Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനില്‍ രൂപപ്പെടുന്ന താലിബാന്‍-പാകിസ്ഥാന്‍-ചൈന-തുര്‍ക്കി അച്ചുതണ്ട് ഇന്ത്യയ്‌ക്ക് വന്‍ഭീഷണിയെന്ന് വിലയിരുത്തല്‍

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തോടെ താലിബാനുമായി പൊരുതിത്തോല്‍ക്കുന്ന ഘട്ടത്തിലാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യം. ഏകദേശം 85 ശതമാനം പ്രദേശങ്ങളും താലിബാന്‍ സേന കയ്യടക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 08:25 pm IST
in World

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തോടെ താലിബാനുമായി പൊരുതിത്തോല്‍ക്കുന്ന ഘട്ടത്തിലാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യം. ഏകദേശം 85 ശതമാനം പ്രദേശങ്ങളും താലിബാന്‍ സേന കയ്യടക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഇന്ത്യയ്‌ക്ക് ഏറ്റവുമധികം തലവേദനയാകുന്നത് അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നേതൃത്വത്തില്‍ രൂപപ്പെടാന്‍പോകുന്ന ഒരു പുതിയ അധികാരത്തിന്റെ അച്ചുതണ്ടാണ്. ചൈന-പാകിസ്ഥാന്‍-താലിബാന്‍-തുര്‍ക്കി എന്ന നാല് ശക്തികള്‍ കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.  

പദ്മവ്യൂഹത്തില്‍പ്പെട്ടുപോയ അഭിമന്യുവിനെപ്പോലെ പകച്ചുനില്‍ക്കുകയാണ് ഇന്ത്യ ഇപ്പോഴെന്ന് വിദേശകാര്യ വിദഗ്ധനും മുന്‍അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍ പറയുന്നു. ഇതില്‍ പാകിസ്ഥാനെയും താലിബാനെയും ചൈനയെയും യോജിപ്പിക്കുന്നത് ഇന്ത്യാവിരുദ്ധവികാരമാണ്. തുര്‍ക്കിക്കാണെങ്കില്‍ ഒരു വലിയ മുസ്ലിം ആധിപത്യമുള്ള ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കാനുള്ള മോഹവും.  

പാകിസ്ഥാന്‍ ഇപ്പോഴേ പരസ്യമായിത്തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനിയ്‌ക്കെതിരെ താലിബാന്‍ സേനയ്‌ക്ക് എല്ലാ സഹായവും എത്തിക്കുകയാണ്. പരിശീലനം നല്‍കി പാകിസ്ഥാന്‍ താലിബാന്‍കാരെയും അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നുണ്ട്. കശ്മീരില്‍ താലിബാന്റെ കൂടി സഹായത്തോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലാക്കാണ് പാകിസ്ഥാന്റെ മനസ്സില്‍.  

ചൈനയും ഇപ്പോള്‍ താലിബാന് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. കാരണം ചൈനയെ സംബന്ധിച്ച് അവരുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിക്ക് ഏറ്റവും അനുകൂലഘടകമായിരിക്കും താലിബാന്‍. മാത്രമല്ല, താലിബാന്റെ ഇന്ത്യാവിരുദ്ധതയും അവരോട് അടുക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ഇപ്പോഴം താലിബാന്‍ ചൈനയെ ക്ഷണിച്ചുകഴിഞ്ഞു. ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയുടെ പേരില്‍ ചൈന ധനസഹായം താലിബാന് വാരിക്കോരിക്കൊടുക്കും. തുര്‍ക്കിയും കുറച്ചുനാളായി അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. ഇവരാണ് അമേരിക്ക ഉള്‍പ്പെടെയുള്ള സംയുക്തസേന അവിടെയുള്ളപ്പോള്‍ അഫ്ഗാനിലെ കാബൂള്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചുമതല തുര്‍ക്കിക്കായിരുന്നു. ഇത് തുടരാനാണ് തുര്‍ക്കിയുടെ തീരുമാനം. തല്‍ക്കാലം ഈ തീരുമാനത്തോട് ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും നല്ല സൈനിക സന്നാഹമുള്ള തുര്‍ക്കിയുമായി സഹകരിക്കാനേ താലിബാന്‍ തുനിയൂ. ലോകത്ത് ഇസ്ലാമിക ശക്തിക്ക് മേല്‍ക്കോയ്‌മയുള്ള ഓട്ടോമന്‍ സാമ്രാജ്യം വീണ്ടും കൊണ്ടുവരികയെന്ന് സ്വപ്നം കാണുന്ന തുര്‍ക്കിക്ക് താലിബാനുമായുള്ള കൂട്ടുകെട്ട് പ്രയോജനം ചെയ്യും.  

അമേരിക്കന്‍ പട്ടാളം പൂര്‍ണ്ണമായും പിന്‍വാങ്ങിക്കഴിഞ്ഞു. ഇനി നാളെ താലിബാന്‍ ഭരണം ഏറ്റെടുത്താലും അമേരിക്ക ആ സര്‍ക്കാരിനെ പിന്തുണച്ചേക്കും. അല്ലാതെ സൈനികമായ ഇടപെടല്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇനി ഉണ്ടാകാന്‍ സാധ്യതയില്ല.  

അഫ്ഗാനിസ്ഥാനില്‍ അഷ്റഫ് ഗാനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാര്‍ ഭരണത്തില്‍ ഇരുന്നാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് ആശ്വസിക്കാന്‍ വഴിയുള്ളൂ. പക്ഷെ ഇന്നത്തെ ഘട്ടത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന് ലോകത്തിലെ ഒരു രാഷ്‌ട്രങ്ങളും സജീവമായി പിന്തുണ നല്‍കുന്നില്ല. അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും താലിബാന്‍ നേതാക്കളും ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വഴി ഇരുകൂട്ടരും അധികാരം പങ്കിടുന്ന ഒരു സര്‍ക്കാര്‍ വന്നാലും ഇന്ത്യയ്‌ക്ക് താല്‍ക്കാലികമായി ആശ്വസിക്കാം.  

ഇനി താലിബാന്‍ അധികാരത്തില്‍ വന്നാല്‍ അവരെ ഒറ്റപ്പെടുത്തുന്ന നയതന്ത്ര നീക്കങ്ങള്‍ നടത്തുക മാത്രമാണ് ഇന്ത്യയ്‌ക്ക് മുന്‍പിലുള്ള അടുത്ത പോംവഴി.  

എന്നാല്‍ പണ്ട് സോവിയറ്റ് റഷ്യ പിന്‍മാറിയതിന് ശേഷമുള്ള പഴയ അരാജകകാലത്തേക്ക് അഫ്ഗാനിസ്ഥാന്‍ മടങ്ങിപ്പോയാല്‍ അത് ആപത്താണ്. ആഭ്യന്തരകലാപം രൂക്ഷമാവുകയും ഓരോ പ്രവിശ്യകളും താലിബാന്‍ യുദ്ധപ്രഭുക്കളുടെ അധീനതയിലാവുകയും ചെയ്താല്‍ അത് അപകടകരമാണ്. ദോഹയില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാലും അത് വലിയ തിരിച്ചടിയാകും. താലിബാന്‍ മുന്നേറ്റം തുടരുമ്പോഴും സമാധാനം പുനസ്ഥാപിക്കാനും എല്ലാ അഫ്ഗാന്‍കാര്‍ക്കും പങ്കാളിത്തമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാനും ഉള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. അത് വിജയിച്ചാല്‍ അതായിരിക്കും അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആശ്വാസകരമായ വഴി. 

Tags: പാക് താലിബാന്‍ സേനപാക് താലിബാന്‍തുര്‍ക്കിchinaതാലിബാന്‍പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍തയ്യിബ് എര്‍ദോഗന്‍എര്‍ദോഗന്‍താലിബാന്‍ ശാസന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.