠിക്കാനാണ് കഷ്ടപെട്ട് പണിയെടുത്ത് സ്‌കൂളില്‍ വിടുന്നതെന്നും പിന്നെന്തിനാണ് റ്റിസി നല്‍കിയതെന്നുമാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. തനിക്ക് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലന്നും കോളനിയിലെ നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പൂര്‍ണ്ണമായും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ലന്നും ലാപ്‌ടോാപ് നല്‍കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ അധ്യാപകര്‍ പേപ്പറില്‍ പേരെഴുതി ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മണിയും പറയുന്നു. മണി ഇപ്പോള്‍ ബത്തേരി സ്വകാര്യ കോളേജില്‍ ഹ്യൂമാനിറ്റിസിന് ചേര്‍ന്നിരിക്കുകയാണ്. അധ്യാപകരുടെ ഈ ഒരു നടപടിയിലൂടെ രണ്ട് വര്‍ഷമാണ് മണിക്ക് നഷ്ടമായിരിക്കുന്നത്. ഡ്രോപ്പ് ഔട്ട് ഇല്ലാതാക്കാന്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി നടപടികള്‍ പുരോഗമിക്കുമ്പോഴാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചിരിക്കുന്നതെന്നു ഇത് അംഗീകരിക്കാനാവില്ലന്നുമാണ് നാട്ടുകാര്‍ പറയുന്നത്.  

അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ മണി കൃത്യമായി പങ്കെടുത്തിരുന്നില്ലന്നും റഗുലര്‍ ക്ലാസ് ആരംഭിച്ചിട്ടും ക്ലാസില്‍ വരാതിരുന്ന മണിയെ അന്വേഷിച്ച് പലതവണ വീട്ടിലെത്തിയെങ്കിലും മണിയെ കാണാനായില്ലന്നും പിന്നീട് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമാട്ടണന്ന് മണി പറയുകയും  വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം അവര്‍ തന്നെ അപേക്ഷ എഴുതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റ്റിസി നല്‍കിയതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Tags: പ്ലസ്ടുstudentschoolstribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.