Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാര്‍;സര്‍ക്കാര്‍ തീരുമാനിച്ചവര്‍ക്ക് ഡി ലിറ്റ് നല്‍കാന്‍ താനുമില്ല;തിരിച്ചടിച്ച് ഗവര്‍ണര്‍

മുന്‍ വിസി ഡോ.എന്‍.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവര്‍ക്കു ഡി ലിറ്റ് നല്‍കാനാണു സംസ്‌കൃത സര്‍വകലാശാല തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 08:48 am IST
inKerala

തിരുവനന്തപുരം:  രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനേയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും അപമാനിച്ച് പിണറായി സര്‍ക്കാറും കേരള സര്‍വകലാശാലയും. കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം കേരള സര്‍വകലാശാല നിരസിച്ചു. രാജ്യത്തിന്റെ പ്രഥമ പൗരന് ഡി ലിറ്റ് നല്‍കാന്‍ സര്‍ക്കാരിനും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റിനും താത്പര്യമില്ലെന്നാണ് വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍ പിള്ള രേഖാമൂലം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കി. ഈ മറുപടിയില്‍ അപമാനിതനായാണ് ഗവര്‍ണര്‍ രാജ്യത്തിന്റെ അന്തസിനു ചേരാത്ത പലതും നടന്ന് എന്ന് തുറന്നടിച്ചത്. താന്‍ ചാന്‍സലര്‍ പദവി വഹിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  

കേരള വിസിയെ വിളിച്ചു വരുത്തിയാണു രാഷ്‌ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം രേഖാമൂലം നല്‍കുകയും ചെയ്തു. മുന്‍പ് കെ.ആര്‍.നാരായണനു ഡി ലിറ്റ് അനുവദിച്ച കീഴ്‌വഴക്കമുണ്ട്. ഗവര്‍ണറുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചു. അവര്‍ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടി. രാഷ്‌ട്രപതിക്കു ഡി ലിറ്റ് നല്‍കാന്‍ താല്‍പര്യം ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണു വിസി ഗവര്‍ണറെ നേരില്‍ കണ്ട് രേഖാമൂലം വിവരം അറിയിച്ചത്.  

അതേസമയം, സിന്‍ഡിക്കറ്റ് യോഗം ചേരാതെയാണു തീരുമാനം എടുത്തത്. സിന്‍ഡിക്കറ്റ് ചേര്‍ന്നാല്‍ അംഗങ്ങളായ 6 സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് അവിടെ സര്‍ക്കാരിന്റെ അഭിപ്രായം പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാന്‍ യോഗം തന്നെ വേണ്ടെന്നു വയ്‌ക്കുകയായിരുന്നു.  

തന്നെ അവഹേളിച്ചതിനു മറുപടി എന്ന പോലെ എന്നപോലെ സംസ്‌കൃത സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു ഡി ലിറ്റ് നല്‍കാനുള്ള തീയതി ഗവര്‍ണറും മരവിപ്പിക്കുയായിരുന്നു. മുന്‍ വിസി ഡോ.എന്‍.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവര്‍ക്കു ഡി ലിറ്റ് നല്‍കാനാണു സംസ്‌കൃത സര്‍വകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിന്‍ഡിക്കറ്റ് യോഗത്തിന്റെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ താത്പര്യമില്ലെന്ന് അറിയച്ചതോടെ കാലടി സര്‍വകലാശാല പരിപാടിയും ഗവര്‍ണര്‍ മരവിപ്പിക്കുകയായിരുന്നു.

Tags: Pinarayi VijayanKerala UniversityArif Mohammad Khanരാംനാഥ് കോവിന്ദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.