Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ അസദുദ്ദീന്‍ ഒവൈസി തീ തുപ്പുന്നു; വര്‍ഗ്ഗീയകലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗം നിരോധിക്കണമെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: 'മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം'. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്‌ക്കുള്ള ആഹ്വാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 09:45 pm IST
in India

ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: ‘മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം’. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്‌ക്കുള്ള ആഹ്വാനം.

‘മോദിയും യോഗിയും എപ്പോഴും അധികാരത്തിലുണ്ടാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ മാറിയാല്‍ ആരാണ് നിങ്ങളെ രക്ഷിയ്‌ക്കുക? യോഗി അദ്ദേഹത്തിന്റെ ഗോരഖ്പൂരിലെ മഠത്തില്‍ പോകും, മോദി രാഷ്‌ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം ഏതെങ്കിലും മലമുകളിലേക്ക് പോകും. ഇന്ന് ഞങ്ങള്‍ മുസ്ലിങ്ങള്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അതിക്രമങ്ങള്‍ മറക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കും. അള്ളാ അവന്റെ ശക്തിയാല്‍ നിങ്ങളെ നശിപ്പിക്കും,’- ഇങ്ങിനെ പോകുന്നു ഒവൈസിയുടെ വിദ്വേഷപ്രസംഗം.

നിരവധി ബിജെപി നേതാക്കള്‍ ഒവൈസിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രസംഗം വൈറലായി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഈ പ്രസംഗം നിരോധിക്കണമെന്നാണ് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും യുപി സര്‍ക്കാരും ഒവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നു.

ഒവൈസി ഇന്ത്യയെ അഫ്ഗാനിസ്ഥാനായി കാണരുതെന്ന് ബിജെപിയുടെ മുസ്ലിം നേതാവായ മൊഹ്‌സിന്‍ റാസ പറഞ്ഞു. ‘ഇവിടെ താലിബാന്‍ ഭരണമല്ല. ഇത്തരത്തിലുള്ള വിദ്വേഷപ്രസംഗം ഒവൈസി ഒഴിവാക്കണം,’ മൊഹ്‌സിന്‍ റാസ താക്കീത് ചെയ്യുന്നു. ഒവൈസിയെ മുഹമ്മദലി ജിന്നയുമായാണ് വിശ്വഹിന്ദുപരിഷത്ത് നേതാവ് വിനോദ് ബന്‍സാല്‍ താരതമ്യം ചെയ്തത്.

എന്നാല്‍ താന്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന് അംഗീകരിക്കാന്‍ ഒവൈസി തയ്യാറല്ല. ‘ഞാന്‍ കലാപത്തിനാഹ്വാനം ചെയ്യുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. കാണ്‍പൂരിലെ പൊലീസ് അതിക്രമത്തെക്കുറിച്ചാണഅ പറഞ്ഞത്. മോദിയും യോഗിയും ഉള്ളതിനാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാമെന്ന് ധരിക്കുന്ന പൊലീസുകാര്‍ക്കെതിരെയാണ് ഞാന്‍ അഭിസംബോധന ചെയ്തത്. ഞങ്ങളുടെ നിശ്ശബ്ദത അംഗീകാരമായി കാണരുത്. മോദിയും യോഗിയും വിരമിച്ചാല്‍ ആരാണ് പൊലീസുകാരെ രക്ഷിക്കാന്‍ എത്തുക എന്നേ ഞാന്‍ ചോദിച്ചുള്ളൂ,’ -ഒവൈസി ന്യായീകരിക്കുന്നു.

ഒവൈസി പ്രസംഗത്തില്‍ സൂചിപ്പിക്കുന്ന കാണ്‍പൂര്‍ സംഭവം ഇതാണ്. കാണ്‍പൂരിലെ ദെഹാത്തിലാണ് മുഹമ്മദ് റഫീക്കിന്റെ കേസ് ഉണ്ടായത്. മുഹമ്മദ് റഫീഖിന്റെ താടി പിടിച്ചുവലിച്ചുവെന്നും അദ്ദേഹത്തെ ആക്രമിച്ചവര്‍ മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ് പരാതി. കാണ്‍പൂര്‍ പൊലീസിനെതിരെ ഈയൊരു പരാതി ഉന്നയിച്ചത് റഫീഖ് അലിയുടെ മരുമകളാണ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. റഫീഖ് അലി മൂന്നോ നാലോ പേര്‍ ചേര്‍ന്ന് എത്തി റസൂലാബാദിലെ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസുകാരനെ ആക്രമിക്കുന്നു. ഒരു പൊലീസ് സംഘം അധികം വൈകാതെ റഫീക് അലിയുടെ വീട്ടില്‍ എത്തുന്നു. ഈ പൊലീസുകാര്‍ക്കെതിരെ റഫീഖ് അലിയുടെ മരുമകള്‍ അതിക്രമം നടത്തിയെന്ന് ആരോപണം ഉന്നയിച്ചു. അധികം വൈകാതെ റഫീഖ് അലിയുടെ കുടുംബം അവിടെ നിന്നും അപ്രത്യക്ഷമായി. പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഏപ്രില്‍ 21ന് കേസെടുത്തു. എന്നാല്‍ ഒവൈസി ആരോപിക്കുന്നത് റഫീഖ് അലിയുടെ താടി പിടിച്ചുവലിച്ചെന്നും മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ട്?

മാത്രമല്ല, സത്യമല്ലാത്ത ഒരു സംഭവം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ പൊലീസ് മുഴുവന്‍ മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്ന ഒവൈസിയുടെ ആരോപണത്തില്‍ കഴമ്പില്ല. ഇത്തരം വര്‍ഗ്ഗീയവിദ്വേഷപ്രസംഗത്തിലൂടെ ഒവൈസിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടായേക്കാം. എന്നാല്‍ ഇത് ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ പ്രതിച്ഛായയാണ് തകര്‍ക്കുന്നത്.

Tags: upഅസദുദ്ദീന്‍ ഒവൈസിAsaduddin Owaisiഎഐഎംഐഎംഅസാസുദ്ദീന്‍ ഒവൈസിവിദ്വേഷപ്രചാരണംവിദ്വേഷപ്രസംഗംprotestbjpപോലീസ്പ്രസംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

News

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.