Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിസ്ഥിതിയെ പരിരക്ഷിക്കുക

ഈശ്വരന്‍ മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ചുനല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ഭൂമി. സകലജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള എല്ലാവിഭവങ്ങളും സമ്പത്തും ഈശ്വരന്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Nov 21, 2021, 05:00 am IST
in Samskriti

മക്കളേ,  

ഈശ്വരന്‍ മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ചുനല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ഭൂമി. സകലജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള എല്ലാവിഭവങ്ങളും സമ്പത്തും ഈശ്വരന്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. അതെല്ലാം ആവോളം ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അനുവാദവും അനുഗ്രഹവും നമുക്കു നല്‍കി. ഈ പൂങ്കാവനവും ഇതിലെ വിഭവങ്ങളും കോട്ടം വരാതെ ഭംഗിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈശ്വരന്‍ മനുഷ്യരെ വിശ്വസിച്ചേല്പിച്ചു. എടുക്കുന്നതനുസരിച്ച് കൊടുക്കണം എന്നു മാത്രം കല്പിച്ചു. പക്ഷെ, ബുദ്ധിയും തിരിച്ചറിവുമുള്ള മനുഷ്യന്‍ ഈശ്വരനോടുകൂറുകാട്ടിയില്ലെന്നു പറയേണ്ടിവരുന്ന അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു. മനുഷ്യനോളംബുദ്ധിയില്ലാത്ത മറ്റുജീവജാലങ്ങള്‍ ഈശ്വരന്റെ കല്പന വരവണ്ണംതെറ്റിക്കാതെ അനുസരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതയും അത്യാഗ്രഹവുംമൂലം എല്ലാ അതിരുകളെയും അതിക്രമിക്കുകയാണ്.

ഓരോ വര്‍ഷംചെല്ലുന്തോറും, ഭൂമിമാതാവിനോടു മനുഷ്യന്‍ചെയ്തുപോരുന്ന ദ്രോഹം ഏറിവരികയാണ്. ക്യാന്‍സറിന്റെ മൂന്നാം ഘട്ടത്തിലായതുപോലെയായിരിക്കുന്നുഭൂമിയിന്ന്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരുകയും ഭൂമിയുടെ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കല്‍ പ്രയാസമായിത്തീരുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ നമുക്കെത്രകാലം മുന്നോട്ടുപോകാന്‍ കഴിയും.എന്നാല്‍ നമ്മളെല്ലാവരും ചേര്‍ന്നുപരിശ്രമിച്ചാല്‍ ഒരു പരിധിവരെയെങ്കിലും ഭൂമിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുവരാന്‍ നമുക്കു സാധിക്കും. പ്രകൃതിയെ പരിപാലിച്ചു സംരക്ഷിക്കുന്നത് ഓരോ വ്യക്തിയും ഒരു വ്രതമായി, തപസ്യയായി കാണണം.

സയന്‍സിനും സാങ്കേതികവിദ്യയ്‌ക്കും നല്‍കുന്ന അത്രതന്നെ ആദരവ് പ്രകൃതിയോടും സംസ്‌ക്കാരത്തോടും സഹജീവികളോടുമുണ്ടാകണം. ഈ ആദരവ് ഇല്ലെങ്കില്‍ സമൂഹം ഒറ്റക്കാലില്‍ നില്‍ക്കുന്ന കസേരപോലെയാകും. ഒറ്റനോട്ടത്തില്‍ ഒരു കുഴപ്പവുമില്ലെന്നു തോന്നും. പക്ഷെ അതില്‍ ഇരുന്നാല്‍ മറിഞ്ഞുവീഴും. അതുകൊണ്ട് മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ അനുസരിക്കുന്നതുപോലെ പ്രകൃതിയുടെ നിയമങ്ങളും നമ്മള്‍ അനുസരിക്കേണ്ടത് അത്യാവശ്യമാണ്.

പ്രശസ്തനായ ഒരു ജ്യോത്സ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെപ്രവചനങ്ങളെല്ലാംതന്നെ യാഥാര്‍ത്ഥ്യമാകാറുണ്ടായിരുന്നു. ജ്യോത്സ്യന്റെപ്രവചനം ഒരു തവണയെങ്കിലുംതെറ്റിക്കണമെന്ന ഉദ്ദേശ്യത്തോടെരണ്ട് ചെറുപ്പക്കാര്‍ ഒരു തന്ത്രംമെനഞ്ഞു. അവരില്‍ ഒരാള്‍ കോട്ടുധരിച്ച് അതിനകത്ത് ഒരു പ്രാവിനെ ഒളിപ്പിച്ചുവെച്ചു. അവര്‍ ജ്യോത്സ്യന്റെ അടുത്തുചെന്നു. പ്രാവിനെ കൈവശംവെച്ച ചെറുപ്പക്കാരന്‍ ചോദിച്ചു, ‘എന്റെകോട്ടിനുള്ളില്‍ ഒരു പ്രാവുണ്ട്. അതിനു ജീവനുണ്ടോ ഇല്ലയോ എന്നു പ്രവചിക്കൂ’ പ്രാവിന് ജീവനുണ്ടെന്നു പറഞ്ഞാല്‍ അതിനെ കഴുത്തുഞെരിച്ചു കൊല്ലാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. അത് ഊഹിച്ചറിഞ്ഞ ജ്യോത്സ്യന്റെ ഉത്തരം ഇങ്ങനെയായിരുന്നു, ‘അതിന്റെ ജീവന്‍ നിങ്ങളുടെ കൈകളിലാണ്’. ഇതുപോലെ പ്രകൃതി ഇന്ന് മനുഷ്യന്റെകൈകളില്‍കിടന്നുവീര്‍പ്പുമുട്ടുകയാണ്.

ഇന്നത്തെ ലോകത്തു മനുഷ്യരാശിക്കുള്ള ഏറ്റവും വലിയഭീഷണി മൂന്നാം ലോകമഹായുദ്ധമല്ല, പ്രകൃതിയില്‍നിന്നു മനുഷ്യന്‍ വേറിട്ടുപോകുന്നതും പ്രകൃതിയുടെ അസന്തുലിതാവസ്ഥയുമാണ്.

സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയ്‌ക്ക് സ്വയംചോദ്യംചെയ്യലും, സ്വയംവിമര്‍ശനവും ആവശ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ശരിയായ വീക്ഷണംപുറംലോകത്തുനിന്നല്ല, അവനവന്റെ ഉള്ളില്‍ നിന്നാണ് ലഭിക്കേണ്ടത്. അതിനുള്ള മാര്‍ഗ്ഗമാണ് ആദ്ധ്യാത്മികത. ശാസ്ര്തവും സാങ്കേതികവിദ്യയും എത്രതന്നെ പ്രധാനമാണെങ്കിലുംഅവയ്‌ക്കൊരിക്കലും മനുഷ്യത്വത്തിന് പകരം നില്‍ക്കാനാവില്ല. ഇന്നുനമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ ആ ഒരു പാഠമാണ് നമുക്കു നല്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവയെ തടുക്കാന്‍ മനുഷ്യന്റെ ബുദ്ധിക്കുംശക്തിക്കും സാധിക്കില്ല. എങ്കിലും അതേല്പിക്കുന്ന മുറിവുണക്കാനും ദുഃഖക്കയത്തിലാണ്ടവരെ കൈപിടിച്ചു കയറ്റാനും നമുക്കു സാധിക്കും.  

ഇന്നു കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകത്തെമ്പാടുംഅനുഭവപ്പെടുന്നുണ്ട്. ഇത്തരം ധാരാളം വാര്‍ത്തകള്‍ ദിവസവും കേട്ടുകേട്ട് ചെവി തഴമ്പിച്ചതുകൊണ്ട് ‘അയ്യോ കഷ്ടം!’ എന്നുപറഞ്ഞ് അപ്പോള്‍ തന്നെ അതൊക്കെ മറന്നുകളയുകയാണ് പലരും ചെയ്യുന്നത്. കേവലം നാവിന്‍തുമ്പില്‍ ഒതുങ്ങുന്ന അനുകമ്പകൊണ്ടു മാത്രമായില്ല. നിഷ്‌ക്കാമമായിപ്രവര്‍ത്തിക്കാന്‍ ഒരുക്കമുള്ളകൈകളാണ് ഇന്നു ലോകത്തിനുവേണ്ടത്. ഇരുട്ടിന്റെ തീവ്രതകണ്ടുപേടിച്ച്, ‘നമുക്കെന്തു മാറ്റം വരുത്താന്‍ കഴിയും’ എന്നുസംശയിച്ച് മാറിനില്‍ക്കുകയല്ല ഇപ്പോഴാവശ്യം. നമ്മുടെ ഉള്ളിലെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദീപങ്ങള്‍തെളിച്ച് ഒന്നിച്ചൊറ്റക്കെട്ടായി മുന്നോട്ടുനീങ്ങിയാല്‍ നമുക്കു മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീര്‍ച്ചയായും സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.