Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒഴുകിയെത്തിയ പെട്ടിമുടി മഹാദുരന്തത്തിന് നാളെ ഒരാണ്ട്; 70 പേരുടെ ജീവന്‍ അപഹരിച്ചു, നടുക്കുന്ന ഓര്‍മയില്‍ നാട്

ദുരന്തഭൂമി ഇന്ന് കാട് പിടിച്ച് പ്രേതഭൂമിയായി മാറിയിരിക്കുകയാണ്. 85 കുടുംബങ്ങള്‍ താമസമുണ്ടായിരുന്ന ഡിവിഷനില്‍ ഇന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് അധിവസിക്കുന്നത്. 8 കുടുംബങ്ങള്‍ പുതിയ വീടും നിര്‍മിച്ച് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:10 am IST
inIdukki
പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)

മൂന്നാര്‍: ദുരന്തം ഉരുള്‍പൊട്ടലായി ഒഴുകിയെത്തിയ പെട്ടിമുടി ദുരന്തത്തിന് നാളെ ഒരാണ്ട്. 2020 ആഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് കേരളത്തെ തന്നെ നടുക്കിയ പ്രകൃതി ദുരന്തമുണ്ടായത്.

കണ്ണന്‍ദേവന്‍ തേയില പ്ലാന്റേഷനിലെ നയമക്കാട് എസ്റ്റേറ്റിലെ രാജമലക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷണിലെ ലയങ്ങള്‍ക്ക് മേല്‍ ആണ് ഉരുള്‍പൊട്ടിയുള്ള കല്ലും മണ്ണും വന്നടിഞ്ഞത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ നാല് പേരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 കുട്ടികളും ഉള്‍പ്പെടും.

കനത്തെ മഴയെ തുടര്‍ന്ന് തൊഴിലാളികളില്‍ പലരും ഉറക്കം പിടിച്ചപ്പോഴാണ് ദുരന്തം കല്ലിന്റെയും മണ്ണിന്റെയും രൂപത്തില്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയതെന്നും അപകടത്തിന്റെ തീവ്രത കൂട്ടി.  

ദുരന്തഭൂമി ഇന്ന് കാട് പിടിച്ച് പ്രേതഭൂമിയായി മാറിയിരിക്കുകയാണ്. 85 കുടുംബങ്ങള്‍ താമസമുണ്ടായിരുന്ന ഡിവിഷനില്‍ ഇന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് അധിവസിക്കുന്നത്. 8 കുടുംബങ്ങള്‍ പുതിയ വീടും നിര്‍മിച്ച് നല്‍കി.

ഒന്നര കിലോ മീറ്ററോളം ദൂരെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറി(പെട്ടിമുടി പുഴ)ന്റെ തീരത്ത് ഉണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തില്‍ തകര്‍ന്നത്.

അപകടമുണ്ടായ സ്ഥലം കാട് പിടിച്ച് നിലയില്‍

സ്ഥലത്ത് വലിയ തോതില്‍ വന്‍ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞു. തിരിച്ചിലിനായി കൊവിഡ് മറന്നും നാടൊന്നിച്ചപ്പോള്‍ വലിയ പങ്കുവഹിച്ച് സേവാഭാരതിയും മുന്‍നിരയില്‍ തന്നെ തുടര്‍ന്നു. ഓരോ ദിവസവും മണ്ണിനടയില്‍ നടത്തിയ തെരച്ചിലില്‍ ഹൃദയഭേദകമായ കാഴ്ചകളാണ് കാണാനായത്. ഇത് കേരളത്തെ തന്നെ ഈറനണിയിച്ചു. അപകടത്തില്‍പ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയില്‍ നടത്തിയ തെരച്ചിലിലാണ് കെണ്ടത്തിയത്. 14 കിലോ മീറ്റര്‍ വരെ ദൂരത്തില്‍ എട്ടടിയിലധികം ഉയരമുള്ള മരത്തില്‍ നിന്നടക്കം മൃതദേഹങ്ങള്‍ ലഭിച്ചു. നീണ്ട 18 ദിവസത്തിന് ശേഷമാണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. മരിച്ചവരെയെല്ലാം സമീപത്തെ മൈതാനത്താണ് സംസ്‌കരിച്ചത്. ഇന്ന് അവിടെ കണ്ണന്‍ ദേവന്‍ കമ്പനി സ്മാരകം പണിതുകൊണ്ടിരിക്കുകയാണ്.

സ്ഥലത്ത് മൊബൈല്‍ റേഞ്ചില്ലാത്തതും പെരിയവര പാലം തകര്‍ന്നതുമാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. പ്രദേശവാസികള്‍ നടന്ന് രാജമലയിലെ വനംവകുപ്പ് ഓഫീസിലെത്തിയാണ് വിവരം പുറംലോകത്തറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കളടക്കം നിരവധി പേര്‍ പ്രാര്‍ത്ഥനയും ചടങ്ങുമായി നാളെ സ്ഥലത്തെത്തും.

മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല

അപകടത്തില്‍ മരിച്ച ഇനിയും കണ്ടെത്താനുള്ള നാല് പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ദിനേഷ് കുമാര്‍(22), പ്രിയദര്‍ശിനി(7), കസ്തൂരി(26), കാര്‍ത്തിക(21) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവരുടെ മരണം സ്ഥിരീകരിച്ച് റവന്യൂ ഉത്തരവ് വരാത്തതാണ് ഇതിന് കാരണം.

Tags: idukkiAnniversaryപെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.