Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരപ്രേമത്തിന്റെ ദീപം

എവിടെയും തിന്മ മാത്രമേ ഉള്ളൂ എന്നുപറഞ്ഞ്,

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Oct 31, 2021, 05:00 am IST
inSamskriti

മക്കളേ,  

സംസ്‌ക്കാരവും ഉല്ലാസവുംസമ്മേളിക്കുന്നഅവസരങ്ങളാണ് നമ്മുടെ ഉത്സവങ്ങള്‍. ഭാരതത്തിലെ മറ്റ് ഉത്സവങ്ങളെപ്പോലെ തന്നെ ദീപാവലിയ്‌ക്കും ഉല്ലാസത്തിനും ആനന്ദത്തിനും അതീതമായി ഒരു സന്ദേശമുണ്ട്. തിന്മയുടെ അന്ധകാരത്തില്‍നിന്ന് നന്മയുടെ വെളിച്ചത്തിലേയ്‌ക്കു മുന്നേറാനും, നമ്മുടെയുള്ളിലെ ഈശ്വരചൈതന്യത്തെ ഉണര്‍ത്താനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ദീപാവലി.  

എവിടെയും തിന്മ മാത്രമേ ഉള്ളൂ എന്നുപറഞ്ഞ്,  

പിന്തിരിയുന്നത്, മടിയന്റെ മാര്‍ഗ്ഗമാണ്. നമുക്കുചുറ്റും നിറഞ്ഞ അന്ധകാരം കണ്ട്, ഇരുട്ടിനെ പഴിപറയുകയല്ല വേണ്ടത്. നമ്മുടെ കൈയിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. നമ്മുടെയുള്ളില്‍ നന്മയുണര്‍ത്താന്‍ ശ്രമിച്ചാല്‍ അതുമറ്റുള്ളവരിലും വെളിച്ചം വിതറും. അതാണു വ്യക്തിയുടെയുംസമൂഹത്തിന്റെയുംവികാസത്തിനുള്ള എളുപ്പവഴി. ആ ചെറിയതിരിനാളം കൊണ്ട് എങ്ങനെ ഈ വലിയ അന്ധകാരത്തെ ഇല്ലാതാക്കുമെന്നു ചിന്തിച്ചു വിഷമിക്കേണ്ടതില്ല. അതുതെളിച്ചു മുന്നോട്ടു നടന്നാല്‍ നമ്മുടെ പാതയില്‍ ഓരോ ചുവടുവെയ്‌പിലും അതുപ്രകാശം ചൊരിയും.

ഒരു ധനികന്റെ യുവതിയായ മകള്‍ക്ക് അപൂര്‍വ്വമായ ഒരു അസുഖം ബാധിച്ചു. അവള്‍ സദാസമയം ഒന്നിലും താല്പര്യമില്ലാതെ ഒന്നും ചെയ്യാതെ ഒരിടത്തിരിക്കും. കളിയും ചിരിയുമില്ല. മാതാപിതാക്കളും മുതിര്‍ന്ന ബന്ധുക്കളും ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു. അവള്‍ക്ക് ഒരു മാറ്റവുമുണ്ടായില്ല. ഒടുവില്‍ വിദഗ്ധനായ ഒരു ഡോക്ടറെ വിളിച്ചുവരുത്തി. ഡോക്ടര്‍ വന്നപ്പോള്‍ പെണ്‍കുട്ടി ദുഃഖിതയായി സോഫയില്‍ ചാരിയിരിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ പകുതിഅടഞ്ഞിരുന്നു, മുഖംവിളറിയിരുന്നു.  

അല്പസമയത്തെ സംഭാഷണത്തില്‍ നിന്നുതന്നെ അവള്‍ക്കു വിഷാദരോഗമാണെന്നു ഡോക്ടര്‍ക്കുമ നസ്സിലായി. തന്റെ ജീവിതത്തിന് ഒരര്‍ത്ഥവുമില്ലെന്ന തോന്നലില്‍ നിന്നുണ്ടായ കടുത്ത വിഷാദമായിരുന്നു അവളെ അലട്ടിയിരുന്നത്. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു, ‘വരൂ, നമുക്ക് ഒരു സ്ഥലംവരെ ഒന്നുപോകാം.’ അവള്‍ അത്ഭുതത്തോടെ ചോദിച്ചു, ‘എങ്ങോട്ടാണ് പോകുന്നത്?’ ഡോക്ടര്‍ പറഞ്ഞു, ‘അതൊരു രഹസ്യമാണ്. അത് നിന്റെ നന്മയ്‌ക്കു വേണ്ടിയാണെന്നു മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ കഴിയൂ.’

ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി കൂടെച്ചെല്ലാന്‍ തയ്യാറായി. ഡോക്ടര്‍ അവളെ ആ നഗരത്തിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്ന ചേരിയിലേയ്‌ക്കാണ് കൊണ്ടുപോയത്. അവിടെയുള്ള സാധുക്കള്‍ക്കു നല്കാനായി നിരവധി സമ്മാനപ്പൊതികളും കുറച്ചു പണവും ഡോക്ടര്‍ കൈയില്‍ കരുതിയിരുന്നു. അവര്‍ അധികം താമസിയാതെ ചേരിയിലെത്തി. കാറില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയ്‌ക്ക് തളര്‍ച്ച കാരണം നേരെനില്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ആദ്യത്തെ വീട്ടിലേയ്‌ക്കു പോകുമ്പോള്‍ അവള്‍ക്ക് ഡോക്ടറുടെ സഹായം വേണ്ടിവന്നു. അവര്‍ കൊണ്ടുപോയ സമ്മാനങ്ങളും പണവും ആ വീട്ടിലെ സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കും നല്കി. രണ്ടാമത്തെ വീടെത്തിയപ്പോള്‍ ആ പെണ്‍കുട്ടി ഡോക്ടറേക്കാള്‍ മുന്നില്‍ നടന്നു. മൂന്നാമത്തെ വീടെത്തിയപ്പോള്‍ അവള്‍ തികച്ചും ഉല്ലാസവതിയായിരുന്നു. അവസാനം അവര്‍  ചേരിയിലുള്ളവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൊച്ചുകുട്ടികള്‍ അവളുടെ കൈയില്‍ ഉമ്മ വെയ്‌ക്കുകയും സ്ത്രീകള്‍ നിറഞ്ഞകണ്ണുകളോടെ നന്ദിപറയുകയും                                                            ചെയ്യുന്നുണ്ടായിരുന്നു. അവള്‍ക്ക് കുറെ നാളുകള്‍ക്കുശേഷം എന്തെന്നില്ലാത്ത സന്തോഷവുംസംതൃപ്തിയുംഅനുഭവിക്കാന്‍ സാധിച്ചു.  

അന്നുമുതല്‍ മറ്റുള്ളവര്‍ക്കു സന്തോഷംപകരാന്‍ കഴിയുന്ന ഒരു അവസരവും അവള്‍ പാഴാക്കിയില്ല. ക്രമേണഅവള്‍ പഴയ ആരോഗ്യം വീണ്ടെടുത്തു. ദുഃഖവും നിരാശയും നിറഞ്ഞ അവളുടെ ജീവിതത്തിലേയ്‌ക്ക് സന്തോഷവും സംതൃപ്തിയും തിരിച്ചു വന്നു. കൊട്ടാരസദൃശമായ വീടുകളില്‍ ആഡംബരങ്ങള്‍ക്കു നടുവില്‍ ലഭിക്കാതിരുന്ന ശാന്തിയുംസമാധാനവും ദരിദ്രരുടെ കൊച്ചുകുടിലുകളില്‍ അവള്‍ കണ്ടെത്തി. ഈ കഥയില്‍നിന്ന് ഒരു പാഠം നമുക്കുള്‍ക്കൊള്ളാനാകും,മറ്റുള്ളവര്‍ക്ക് നാം നല്‍കുന്നസന്തോഷം നൂറുമടങ്ങായി നമ്മിലേക്ക് മടങ്ങിവരും.

നമ്മെ ബാധിച്ചിരിക്കുന്ന ദുഃഖത്തില്‍നിന്നും നിരാശയില്‍ നിന്നും കരകയറാനുള്ള എളുപ്പമാര്‍ഗ്ഗം ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന കര്‍മ്മങ്ങളില്‍ മുഴുകുക എന്നതാണ്. അവര്‍ക്ക് സന്തോഷംപകരുമ്പോള്‍ നമ്മുടെ ദുഃഖം നമ്മള്‍ മറക്കും,നമ്മളില്‍ സന്തോഷംനിറയും.

മറ്റൊരാള്‍ക്കു നല്കാനായി ഒരു പൂപറിക്കുമ്പോള്‍ അതിന്റെസൗന്ദര്യവും സുഗന്ധവും അറിയാതെയാണെങ്കിലും ആദ്യം ആസ്വദിക്കുന്നത് നമ്മള്‍തന്നെയാണ്. അതുപോലെ മറ്റൊരാളെ സഹായിക്കുമ്പോഴും നല്ലവാക്കു പറയുമ്പോഴും അവരെക്കാള്‍ അധികം സന്തോഷം ലഭിക്കുന്നതു നമുക്കുതന്നെയാണ്.

ദീപാവലിദിവസം മണ്‍ചെരാതുകളും പൂത്തിരിയും കത്തിച്ച് ആഘോഷിക്കുന്നതുകണ്ട് പിതൃക്കള്‍ സന്തുഷ്ടരായി അനുഗ്രഹിക്കും എന്നൊരു വിശ്വാസമുണ്ട്. മറ്റുള്ളവരുടെ ജീവിതത്തില്‍പ്രകാശം പരത്താന്‍ ദീപാവലി നമുക്കൊരു പ്രചോദനമാകുകയാണെങ്കില്‍ അതായിരിക്കും പിതൃക്കള്‍ക്ക് ഏറ്റവുമധികം സന്തോഷം നല്കുന്നത്.ഇതിനെ പ്രേമത്തിന്റെ ദീപാവലിയെന്നു വിളിക്കാം. ഇങ്ങനെയുള്ള ദീപാവലി നമുക്കു ദിവസവും ആഘോഷിക്കാന്‍ കഴിയണം. ചിരിക്കാന്‍ കഴിയാത്ത ജീവിതങ്ങള്‍ക്കും കണ്ണുനീര്‍വറ്റാത്ത മുഖങ്ങള്‍ക്കുംപ്രതീക്ഷയുടെ കിരണമായിത്തീരട്ടെ ഈ ദീപാവലി. മക്കളുടെ ഹൃദയത്തിലുള്ള നിസ്സ്വാര്‍ത്ഥതയുടെയും ഈശ്വരപ്രേമത്തിന്റെയും ദീപം ലോകത്തിനു വെളിച്ചമായിത്തീരട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.