Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എംജി സര്‍വ്വകലാശാല എംബിഎ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍; 2019ലെ ഒന്നാം സെമസ്റ്റര്‍ ഫലം പോലും പ്രസിദ്ധീകരിച്ചില്ല

മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള അനുവദിക്കണം. 2021 സപ്തംബര്‍ മാസത്തിനുള്ളില്‍ നാലാം സെമസ്റ്റര്‍ പരീക്ഷ നടത്തണമെന്നും ഒക്ടോബര്‍ അവസാനിക്കുന്നതിന് മുമ്പ് ബാക്കിയുള്ള സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 12:21 pm IST
in Education

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ  2019-2021 ബാച്ച് എംബിഎ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. തുടര്‍പഠനവും ജോലിയുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. കാമ്പസ് പ്ലേസ്‌മെന്റ് വഴി ലഭിച്ച ജോലി നഷ്ടപ്പെട്ടവരും നഷ്ടപ്പെടുമോയെന്ന ആശങ്കയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. സെമസ്റ്റര്‍ പരീക്ഷകള്‍ കൃത്യമായി നടത്താത്തതും നടത്തിയ പരീക്ഷകളുടെ ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതുമാണ് വിദ്യാര്‍ഥികളുടെ ആശങ്കയ്‌ക്ക് കാരണം.  

2021 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ടെങ്കിലും 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എന്ന് നടക്കുമെന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുമില്ല.  

വിദ്യാഭ്യാസ വായ്‌പയെടുത്താണ് മിക്ക വിദ്യാര്‍ഥികളും പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലരെല്ലാം തിരിച്ചടവ് തുടങ്ങിയിട്ടുണ്ടെങ്കിലും ജോലി ലഭിച്ചാലേ  ഭൂരിഭാഗത്തിനും വായ്‌പ തിരിച്ചടയ്‌ക്കാന്‍ സാധിക്കൂ. കാമ്പസ് സെലക്ഷനിലൂടെയും മറ്റും ജോലി നേടിയ വിദ്യാര്‍ഥികള്‍ ഇക്കൂട്ടത്തിലുണ്ടെങ്കിലും ഒന്നാം സെമസ്റ്റര്‍ ഫലം ഹാജരാക്കാത്തതിനാല്‍ ഇവരുടെ ജോലി പോകുന്ന സാഹചര്യമാണ്. മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരീക്ഷാഫലവും സര്‍ട്ടിഫിക്കറ്റും ഹാജരാക്കുമ്പോള്‍ ഇവര്‍ക്കായി വേണ്ടി മാത്രം കാത്തിരിക്കാനാവില്ലെന്നാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പറയുന്നത്.  

ഒന്നാം സെമസ്റ്ററിന്റെ ഫലം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണമെന്നും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 2021 ആഗസ്ത് അവസാനിക്കുന്നതിന് മുമ്പെങ്കിലും നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. പരീക്ഷകള്‍ ഓണ്‍ലൈനാക്കണം. ഓഫ്ലൈനിലാണ് പരീക്ഷകളെങ്കില്‍ വീടുകളുടെ സമീപ സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം.  

മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള അനുവദിക്കണം. 2021 സപ്തംബര്‍ മാസത്തിനുള്ളില്‍ നാലാം സെമസ്റ്റര്‍ പരീക്ഷ നടത്തണമെന്നും ഒക്ടോബര്‍ അവസാനിക്കുന്നതിന് മുമ്പ് ബാക്കിയുള്ള സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ക്ക് നിവേദനങ്ങളും പരാതികളുമെല്ലാം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികളായിട്ടില്ല.

Tags: crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

പുതിയ വാര്‍ത്തകള്‍

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.