Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊവിഡ്; ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ടു ചെയ്തത്. പിന്നാലെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവിടെയെത്തിയിരുന്ന കുട്ടികളോട് ഇനി മുതല്‍ സ്‌കൂളിലേക്കു വരേണ്ടെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 11:04 am IST
inIdukki

മൂന്നാര്‍: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ കുട്ടികളുടെ പഠനം മുടങ്ങി. 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലായി നിലവില്‍ 124 കുട്ടികളാണ് സ്‌കൂളില്‍ നേരിട്ടെത്തി ടെലിവിഷനിലൂടെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്. ദൂരെ നിന്നുള്ള കുട്ടികള്‍ നേരത്തെ തന്നെ എത്തിയിരുന്നില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ടു ചെയ്തത്. പിന്നാലെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവിടെയെത്തിയിരുന്ന കുട്ടികളോട് ഇനി മുതല്‍ സ്‌കൂളിലേക്കു വരേണ്ടെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. സൊസൈറ്റിക്കുടിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുള്ള ഹോസ്റ്റല്‍ തുറക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ഇത്തരത്തിലും കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാനാകില്ല. സ്ഥലത്ത് മൊബൈലിന് റേഞ്ചില്ല. പുറത്ത് നിന്ന് പെന്‍ഡ്രൈവിലാക്കി ക്ലാസിന്റെ വീഡിയോ കൊണ്ടുപോയി കൊടുക്കാനും നിലവില്‍ അനുമതിയില്ല. ദുര്‍ഘടമായ പാതയും മഴയുമെല്ലാം തിരിച്ചടിയാണ്.

മൂന്നാറില്‍ നിന്ന് 35 കിലോ മീറ്റര്‍ അകലെയുള്ള ഇടമലക്കുടിയിലെത്താന്‍ 5 മുതല്‍ 7 മണിക്കൂര്‍ വരെ കൊടുംകാട്ടിലൂടെ അടക്കം സഞ്ചരിക്കണം. ആകെയുള്ള 24 കുടികളില്‍ വൈദ്യുതിയുള്ളത് മൂന്നു കുടികളില്‍ മാത്രമാണ്. ഒരു കുടിയില്‍ നിന്ന് അടുത്ത കുടിയിലെത്താന്‍ 12 മണിക്കൂര്‍ നടക്കണം. ചില കുടികളില്‍ സോളാര്‍ സ്ഥാപിച്ച് ടിവി വച്ചിട്ടുണ്ടെങ്കിലും വെയില്‍ ഇല്ലാത്തിനാല്‍ ഇതും പ്രവര്‍ത്തനക്ഷമമല്ല. ഭാഗികമായി മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ഔദ്യോഗികമായി ഇടമലക്കുടിയിലെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കുട്ടികള്‍ താല്‍ക്കാലികമായി വന്ന് പഠിച്ചിരുന്ന സ്ഥലമാണ് ഇതെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സ്‌കൂള്‍ അടയ്‌ക്കാനുള്ള തീരുമാനം പഞ്ചായത്തിന്റേതാണെന്നും ഇവര്‍. അതേസമയം പഞ്ചായത്ത് കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.  

അതേസമയം ഇടുക്കി ജില്ലയിലാകെ 14000 കുട്ടികളാണ് മൊബൈലിന് റേഞ്ചില്ലാത്തതിനാല്‍ നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്തുള്ളത്. വിഷയം വലിയ വിവാദമായതോടെ ജില്ലാകളക്ടര്‍ ഇടപെട്ട് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിരുന്നെങ്കിലും ആകെ ഒരെണ്ണം മാത്രമാണ് ഇതുവരെ സ്ഥാപിക്കാനായത്.
ദേവികുളം സബ് കളക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ മാറി പുതിയ ആളുകളെത്തിയതോടെ ഈ നടപടിയും ഏതാണ്ട് നിലച്ചമട്ടാണ്. നിക്ലാസ് തുടങ്ങി രണ്ടുമാസം എത്തുമ്പോഴും സ്വന്തമായി ഫോണുണ്ടായിട്ടും നെറ്റ് വര്‍ക്കും വൈദ്യുതിയുമില്ലാത്തതാണ് കുട്ടികളെ ക്ലാസുകള്‍ക്കു പുറത്തുനിര്‍ത്തുന്നത്.

 

Tags: educationStudentscovididamalakkudy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

പുതിയ വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.