Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വാഴില്ലിവിടെ വ്യവസായങ്ങള്‍: കോംട്രസ്റ്റ് എന്ന് തുറക്കും

ടൂറിസത്തിന്റെ പേരില്‍ സഹകരണ സൊസൈറ്റി തട്ടിക്കൂട്ടി കമ്പനിയുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമം നടന്നു. ഫാക്ടറിയുടെ കണ്ണായ ഭൂസ്വത്ത് മാഫിയകളുടെ കൈകളിലെത്തിക്കാനാണ് രാഷ്‌ട്രീയ നേതൃത്വങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. രണ്ടാമൂഴമെത്തിയിട്ടും കോംട്രസ്റ്റ് ഏറ്റെടുക്കാനോ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാനോ ഇടത്പക്ഷ സര്‍ക്കാറിനായിട്ടില്ല. സിഐടിയു, ഐഎന്‍ടിയുസിയിലെ ഒരു വിഭാഗം എന്നിവരുടെ പ്രതിനിധികളടങ്ങുന്നതാണ് നിലവിലുള്ള മാനേജ്‌മെന്റ്. ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി, എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കോംട്രസ്റ്റ് കമ്പനിയെയും തൊഴിലാളികളെയും രക്ഷിക്കാനുള്ള സമരം സര്‍ക്കാര്‍ അവഗണിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2021, 05:50 am IST
inMain Article

കോംട്രസ്റ്റ് കോഴിക്കോട് നഗരത്തിന്റെ മുഖമുദ്രയാണ്. ലോകഖ്യാതി നേടി കോംട്രസ്റ്റ് ഉല്‍പ്പന്നങ്ങള്‍. എന്നാല്‍ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഫാക്ടറി, 12 വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളി-വ്യവസായ വിരുദ്ധ നയത്തിന്റെ മറ്റൊരു സ്മാരകം.

കോംട്രസ്റ്റ് ഏറ്റെടുക്കണമെന്ന നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ല് രാഷ്‌ട്രപതിയുടെ അംഗീകാരം നേടി നിയമമായിട്ട് വര്‍ഷങ്ങളായി. പക്ഷേ ഒരു പുരോഗതിയുമുണ്ടായില്ല. നഗരത്തിലെ കണ്ണായ ഭൂമി തട്ടിയെടുക്കാന്‍ സിപിഎം നേരത്തെ ശ്രമം തുടങ്ങിയിരുന്നു.  

ടൂറിസത്തിന്റെ പേരില്‍ സഹകരണ സൊസൈറ്റി തട്ടിക്കൂട്ടി കമ്പനിയുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമം നടന്നു. ഫാക്ടറിയുടെ കണ്ണായ ഭൂസ്വത്ത് മാഫിയകളുടെ കൈകളിലെത്തിക്കാനാണ് രാഷ്‌ട്രീയ നേതൃത്വങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. രണ്ടാമൂഴമെത്തിയിട്ടും കോംട്രസ്റ്റ് ഏറ്റെടുക്കാനോ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാനോ ഇടത്പക്ഷ സര്‍ക്കാറിനായിട്ടില്ല. സിഐടിയു, ഐഎന്‍ടിയുസിയിലെ ഒരു വിഭാഗം എന്നിവരുടെ പ്രതിനിധികളടങ്ങുന്നതാണ് നിലവിലുള്ള മാനേജ്‌മെന്റ്. ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി, എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കോംട്രസ്റ്റ് കമ്പനിയെയും തൊഴിലാളികളെയും രക്ഷിക്കാനുള്ള സമരം സര്‍ക്കാര്‍ അവഗണിക്കുകയാണ്.

കോഴിക്കോടിന്റെ പൈതൃകം

ബാസല്‍ മിഷനില്‍ നിന്നുള്ള ജര്‍മന്‍ മിഷനറിമാര്‍ 1844 ല്‍ കോഴിക്കോട് മാനാഞ്ചിറയില്‍ തുടങ്ങിയ നെയ്‌ത്തു ഫാക്ടറിയാണ് കോംട്രസ്റ്റ് (കോമണ്‍വെല്‍ത്ത് ട്രസ്റ്റ് കോഴിക്കോട്,) എന്ന പേരില്‍ അറിയപ്പെടുന്ന കോഴിക്കോട് കോമണ്‍വെല്‍ത്ത് വീവിങ്ങ് കമ്പനി. 600 ല്‍ പരം തൊഴിലാളികള്‍ ഉണ്ടായിരുന്നു. ലോകപ്രശസ്തമായ നെയ്‌ത്ത് കമ്പനിയായിരുന്നു. മാനേജ്‌മെന്റിന് നടത്താനാവില്ല എന്ന കാരണം കാണിച്ചാണ് 2009 ഫെബ്രുവരി ഒന്നിന് ഫാക്ടറി പൂട്ടിയത്. അതോടെ തൊഴിലാളികളുടെ സമരമായി. കോംട്രസ്റ്റ് തുറന്ന് തൊഴില്‍ ആരംഭിക്കണമെന്നാണ് സംയുക്ത സമരസമിതിയാവശ്യം. ബിഎംഎസ്, എഐടിയുസി സംഘടനകളായിരുന്നു തുടക്കം മുതല്‍. കോംട്രസ്റ്റ് കമ്പനി പൂട്ടിയതോടെ ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോകാനായിരുന്നു സിഐടിയു വിന്റെയും ഐഎന്‍ടിയുസിയുടെ ഒരു വിഭാഗത്തിന്റെ തീരുമാനം.

കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസിയുടെ ഒരു വിഭാഗം എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സമരസമിതിയുടെ സമരം ശക്തമായതോടെ, അച്യുതാനന്ദന്‍ സര്‍ക്കാര്‍ പേരിന് ചില നടപടികള്‍ സ്വീകരിച്ചു. അങ്ങനെ കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സും പിന്നീട് നിയമ നിര്‍മ്മാണവുമുണ്ടായി.  

2010 ലാണ് കോംട്രസ്റ്റ് അടക്കം മൂന്ന് ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ഡിനന്‍സിറക്കിയത്. എന്നാല്‍, നിയമസഭ ബില്‍ പാസാക്കാതെ ഫാക്ടറി ഏറ്റെടുക്കാന്‍ കഴിയില്ലെന്നായതോടെ നിയമസഭ  ഐകകണ്‌ഠ്യേനെ ബില്‍  പാസാക്കി. 2012 ല്‍ അത് രാഷ്‌ട്രപതിക്ക് അയച്ചു. 2014 ല്‍ കോംട്രസ്റ്റ് സംരക്ഷിത സ്മാരകമാക്കി പുരാവസ്തു വകുപ്പ് വിജ്ഞാപനമിറക്കി.  

ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നല്‍കി, 2018 ഫെബ്രുവരിയില്‍. ഫാക്ടറിയുടെ ഒരു ഭാഗം പൈതൃക മ്യൂസിയവും മറ്റൊരു കെട്ടിടത്തില്‍ നെയ്‌ത്തും ആരംഭിക്കണമെന്ന നിര്‍ദ്ദേശവും രാഷ്‌ട്രപതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രപതി, ബില്ലിന് അംഗീകാരം നല്‍കാഞ്ഞതാണ് തടസമെന്നായിരുന്നു ഇടത് സര്‍ക്കാര്‍ ആദ്യം ഉയര്‍ത്തിയ ന്യായം. എന്നാല്‍, ബില്‍ ഒപ്പിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. ഇതിനിടെ തുടര്‍ നടപടിക്കായി സമര സമിതി ഇന്റസ്ട്രിയല്‍ ട്രൈബ്യൂണലിനെയും സമീപിച്ചിരുന്നു.  

തൊഴിലാളികള്‍ക്കനുകൂലമായി, 2017ല്‍ ട്രൈബ്യൂണല്‍, 5000 രൂപാ വീതം പ്രതിമാസ ധനസഹായവും മറ്റാനുകൂല്യവും നല്‍കണമെന്ന് ഉത്തരവിറക്കി.  ഇതിനെ യുഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് സമാശ്വാസ ധനം നല്‍കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാറില്‍ ഇ.പി.ജയരാജന്‍ വ്യവസായമന്ത്രി ആയതോടെ ആനുകൂല്യങ്ങള്‍ തടഞ്ഞു. ഭൂമാഫിയക്ക് അനുകൂലമായ വ്യവസായമന്ത്രിയുടെ സമീപനത്തിനെതിരെ എഐടിയുസി അടക്കം രംഗത്തു വന്നു. സമര സമിതി വിണ്ടും കോടതിയെ സമീപിച്ചാണ് ആനുകൂല്യം പുന:സ്ഥാപിച്ചത്.  

ഭൂമാഫിയക്കൊപ്പം

കോംട്രസ്റ്റ് വിഷയത്തില്‍ തൊഴിലാളി വിരുദ്ധ നിലപാടാണ് സിപിഎമ്മിന്. ഭൂമിയുടെ പൈതൃകപദവി സ്ഥാപിക്കാന്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഇടപെടണമെന്ന ആവശ്യം സംസ്ഥാനം കേട്ടില്ല. കേന്ദ്ര പുരാവസ്തു വകുപ്പാണ് ഇക്കാര്യത്തില്‍ സമയോചിതമായി ഇടപെട്ട് ഉത്തരവിറക്കിയത്. കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടിക്കിടെ രണ്ടു തവണയായി ഭൂമാഫിയ 1.40 ഏക്കര്‍ സ്ഥലം ചുളുവിലയ്‌ക്ക് വാങ്ങി. ഈ ഇടപാടിനെ എതിര്‍ക്കാന്‍ ഇടതു സര്‍ക്കാരോ, ഇടതുനേതാക്കളോ ശ്രമിച്ചില്ല.  

ഭൂമാഫിയയുടെ നേതൃത്വത്തില്‍ കോംട്രസ്റ്റ് മതില്‍ പൊളിച്ചതും ഭൂമി കൈയേറ്റവുമെല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2014 ല്‍ പാര്‍ട്ടി പിന്തുണയോടെ ഒരു സൊസൈറ്റി തട്ടിക്കൂട്ടി, സഹകരണ ബാങ്കില്‍ നിന്ന് നിയമ വിരുദ്ധമായി 14 കോടി രൂപ വായ്‌പയെടുത്ത് ഭൂമി വാങ്ങാന്‍ ശ്രമം നടത്തിയതും രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. നിയമപ്രശ്‌നവും പ്രതിഷേധവും ഉണ്ടായതോടെയാണ് അന്ന് പദ്ധതി ഉപേക്ഷിച്ചത്. ഫാക്ടറി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എഐടിയുസിവിന്റെ സമരത്തേയും ഇടതുമുന്നണി അവഗണിച്ചു. കെഎസ്‌ഐഡിസിയുടെ തിരുവനന്തപുരം ആസ്ഥാനത്തിന് മുന്നിലെ നെടുനാള്‍ സമരവും അവഗണിച്ചു. സമരക്കാരെ  വ്യവസായ മന്ത്രി ചര്‍ച്ചയ്‌ക്ക് പോലും വിളിച്ചില്ല. അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഭൂമാഫിയക്ക് അനുകൂലമായി, തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് എഐടിയുസി പരസ്യമായി ആരോപിച്ചിരുന്നു.

തുടരുന്ന സമരം

ഫാക്ടറി തുറക്കണമെന്നാശ്യപ്പെട്ട് ബഹുതല സമരമാണ് സംയുക്ത സമരസമിതി നടത്തുന്നത്. കോംട്രസ്റ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം തുടങ്ങിയിട്ട്. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന് മുന്നിലും ആറ് മാസം സത്യഗ്രഹ സമരം നടത്തി.സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം,  കഞ്ഞിവെപ്പ് സമരം, പട്ടിണി സമരം, രാപ്പകല്‍ സമരം, ധര്‍ണ, പിക്കറ്റിങ്, തുടങ്ങി നിരവധി സമരങ്ങള്‍. എന്നാല്‍ ഇടതു സര്‍ക്കാര്‍ തൊഴിലാളികളോട് കനിഞ്ഞിട്ടില്ല.തൊഴിലാളി സംരക്ഷകരെന്ന് വീമ്പ് പറയുന്ന ഇടതു സര്‍ക്കാര്‍ വാസ്തവത്തില്‍ എന്ത് ചെയ്യുന്നു എന്നതിന്റെ തെളിവാണ് കോംട്രസ്റ്റെന്ന് സംയുക്ത സമരസമിതി പ്രസിഡന്റും ബിഎംഎസ് മുതിര്‍ന്ന നേതാവുമായ കെ. ഗംഗാധരന്‍ പറഞ്ഞു. ഫാക്ടറി തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എഐടിയുസി നേതാവും സമരസമിതി കണ്‍വീനറുമായ ഇ.സി. സതീശന്‍ പറഞ്ഞു.

Tags: keralacomtrust
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.