Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍, വിസി നിയമനം; സിപിഐ തുറന്നെതിര്‍ത്തു; എല്‍ഡിഎഫില്‍ ഭിന്നത

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത് സിപിഐ സംസ്ഥാന കൗണ്‍സിലിലാണ്. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി ആര്‍. ബിന്ദുവിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 02:02 pm IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതി, കണ്ണൂര്‍ വിസി നിയമനങ്ങളില്‍ സര്‍ക്കാരിനെതിരേ സിപിഐ രൂക്ഷ വിമര്‍ശനമുന്നയിച്ചതോടെ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു.  

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത് സിപിഐ സംസ്ഥാന കൗണ്‍സിലിലാണ്. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി ആര്‍. ബിന്ദുവിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു.

കൊവിഡ് പ്രതിസന്ധിയില്‍ ജനം പൊറുതി മുട്ടുമ്പോള്‍ ലാഭകരമല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‌കേണ്ടതെന്ന് യോഗം വിമര്‍ശിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതിയെ അനുകൂലിച്ച് പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കരുതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.  

പ്രകടനപത്രികയില്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നായിരുന്നു കാനത്തിന്റെ മറുപടി. അതിരപ്പിള്ളി അടക്കമുള്ള വിഷയങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കിയ പാര്‍ട്ടിയാണ് സിപിഐ എന്ന് മറക്കരുതെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

കൗണ്‍സിലിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കാനം ആഞ്ഞടിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് അതിനുള്ള അധികാരമില്ലെന്ന് കാനം പറഞ്ഞു.  

ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. പിജി ഡോക്ടര്‍മാരുടെ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കാത്തതിലും കാനം വിയോജിപ്പ് തുറന്നു പറഞ്ഞു. രോഗികളെ ബാധിക്കുന്ന സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നായിരുന്നു വിമര്‍ശനം.

സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ സിപിഐയിലേക്ക് വരുമെന്നു കാനം പറഞ്ഞതും മുന്നണിയില്‍ ഇനിയുള്ള ദിവസങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളവര്‍. സിപിഐയിലേക്ക് വരാനുള്ളവരുടെ കാര്യത്തില്‍ ചിലത് സസ്‌പെന്‍സായി നില്‍ക്കട്ടെയെന്നും കാനം പറഞ്ഞു.

Tags: keralacpiകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.