Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഐതിഹാസികമായ അരുവിപ്പുറം പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യംവഹിച്ച ഭാഗ്യവാന്‍, ആരോരുമറിയാതെ ശിവലിംഗസ്വാമിയുടെ സമാധിദിനം

ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന്‍ പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്‌സാക്ഷി ശിവലിംഗദാസനായിരുന്നു.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Jan 10, 2022, 10:00 am IST
inThiruvananthapuram

പെരുങ്കടവിള: ആരോരുമറിയാതെ ശ്രീനാനാരായണഗുരുദേവന്റെ ശിഷ്യരില്‍ പ്രഥമഗണനീയനായ മഹാത്യാഗിയും സിദ്ധപുരുഷനുമായിരുന്ന ശിവലിംഗസ്വാമിയുടെ 104-ാമത് നിര്‍വാണദിനം കടന്നുപോയി. സ്വാമി ഗുരുദേവശിഷ്യത്വം സ്വീകരിച്ച അരുവിപ്പുറത്തും ശിവഗിരിയിലും മഹാസമാധി സ്ഥാനമായ ചാവക്കാട്ടും വിശേഷാല്‍ പൂജ, അനുസ്മരണപ്രഭാഷണം തുടങ്ങിയ പരിപാടികളോടെ സമാധിദിനം ആചരിച്ചു.

ജാതിചിന്തയും അയിത്തവും നിലനിന്നിരുന്ന കാലത്ത് അരുവിപ്പുറത്തിനടുത്ത് മാരായമുട്ടത്തെ നായര്‍തറവാട്ടില്‍ ജനിച്ച യുവാവ് ശ്രീനാരായണ ശിഷ്യത്വം വരിക്കുക എന്നത് ആരെയും ഞെട്ടിക്കുന്നതായിരുന്നു. യുവയോഗിയെ തൊട്ടുതീണ്ടിയെന്ന് ആരോപിച്ച് അദ്ദേഹത്തിന് ഗൃഹവിലക്കും നേരിടേണ്ടി വന്നു. ആ യുവാവാണ് പിന്നീട് ശിവലിംഗദാസനായി മാറിയത്. അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കു മുമ്പ് ഗുരുദേവന്‍ അരുവിപ്പുറത്തെ പുലിപ്പാറ ഗുഹയിലും കൊടിതൂക്കിമലയിലും തപോനിരതനായി കഴിയുന്ന കാലത്താണ് കേവലം 17കാരനായ കൊച്ചപ്പിപ്പിള്ളയെന്ന ശിവലിംഗദാസന്‍ യാദൃച്ഛികമായി ഗുരുവിനെ കാണുന്നതും പ്രഥമശിഷ്യനായി മാറുന്നതും. അരുവിപ്പുറം പ്രതിഷ്ഠക്കു കുറച്ചുനാള്‍ മുമ്പ് നെയ്യാറിലെ ശങ്കരന്‍കുഴിയുടെ തീരത്തുള്ള പാറപ്പുറത്തു ധ്യാനത്തില്‍ ഇരുന്ന യുവയോഗിയുടെ തപശ്ശക്തി ഉള്‍ക്കണ്ണില്‍ കണ്ട് തിരിച്ചറിയാന്‍ ആ യുവാവിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് ഭക്ഷണം കൊണ്ടു നല്‍കുക മാത്രമല്ല ഒപ്പമിരുന്ന് അത് പങ്കിട്ടു കഴിക്കുകയും ചെയ്തിരുന്നു.  

താന്‍ കൊടുത്ത ആഹാരം ഗുരുദേവന്‍ കഴിച്ചപ്പോള്‍ ആ പുണ്യശാലിയായ യുവാവിന്റെ അന്തരാത്മാവില്‍ അത് സുകൃതമായി പെയ്തിറങ്ങി. യുവയോഗിക്കൊപ്പം ആഹാരം കഴിക്കുന്ന വിവരം വീട്ടില്‍ അറിഞ്ഞു. ഉപദേശമോ ശാസനയോ കൊണ്ട് അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. സ്വയമേ ഈശ്വരോപാസകനായിരുന്ന ബാലന്‍ യുവയോഗിയില്‍ ഈശ്വര ചൈതന്യം കണ്ടെത്തിയിരുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥ അനുസരിച്ചു ആ കുടുംബംതന്നെ ഊരുവിലക്കിനു വിധയമാകുന്ന പാതകം.

ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന്‍ പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്‌സാക്ഷി ശിവലിംഗദാസനായിരുന്നു. അവസാനം ഊരുവിലക്ക് ഭയന്ന് വീട്ടുകാര്‍ ആ യുവാവിനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് ആധ്യാത്മിജീവിതം, ഗുരുദര്‍ശനപാതയില്‍. ഇതിഹാസ രൂപിയായ യുവയോഗിയുടെ അഭൗമമായ തേജസ്സിന്റെ മുന്നില്‍ യുവാവ് പൂര്‍ണമായി സമര്‍പ്പിച്ചു. ഗുരുദേവനില്‍ നിന്ന് നേരിട്ട് ആധ്യാത്മികശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള മഹാഭാഗ്യം ആ യുവാവിന് ലഭിച്ചു. മാത്രമല്ല സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നല്ല പാണ്ഡിത്യവും നേടി. ഗുരുദേവന്‍ ശിവലിംഗദാസ സ്വാമി എന്ന പേരില്‍ സന്ന്യാസദീക്ഷ നല്‍കി അനുഗ്രഹിച്ചു. 1919 ജനുവരി എട്ടിന് ചാവക്കാട് വിശ്വനാഥ ക്ഷത്രാങ്കണത്തില്‍ വച്ച് ‘ഞാന്‍ നാളെ പോകും’ എന്ന് പ്രവചിച്ച് സ്വാമി നിര്‍വാണം പ്രാപിച്ചു. സ്വാമിയുടെ സമാധിസ്ഥലം ഇന്നൊരു തീര്‍ഥാടനകേന്ദ്രമാണ്.

Tags: Sree narayana guruAruvipuramSivalinga Swamy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

Thiruvananthapuram

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.