Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആര്യവൈദ്യശാലയുടെ കാവല്‍ക്കാരന്‍

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സഹസ്രനാമം ചൊല്ലി തുടങ്ങുന്ന ദിനചര്യ. ജീവിതം മുഴുവന്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ അടിയുറച്ചതായിരുന്നു. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലെയും നല്ല കാര്യങ്ങള്‍ അദ്ദേഹം സമന്വയിപ്പിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 11, 2021, 05:33 am IST
inMain Article

ആത്മകഥയായ സ്മൃതിപര്‍വത്തില്‍ ഡോ.പി.കെ.വാരിയര്‍ എഴുതുന്നുണ്ട്. ‘ഞാന്‍ ആര്യ വൈദ്യശാലയുടെ കാവല്‍ക്കാരനാണ്.’ കാവല്‍ക്കാരന്റെ ജോലി സ്ഥാപനത്തെ സംരക്ഷിക്കുകയും പുരോഗമിപ്പിക്കുകയും ചെയ്യുകയെന്നതാണ്. സ്ഥാപനം  സ്വന്തമാണെന്ന അഹങ്കാരമില്ലാത്തയാളാണ് കാവല്‍ക്കാരന്‍. ഈ നിസ്സംഗത്വവും ലാളിത്യവും സ്ഥാപനത്തോടുള്ള നിഷ്‌കളങ്കമായ  സ്‌നേഹവും ആണ് ഡോ. പി കെ വാരിയരെ എല്ലാവരില്‍ നിന്നും വേറിട്ടവനാക്കുന്നത്.  

‘ഞാനെന്ന ഭാവമതു

തോന്നായ്‌ക വേണം

തോന്നുന്നതാകിലഖിലം

ഞാനിതെന്ന വഴി തോന്നേണമേ വരദ  

നാരായണായ നമ :’

എന്ന ഭാരതീയചിന്തയുടെ  

ദര്‍ശനരൂപമായിരുന്നു ഡോ.പി.കെ വാരിയര്‍ ,

വൈദ്യനാകുന്നതിനു മുമ്പ് ഏതൊരു വ്യക്തിയും നിര്‍ബന്ധമായും മനുഷ്യ സ്‌നേഹത്തിന്റെ പ്രതിരൂപമാകണം. അതിന്റെ ജീവിക്കുന്ന നിദര്‍ശനമായിരുന്നു ഡോ. പി കെ വാരിയരെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടവര്‍ക്കെല്ലാമറിയാം. അമ്മാമന്‍ പി.എസ്.വാരിയരെന്ന മഹാപ്രതിഭാശാലിയുടെ കാഴ്ചപ്പാടുകളാണ് ഡോ. പി കെ വാരിയരെ നയിച്ചിരുന്നത്. ഏതൊരു പ്രശ്‌നത്തെയും അദ്ദേഹം സമീപിച്ചിരുന്നത് നിയമത്തേക്കാള്‍ മനുഷ്യ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. ആര്യവൈദ്യശാലയെന്ന ചികിത്സാലയത്തെയും ഔഷധനിര്‍മാണശാലയെയും വ്യതിരിക്തമാകുന്നത് അതിന്റെ ധാര്‍മികതയാണ്. ലാഭവിഹിതത്തിന്റെ മുപ്പതു ശതമാനം പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്ന സൗജന്യ ചികിത്സയാണ് ഈ സ്ഥാപനം ചെയ്യുന്നത്.

വൈദ്യരത്‌നം പി.എസ് വാരിയരുടെ ഈ ദര്‍ശനങ്ങളാണ് ഡോ.പി.കെ. വാരിയര്‍ ജീവിതത്തിലുടനീളവും ആചരിച്ചിരുന്നത്.  ആര്യവൈദ്യശാലയെ ഉന്നതമായ സാംസ്‌ക്കാരികവും മനുഷ്യസ്‌നേഹപരവും അതേ സമയം തന്നെ ലാഭകരവുമായ പ്രസ്ഥാനമായി മാറ്റിയെടുത്തത് ഈ ദര്‍ശനമാണ്. വൈദ്യവിദ്യാഭ്യാസത്തിനിടക്ക് ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിലേക്ക് വഴി തിരിഞ്ഞ ഡോ. പി.കെ. വാരിയര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും പ്രവര്‍ത്തനനിരതനായിരുന്നു എന്നു മാത്രമല്ല മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ പ്രയോക്താവുമായിരുന്നു

ഡോ.പി.കെ. വാരിയരുടെ ചികിത്സാ നൈപുണ്യം ആയുര്‍വേദ വിജ്ഞാനത്തില്‍ അടിയുറച്ചതായിരുന്നു. ലളിതവും യുക്തിസഹവുമായ ചികിത്സകള്‍ അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. സദാസമയവും പുതിയ പുതിയ കാര്യങ്ങള്‍ അദ്ദേഹം പഠിച്ചു കൊണ്ടേയിരിക്കും. ‘യുക്തിയുക്തം വചോ ഗ്രാഹ്യം ബാലാദപി ശുകാദപി ‘ എന്നത് അദ്ദേഹം എപ്പോഴും അനുവര്‍ത്തിച്ചിരുന്നു. പ്രായം കൊണ്ടോ വിജ്ഞാനം കൊണ്ടോ താഴെയുള്ളവരില്‍ നിന്നും യുക്തിസഹമായ ചികിത്സകള്‍ അദ്ദേഹം മനസ്സിലാക്കുകയും ആര്യ വൈദ്യശാലയില്‍ പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നു. ആര്യവൈദ്യശാലയില്‍ കാന്‍സര്‍ ചികിത്സ നടത്തുന്നത് കഷ്ടപ്പെടുന്ന രോഗികളോടുള്ള  അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും അനുതാപത്തിന്റെയും പ്രതിഫലനമാണ്. ഔഷധം മുഴുവന്‍ സൗജന്യമായി കൊടുക്കുന്ന ഈ പദ്ധതി എത്രയോ രോഗികള്‍ക്ക് സമാശ്വാസം നല്‍കുന്നു.  

സ്ഥാപനത്തിന്റെ ലാഭം വര്‍ധിപ്പിക്കുന്നത് മാത്രം ചിന്തയുള്ള കമ്പനികള്‍ ഉള്ള ഈ കാലത്ത്  ജനങ്ങള്‍ക്ക് സേവനം എങ്ങിനെ കൂടതല്‍ കൊടുക്കാമെന്നാണ് ഡോ.പി കെ വാരിയര്‍ ചിന്തിച്ചത്. ആരോഗ്യശീലങ്ങള്‍ സ്വയം ആചരിച്ചു കൊണ്ടാണ് ഡോ. പി കെ വാരിയര്‍ രോഗികളെ അവ പരിശീലിപ്പിച്ചിരുന്നത്. പറയുന്നതും പ്രവൃത്തിയും യോജിപ്പിക്കുന്ന അദ്ദേഹം നമ്മുടെ ജീവിതത്തെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആര്യവൈദ്യശാലയെ ലോക പ്രശസ്തമായ സ്ഥാപനമാക്കി വളര്‍ത്തിയെടുക്കാനുള്ള അക്ഷീണവും നിതാന്തവുമായ പ്രയത്‌നം അദ്ദേഹത്തില്‍ നിന്നും ആര്യവൈദ്യശാലയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഓരോ പ്രവര്‍ത്തകരെയും സ്വാധീനിച്ചിരുന്നു.

വൈദ്യരത്നം പി എസ് വാരിയര്‍ ആയുര്‍വേദ കോളേജിന്റെ കാര്യത്തില്‍  ഡോ. പി.കെ.വാരിയര്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. വിദ്യാര്‍ഥികളെ അദ്ദേഹം സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റ് കിട്ടാന്‍ താമസിച്ചപ്പോള്‍ അദ്ദേഹത്തെ വിഷയം ധരിപ്പിക്കാന്‍ ഞാന്‍ പോയിരുന്നു. എനിക്ക് ഇപ്പോള്‍ ശരീരത്തിന് പ്രായത്തിന്റെ അസ്വാധീനമില്ലായിരുന്നെങ്കില്‍ ഞാന്‍ തന്നെ സെക്രട്ടേറിയേറ്റില്‍ പോയി നേരെയാക്കിയേനേ എന്നു അദ്ദേഹം പറഞ്ഞു. മാത്രമല്ല മുമ്പൊരിക്കല്‍ രണ്ടു മൂന്നു ദിവസം തിരുവനന്തപുരത്ത് പോയി താമസിച്ച് നേരെയാക്കി കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. ഏതായാലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ സ്റ്റൈപ്പന്‍ഡ് കിട്ടുകയും ചെയ്തു. ആയുര്‍വേദ കോളേജിലെ ഏതു പരിപാടിക്കും അറിയിച്ചാല്‍ അദ്ദേഹം കൃത്യമായി സമയത്തിനു മുമ്പെ തന്നെ എത്തുമായിരുന്നു. വൈകി വരുന്ന രാഷ്‌ട്രീയക്കാര്‍ക്ക് ഇത് അലോസരമുണ്ടാക്കുകയും പിന്നീട് ഞങ്ങള്‍ സമയമാകുമ്പോള്‍ മാത്രം അദ്ദേഹത്ത വിളിക്കുകയും ചെയ്യുമായിരുന്നു. ചുറുചുറുക്ക് എന്നത് നൂറു വയസ്സിലും അദ്ദേഹം നിലനിര്‍ത്തിയിരുന്നു.  

വാര്‍ധക്യത്തിലും നടക്കുമ്പോള്‍ കൈ പിടിക്കാന്‍ അദ്ദേഹം സമ്മതിക്കില്ല. ഏത് സമയത്തും രോഗികളുടെ കാര്യത്തില്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. ഇടക്ക് അദ്ദേഹത്തെ  കാണാന്‍ ചെല്ലുമ്പോള്‍ രോഗികള്‍ക്ക് അദ്ദേഹം ചെയ്യുന്ന ചികിത്സയെകുറിച്ചും ആയുര്‍വേദത്തിന്റെ സമഗ്രതയെ കുറിച്ചും മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലെയും നല്ല കാര്യങ്ങള്‍ അദ്ദേഹം സമന്വയിപ്പിച്ചിരുന്നു. ആയുര്‍വേദവും പ്രകൃതിചികിത്സയും  അലോപ്പതിയും ആവശ്യമായ ഘട്ടങ്ങളില്‍ പ്രയോഗതലത്തിലെത്തിച്ചിരുന്നു.  

പ്രകൃതിയെ നോക്കി പഠിക്കണം ചികിത്സകനെന്ന് അദ്ദേഹം പറയാറുണ്ട്. പക്ഷികളുടെ ഭക്ഷണ രീതി (ശകുനാശനതാ) സന്ധ്യക്കു മുമ്പ് ആഹാരം കഴിക്കുകയെന്നത് പല രോഗങ്ങളിലും ഫലം ചെയ്യുമെന്ന് ഞങ്ങള്‍ക്കു കൂടി അനുഭവമാണ്. ലളിതവും സത്യസന്ധവും മനുഷ്യസ്‌നേഹപരവും ത്യാഗനിര്‍ഭരവുമായ ചികിത്സ ഡോ. പി കെ വാരിയരില്‍ നിന്ന് കാലം പഠിക്കേണ്ടിയിരിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ്  സഹസ്രനാമം ചൊല്ലി തുടങ്ങുന്ന ദിനചര്യ മുഴുവന്‍ ആയുര്‍വേദ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ അടിയുറച്ചതായിരുന്നു.  

ആത്മവത് സതതം പശ്യേദ് അപി കീടപിപീലികം തന്നെ പോലെ കീടത്തിനേയും ഉറുമ്പിനേയും സ്‌നേഹിക്കണമെന്ന ആയുര്‍വേദ സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു മഹാനായ ഈ ആയുര്‍വേദമനീഷി.

ഡോ.പി.പി കിരാതമൂര്‍ത്തി

പ്രൊഫസ്സര്‍ (റിട്ട) വി.പി. .എസ് .വി. ആയുര്‍വേദ കോളേജ് കോട്ടയ്‌ക്കല്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.