Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഐതിഹാസികമായ അരുവിപ്പുറം പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യംവഹിച്ച ഭാഗ്യവാന്‍, ആരോരുമറിയാതെ ശിവലിംഗസ്വാമിയുടെ സമാധിദിനം

ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന്‍ പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്‌സാക്ഷി ശിവലിംഗദാസനായിരുന്നു.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Jan 10, 2022, 10:00 am IST
in Thiruvananthapuram

പെരുങ്കടവിള: ആരോരുമറിയാതെ ശ്രീനാനാരായണഗുരുദേവന്റെ ശിഷ്യരില്‍ പ്രഥമഗണനീയനായ മഹാത്യാഗിയും സിദ്ധപുരുഷനുമായിരുന്ന ശിവലിംഗസ്വാമിയുടെ 104-ാമത് നിര്‍വാണദിനം കടന്നുപോയി. സ്വാമി ഗുരുദേവശിഷ്യത്വം സ്വീകരിച്ച അരുവിപ്പുറത്തും ശിവഗിരിയിലും മഹാസമാധി സ്ഥാനമായ ചാവക്കാട്ടും വിശേഷാല്‍ പൂജ, അനുസ്മരണപ്രഭാഷണം തുടങ്ങിയ പരിപാടികളോടെ സമാധിദിനം ആചരിച്ചു.

ജാതിചിന്തയും അയിത്തവും നിലനിന്നിരുന്ന കാലത്ത് അരുവിപ്പുറത്തിനടുത്ത് മാരായമുട്ടത്തെ നായര്‍തറവാട്ടില്‍ ജനിച്ച യുവാവ് ശ്രീനാരായണ ശിഷ്യത്വം വരിക്കുക എന്നത് ആരെയും ഞെട്ടിക്കുന്നതായിരുന്നു. യുവയോഗിയെ തൊട്ടുതീണ്ടിയെന്ന് ആരോപിച്ച് അദ്ദേഹത്തിന് ഗൃഹവിലക്കും നേരിടേണ്ടി വന്നു. ആ യുവാവാണ് പിന്നീട് ശിവലിംഗദാസനായി മാറിയത്. അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കു മുമ്പ് ഗുരുദേവന്‍ അരുവിപ്പുറത്തെ പുലിപ്പാറ ഗുഹയിലും കൊടിതൂക്കിമലയിലും തപോനിരതനായി കഴിയുന്ന കാലത്താണ് കേവലം 17കാരനായ കൊച്ചപ്പിപ്പിള്ളയെന്ന ശിവലിംഗദാസന്‍ യാദൃച്ഛികമായി ഗുരുവിനെ കാണുന്നതും പ്രഥമശിഷ്യനായി മാറുന്നതും. അരുവിപ്പുറം പ്രതിഷ്ഠക്കു കുറച്ചുനാള്‍ മുമ്പ് നെയ്യാറിലെ ശങ്കരന്‍കുഴിയുടെ തീരത്തുള്ള പാറപ്പുറത്തു ധ്യാനത്തില്‍ ഇരുന്ന യുവയോഗിയുടെ തപശ്ശക്തി ഉള്‍ക്കണ്ണില്‍ കണ്ട് തിരിച്ചറിയാന്‍ ആ യുവാവിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് ഭക്ഷണം കൊണ്ടു നല്‍കുക മാത്രമല്ല ഒപ്പമിരുന്ന് അത് പങ്കിട്ടു കഴിക്കുകയും ചെയ്തിരുന്നു.  

താന്‍ കൊടുത്ത ആഹാരം ഗുരുദേവന്‍ കഴിച്ചപ്പോള്‍ ആ പുണ്യശാലിയായ യുവാവിന്റെ അന്തരാത്മാവില്‍ അത് സുകൃതമായി പെയ്തിറങ്ങി. യുവയോഗിക്കൊപ്പം ആഹാരം കഴിക്കുന്ന വിവരം വീട്ടില്‍ അറിഞ്ഞു. ഉപദേശമോ ശാസനയോ കൊണ്ട് അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. സ്വയമേ ഈശ്വരോപാസകനായിരുന്ന ബാലന്‍ യുവയോഗിയില്‍ ഈശ്വര ചൈതന്യം കണ്ടെത്തിയിരുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥ അനുസരിച്ചു ആ കുടുംബംതന്നെ ഊരുവിലക്കിനു വിധയമാകുന്ന പാതകം.

ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന്‍ പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്‌സാക്ഷി ശിവലിംഗദാസനായിരുന്നു. അവസാനം ഊരുവിലക്ക് ഭയന്ന് വീട്ടുകാര്‍ ആ യുവാവിനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് ആധ്യാത്മിജീവിതം, ഗുരുദര്‍ശനപാതയില്‍. ഇതിഹാസ രൂപിയായ യുവയോഗിയുടെ അഭൗമമായ തേജസ്സിന്റെ മുന്നില്‍ യുവാവ് പൂര്‍ണമായി സമര്‍പ്പിച്ചു. ഗുരുദേവനില്‍ നിന്ന് നേരിട്ട് ആധ്യാത്മികശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള മഹാഭാഗ്യം ആ യുവാവിന് ലഭിച്ചു. മാത്രമല്ല സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നല്ല പാണ്ഡിത്യവും നേടി. ഗുരുദേവന്‍ ശിവലിംഗദാസ സ്വാമി എന്ന പേരില്‍ സന്ന്യാസദീക്ഷ നല്‍കി അനുഗ്രഹിച്ചു. 1919 ജനുവരി എട്ടിന് ചാവക്കാട് വിശ്വനാഥ ക്ഷത്രാങ്കണത്തില്‍ വച്ച് ‘ഞാന്‍ നാളെ പോകും’ എന്ന് പ്രവചിച്ച് സ്വാമി നിര്‍വാണം പ്രാപിച്ചു. സ്വാമിയുടെ സമാധിസ്ഥലം ഇന്നൊരു തീര്‍ഥാടനകേന്ദ്രമാണ്.

Tags: Sree narayana guruAruvipuramSivalinga Swamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

Samskriti

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.