Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

താളം തെറ്റി മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ്, ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു

200ഓളം പിജി ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവരില്‍ മുഴുവന്‍ പേരുടെയും സേവനം കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 02:35 pm IST
inThrissur
medical college

medical college

തൃശ്ശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി പ്രതിദിനം ശരാശരി 2000 മുതല്‍ 2500 വരെ പേര്‍ ഒപികളില്‍ ചികിത്സ തേടുന്നുണ്ട്.

350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസില്‍ എല്ലാ വിഭാഗങ്ങളിലുമായി 500ഓളം വിദഗ്ധ ഡോക്ടര്‍മാരും 300 പിജി ഡോക്ടര്‍മാരും സേവനമനുഷ്ഠിക്കുന്നുണ്ട്. 750 എംബിബിഎസ് വിദ്യാര്‍ഥികളുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. 500ഓളം ഡോക്ടര്‍മരുള്ളതില്‍ 50-ഓളം പേരുടെ ഒഴിവുകള്‍ നിലവില്‍ നികത്താനുണ്ട്. ഇവരില്‍ അധ്യാപകരുടെ ഒഴിവാണ് കൂടുതലും. മെഡിസിന്‍, സര്‍ജറി തുടങ്ങി ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവുണ്ട്. മെഡിസിന്‍ വിഭാഗത്തില്‍ രണ്ടു പ്രൊഫസര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കാര്‍ഡിയോളജി വിഭാഗത്തിലും പ്രൊഫസറെ നിയമിക്കാനുണ്ട്.

200ഓളം പിജി ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവരില്‍ മുഴുവന്‍ പേരുടെയും സേവനം കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല.

ഓപിയില്‍ 30-50 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ വേണമെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. പ്രമോഷന്‍ നടന്നാല്‍ ഒഴിവുകള്‍ നികത്താനാകും. 1981ല്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോഴും യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയ്‌ക്ക് ഇപ്പോഴും പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റില്ല.

നേഴ്‌സുമാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുണ്ട്. 600ഓളം നഴ്‌സുമാരാണ് നിലവില്‍ മെഡിക്കല്‍ കോളേജിലുള്ളത്. ഇവരില്‍ 450ഓളം പേര്‍ മാത്രമേ സ്ഥിരക്കാരുള്ളൂ. കൊവിഡ് ഡ്യൂട്ടിയ്‌ക്കായി നിയമിച്ചിരുന്ന നേഴ്‌സുമാരെ കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു. കാലാവധി അവസാനിച്ചാല്‍ പകരം നഴ്‌സുമാരെ നിയമിക്കാത്തതിനാല്‍ രോഗീപരിചരണത്തെ കാര്യമായി ബാധിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധ നിരയില്‍ തങ്ങള്‍ നേരിടുന്നത് അവഗണനയാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നു. എന്‍ട്രി കേഡറില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഡോക്ടര്‍ക്ക് മുമ്പത്തേക്കാള്‍ 9000 രൂപ കുറച്ചാണ് ഇപ്പോള്‍ ലഭിക്കുന്നത്. സര്‍വ്വീസിലുള്ളവര്‍ക്ക് റേഷ്യോ പ്രമോഷന്‍ നടപ്പാക്കിയിട്ടില്ല. നേരത്തേ ലഭിച്ചിരുന്ന പേഴ്സനല്‍ പേ നിര്‍ത്തലാക്കി. റിസ്‌ക് അലവന്‍സെന്ന ആവശ്യത്തിലും തീരുമാനമോ, ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരോടുള്ള കടുത്ത അവഗണനയ്‌ക്കെതിരെ മാസങ്ങളായി നടത്തുന്ന അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തള്ളുകയാണ്.

Tags: ThrissurMedical Collegeകോളേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.