ഓസ്ലോ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ് ശനിയാഴ്ച സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയിലെ യുവാക്കൾക്ക് ചരിത്രപരമായ ദിനമാണിതെന്ന് അവർ വിശേഷിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് ശേഷം ജന്തർ മന്തറിൽ പ്രതിഷേധക്കാർ ആഘോഷിക്കുന്നതിന്റെ വീഡിയോയും ഹെല്ലെ ലിങ് മറ്റൊരു പോസ്റ്റിൽ പങ്കിട്ടു.
ഓസ്ലോയിൽ പ്രധാനമന്ത്രി മോദിയോട് വിവാദ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശ്രദ്ധാകേന്ദ്രമായ നോർവീജിയൻ പത്രപ്രവർത്തകയാണ് ഹെല്ലെ ലിങ്. നോർവീജിയൻ പത്രമായ ഡാഗ്‌സാവിസെനിൽ ഹെല്ലെ ലിങ് പ്രവർത്തിക്കുന്നത്.
പ്രധനമന്ത്രിയോടുള ചോദ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറും സംയുക്ത പ്രസ്താവന നടത്തി വേദി വിടുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. നോർവീജിയൻ പത്രമായ ഡാഗ്‌സാവിസനിലെ മാദ്ധ്യമപ്രവർത്തക ഹെല്ലെ ലിംഗ് സ്വെൻസൻ “പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്ത് നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് എന്തുകൊണ്ടാണ്?” എന്ന് ഉറക്കെ വിളിച്ചു ചോദിക്കുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇതിനോട് പ്രതികരിക്കാതെ വേദി വിടുകയും ചെയ്തു.
ഇതിനുപിന്നാലെ നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിൽ ഇതേ വിഷയം ഉന്നയിച്ച് മാദ്ധ്യമപ്രവർത്തകയും വിദേശകാര്യ മന്ത്രാലയവും തമ്മിൽ കടുത്ത തർക്കമുണ്ടായി. ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യത്തിന് ഇന്ത്യയുടെ വലിപ്പവും ജനാധിപത്യ അടിത്തറയും മനസ്സിലാക്കാതെയാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ്ജ് തുറന്നടിച്ചു.
ഇന്ത്യയുടെ പരമാധികാരത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന ഉറച്ച നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.















