Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ ജില്ലയിലെ റോഡുകള്‍ കുരുതിക്കളമാവുന്നു; വാഹന പരിശോധനകള്‍ പ്രഹസനം ; കിളിയന്തറ അപകടത്തില്‍ യുവാക്കളുടെ ജീവനെടുത്തത് രണ്ട് വാഹനങ്ങള്‍

കിളിയന്തറയില്‍ ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കളും മരിക്കാനിടയായത് ഇവര്‍ റോഡില്‍ വീണശേഷം ഇതുവഴി കടന്നുപോയ രണ്ട് വാഹനങ്ങള്‍ ഇടിച്ചാണെന്ന് തെളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 11:54 am IST
inKannur

കണ്ണൂര്‍: ജില്ലയിലെ റോഡുകള്‍ കുരുതിക്കളമാവുന്നു. ദിനംപ്രതി വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. യാത്രക്കാരും കാല്‍നടയാത്രക്കാരുമായ പത്തോളം പേരാണ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മരണപ്പെട്ടത്. രണ്ട് ദിവസത്തിനുളളില്‍ മാത്രം നാല് ജീവനുകളാണ് വാഹനാപകടങ്ങളെ തുടര്‍ന്ന് നഷ്ടമായത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധനകള്‍ പ്രഹസനമാകുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന ആരോപണം ശക്തമാണ്.  

ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍  ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കഴിഞ്ഞ വെളളിയാഴ്ച മാഹി സ്വദേശിയോടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇരിട്ടി ഉളിയിലില്‍ നിര്‍ത്തിയിട്ട കര്‍ണാടക ആര്‍ടിസി ബസിലിടിച്ച് കണ്ടക്ടര്‍ പ്രകാശന്‍ ദാരുണമായി മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഇരിട്ടി കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ചക്കരക്കല്ലില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികനും പുതിയതെരുവില്‍ വഴിയാത്രക്കാരന്‍ കാറിടിച്ചും മരിച്ച സംഭവങ്ങളുണ്ടായിരുന്നു. കൂടാതെ  വിവിധ സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെടുകയുണ്ടായി. പല അപകടങ്ങളിലും ഇരുചക്ര വാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും ഇടിച്ചിട്ട് വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങളും ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. വാഹനങ്ങളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകള്‍ പലയിടങ്ങളിലും മിഴി തുറക്കാത്ത സ്ഥിതിയാണ്.  

ഇത്തരത്തില്‍ ദിനംപ്രതിയെന്നോണം അപകടങ്ങളും അപകട മരണങ്ങളും വര്‍ദ്ധിക്കുമ്പോഴും ജില്ലയിലെ പോലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധനകള്‍ പ്രഹസനമാക്കുകയാണ്. കേസുകളുടെ എണ്ണങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ നിസ്സാര മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് കേസെടുക്കുന്ന പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അമിത വേഗതയടക്കമുളള നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങള്‍ ചെറു വാഹനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന രീതിയില്‍ സകല നിയമങ്ങളും ലംഘിച്ച് സര്‍വ്വീസ് നടത്തുകയാണ്. ഓടിയെത്തുന്നില്ലെന്ന വ്യാജ ന്യായമുന്നയിച്ച് ചീറിപ്പായുന്ന സ്വകാര്യ ബസ്സുകളുടെ അമിത വേഗതയില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

കിളിയന്തറയില്‍ ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കളും മരിക്കാനിടയായത് ഇവര്‍ റോഡില്‍ വീണശേഷം ഇതുവഴി കടന്നുപോയ രണ്ട് വാഹനങ്ങള്‍ ഇടിച്ചാണെന്ന് തെളിഞ്ഞു. അപകടം നടന്ന പാതയോരത്തെ ഒരു വീട്ടിലെ സിസിടിവിയിലാണ് ഇവിടെ നടന്ന അപകടത്തിന്റെയും മരണത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതോടെ അപകടം എങ്ങനെ നടന്നുവെന്ന പോലീസിന്റെയും നാട്ടുകാരുടെയും സംശയത്തിന് തെളിവായി.

കിളിയന്തറ 32-ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരിട്ടി-കൂട്ടുപുഴ അന്തര്‍ സംസ്ഥാന പാതയില്‍ കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപത്തായി രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുപുഴ ഭാഗത്തുനിന്നും എത്തിയ ഇവരുടെ ബൈക്ക് റോഡില്‍ പൊടുന്നനെ നില്‍ക്കുന്നതും ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ ഇരുവരും ബൈക്ക് അടക്കം മറിഞ്ഞു വീഴുകയുമായിരുന്നു. ഇവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടുപുഴ ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന ഒരു സ്‌കോര്‍പ്പിയോ വാഹനം ഇവരെ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു. അല്പനിമിഷത്തിനകം മറ്റൊരു വേഗണാര്‍ കാറും ഇതുവഴി എത്തുന്നതും ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടാമത് എത്തിയ കാറാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. എന്നാല്‍ ആദ്യം കടന്നുപോയ സ്‌കോര്‍പ്പിയോ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷിച്ചു വരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്‌വരെ അപകടത്തേയും മരണത്തെയും കുറിച്ച് നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. ബൈക്ക് കാറില്‍ ഇടിച്ചത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ബൈക്കില്‍ ഒരു പോറല്‍പോലും ഏറ്റിരുന്നില്ലെന്നതായിരുന്നു കാരണം. എന്നാല്‍ കാറിന്റെ മുന്‍ഭാഗം എങ്ങനെ തകര്‍ന്നുവെന്ന സംശയം നിലനില്‍ക്കുകയും ചെയ്തു. ഈ സംശയങ്ങള്‍ക്കെല്ലാം തെളിവായി സിസിടിവി ദൃശ്യങ്ങള്‍.

അതേസമയം ഈ ഭാഗത്തെ തെരുവുവിളക്കുകളൊന്നും കത്താത്തതും പ്രദേശത്തെ കൂരിരുട്ടും അപകടത്തിന്റെ ആഴം കൂടിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. കെഎസ്ടിപി റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഈ ഭാഗത്തെ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി.

ഇതിനെതിരെ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സന്ധ്യയോടെ ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. അനീഷിന്റെ മൃതദേഹം മുണ്ടയാം പറമ്പ് എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്‌കരിച്ചു. അസീസിന്റെ മൃതദേഹം വള്ളിത്തോട് ജുമാസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Tags: kannuraccidentറോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.