Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികയില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസില്‍ കലാപം

നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും വിമര്‍ശിച്ചു. അതേ നാണയത്തില്‍ത്തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Aug 30, 2021, 12:23 pm IST
in Kerala

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കരിങ്കൊടിയും പോസ്റ്റര്‍ യുദ്ധവും വാക്‌പോരും ഇന്നലെയും തുടര്‍ന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ. സുധാകരനും വി.ഡി. സതീശനും നേരിട്ട് ഏറ്റുമുട്ടുന്ന തരത്തിലായിരുന്നു പ്രസ്താവനകള്‍. ഉമ്മന്‍ചാണ്ടി കള്ളംപറയുകയാണെന്ന് കെ. സുധാകരന്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്കുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും വിമര്‍ശിച്ചു. അതേ നാണയത്തില്‍ത്തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചത്. കൃത്യമായ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഡയറി ഉയര്‍ത്തി കാണിച്ചാണ് സുധാകരന്‍ മറുപടി പറഞ്ഞത്. ചര്‍ച്ചയ്‌ക്കിടെ ഉമ്മന്‍ചാണ്ടി പറഞ്ഞ പേരുകള്‍ ഈ ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞെന്നും എഐസിസി നേതൃത്വം ഇരുനേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ വാക്കുകള്‍. വര്‍ക്കിങ് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നോട് ആരും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും സുധാകരന്‍ ഇതിനിടെ ഓര്‍മ്മിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ എല്ലാമുണ്ടെന്ന് കെ.സി. ജോസഫ് പ്രതികരിച്ചു. അതേസമയം, ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. എന്നാല്‍ ഈ വാദം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തള്ളി.  

പരസ്യ പ്രതികരണം നടത്തിയതിന് കഴിഞ്ഞ ദിവസം കെ.പി. അനില്‍കുമാറിനെയും കെ. ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാര്‍ ഇന്നലെ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നിലവിലെ ഡിസിസി പട്ടികയില്‍ കെപിസിസി നേതൃത്വത്തിലുള്ള നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. എ ഗ്രൂപ്പ് പ്രതിനിധി കൂടിയായ ടി. സിദ്ദിഖിനു പോലും പരാതിയില്ല. പി.ടി. തോമസും തിരുവഞ്ചൂര്‍ രാധകൃഷ്ണനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്‍ എംപിയും പട്ടികയെ അനുകൂലിച്ച് രംഗത്തുവന്നു.

പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കൂടാതെ പി.ജെ. കുര്യനും ആന്റോ ആന്റണി എംപിക്കുമെതിരേ പോസ്റ്ററുകളും പതിച്ചു. പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററുകളുണ്ട്. സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോസ്റ്റര്‍. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റ് ആക്കിയത് അനീതിയാണെന്ന് നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. പ്രശാന്ത് പ്രതികരിച്ചു.

Tags: congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.