Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സൊസൈറ്റിയില്‍ മൂന്നരക്കോടിയിലേറെ വെട്ടിപ്പ്: സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന് മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം, തട്ടിപ്പ് നടത്തിയത് ചിട്ടിയിലൂടെ

രണ്ടായിരം രൂപ വീതം മാസം അടച്ച് 50 മാസങ്ങള്‍ കൊണ്ട് തീരുന്ന ചിട്ടിയില്‍ നറുക്ക് വീണാല്‍ പിന്നെ പണം അടക്കേണ്ട. അതിനാല്‍ തന്നെ തൊഴിലാളികളും ചെറുകിട വ്യാപാരികളുമാണ് ഏറെയും കുറിയില്‍ ചേര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 10:30 am IST
inKannur

പേരാവൂര്‍(കണ്ണൂര്‍): കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നതായാരോപിച്ച് സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂരിലെ സഹകരണ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം. 2017 ല്‍ തുടങ്ങിയ ചിട്ടിയുടെ പണം തിരികെ നല്‍കാതെ തട്ടിപ്പുനടത്തി എന്നാരോപിച്ച് നൂറിലേറെ ഇടപാടുകാര്‍ സൊസൈറ്റിയിലെത്തി പ്രതിഷേധിച്ചു. ഇത് ഏറെ നേരം ബഹളത്തിനിടയാക്കി. 

നിക്ഷേപകര്‍ ഒരുമിച്ചെത്തിയതുകൊണ്ടാണ് പെട്ടെന്ന് പണം നല്‍കാന്‍ കഴിയാഞ്ഞതെന്നാണ് സൊസൈറ്റി ഭരണസമിതിയുടെ വിശദീകരണം. പണം നല്‍കാന്‍ ആറുമാസം സമയം വേണമെന്നാണ് ഭരണസമിതി പറയുന്നത്.  മൂന്ന് കോടിയിലേറെ തുക തട്ടിച്ചതായാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. 2017 ല്‍ മാസം രണ്ടായിരം രൂപ തവണ വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപയുടെ ചിട്ടിയാണ് തുടങ്ങിയത്. 

ചിട്ടിയില്‍ അറുനൂറിലേറെ പേര്‍ ചേരുകയും ചെയ്തു. ചിട്ടി അടിച്ച തുക പലരും ഇവിടെ തന്നെ നിക്ഷേപിക്കുകയും ചെയ്തു. ഇങ്ങിനെ നിക്ഷേപിക്കുന്നവര്‍ ബാക്കി തുക അടക്കേണ്ടെന്നും കാലാവധി കഴിയുമ്പോള്‍ മുഴുവന്‍ തുകയും ഇവര്‍ക്ക് തിരിച്ചു നല്കുമെന്നുമായിരുന്നു സൊസൈറ്റി വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ചാണ് ഏറെപ്പേരും തുക ഇവിടെത്തന്നെ നിക്ഷേപിച്ചത്.  എന്നാല്‍ ഓഗസ്റ്റ് 15 ന് കാലാവധി കഴിഞ്ഞതോടെ സൊസൈറ്റിയെ സമീപിച്ച നിക്ഷേപകര്‍ക്ക് പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്.  

നിക്ഷേപകര്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും പോലീസിന്റെ സാനിധ്യത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്തു. സെപ്തംബര്‍ 30 നു പണം നല്‍കാമെന്നായിരുന്നു ചര്‍ച്ചയില്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞിരുന്നത്. വ്യവസ്ഥ പ്രകാരം വ്യാഴാഴ്ച സൊസൈറ്റിയില്‍ എത്തിയ ഇടപാടുകാരോട് ആറുമാസം കൂടി സാവകാശം വേണമെന്ന് സൊസൈറ്റി ഭരണസമിതി അറിയിച്ചതോടെ നിക്ഷേപകര്‍ സൊസൈറ്റിക്ക് മുന്നില്‍ ബഹളം വെക്കുകയായിരുന്നു. പണം തിരിച്ചു തരുന്നതുവരെ സൊസൈറ്റിക്ക് മുന്നില്‍ കുത്തിയിരിക്കുമെന്ന് പറഞ്ഞ് ഇടപാടുകാരില്‍ ചിലര്‍ കുത്തിയിരിപ്പും തുടങ്ങി. ഒടുവില്‍ പോലീസും സൊസൈറ്റി അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ എന്ന വ്യവസ്ഥയിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.

പേരാവൂര്‍ കോ.ഓപ്പ.ഹൗസ് ബില്‍ഡിങ് സൊസൈറ്റിയില്‍ ചിട്ടി ഇടപാടില്‍ മൂന്നരക്കോടിയിലേറെ വെട്ടിപ്പ് നടന്നതായി ഇടപാടുകാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വെട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സൊസൈറ്റി സെക്രട്ടറി സ്വന്തമായ ഭൂമിയും കെട്ടിടവും വാങ്ങിയതായും ചിട്ടിക്ക് ചേര്‍ന്ന പാവപ്പെട്ട 350 ലേറെ പേരെ വഞ്ചിച്ചതായും ഇവര്‍ പറഞ്ഞു.  

രണ്ടായിരം രൂപ വീതം മാസം അടച്ച് 50 മാസങ്ങള്‍ കൊണ്ട് തീരുന്ന ചിട്ടിയില്‍ നറുക്ക് വീണാല്‍ പിന്നെ പണം അടക്കേണ്ട. അതിനാല്‍ തന്നെ തൊഴിലാളികളും ചെറുകിട വ്യാപാരികളുമാണ് ഏറെയും കുറിയില്‍ ചേര്‍ന്നത്. തൊഴിലുറപ്പ് തൊഴിലാളികളടക്കം നിര്‍ധനരായ നിരവധിപേരും സൊസൈറ്റിയുടെ തട്ടിപ്പിനിരയായി. മുന്നൂറിലേറെപ്പേര്‍ക്ക് ഒരു ലക്ഷം രൂപവീതം മൂന്നരക്കോടിയോളം രൂപയാണ് നഷ്ടമായിരിക്കുന്നത്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണസമിതി പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്നത് വലിയ ദുരൂഹതയാണ് സൃഷ്ടിക്കുന്നത്. ഒരു ലക്ഷത്തിന്റെ നറുക്ക് ചിട്ടിക്ക് പുറമേ സൊസൈറ്റി നടത്തുന്ന മറ്റു ചിട്ടികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇവിടുത്തെ ഇടപാടുകാരായ സിബി മേച്ചേരി, ജോണ്‍ പാലിയത്തില്‍, രാജേഷ് മണ്ണാര്‍ കുന്നേല്‍, ടി.ബി. വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

Tags: cpmകലാപംസാമ്പത്തിക തട്ടിപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.