Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നൊ ക്വസ്റ്റ്യന്‍; ഓണ്‍ലി ക്വട്ടേഷന്‍

സാമൂഹിക പ്രതിബദ്ധത എന്നൊരു സംഭവമുണ്ടല്ലോ. എന്താണീ സാധനം? ഒരുവേള ഒന്നാലോചിച്ചു നോക്കേണ്ടതാണ്. സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്നു വേണമെങ്കില്‍ പറയാം. എന്നുവച്ചാല്‍ സമൂഹത്തിലെ ജനങ്ങളോടുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ രീതി.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Jul 4, 2021, 05:00 am IST
in Article

സാമൂഹിക പ്രതിബദ്ധത എന്നൊരു സംഭവമുണ്ടല്ലോ. എന്താണീ സാധനം? ഒരുവേള  ഒന്നാലോചിച്ചു നോക്കേണ്ടതാണ്. സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്നു വേണമെങ്കില്‍ പറയാം. എന്നുവച്ചാല്‍ സമൂഹത്തിലെ ജനങ്ങളോടുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ രീതി.

ഒരു വോട്ടു കൊടുക്കുന്നു, ആയതിന് പ്രത്യുപകാരമായി ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. വോട്ടുചെയ്തവനു മാത്രമാണോ കൊടുക്കേണ്ടത് എന്നു ചോദിച്ചാല്‍ നാട്ടുനടപ്പ് അതല്ലേ എന്നാവും തിരിച്ചുള്ള ചോദ്യം. അപ്പോഴാണ് പ്രതിബദ്ധത എന്നൊരു വാള്‍ത്തല മുന്നിലുണ്ടല്ലോ എന്ന് ഓര്‍ക്കുക.

 മേപ്പടി പ്രതിബദ്ധത എല്ലാവരോടും ഒരുപോലെ വേണമെന്ന് വാശി പിടിക്കുക വയ്യ. വയസ്സില്‍ മൂത്തവര്‍, ഇളയവര്‍, വനിതകള്‍, പെണ്‍കുട്ടികള്‍, ബാലകര്‍ ,ബാലികമാര്‍, വൃദ്ധര്‍ …… അങ്ങനെയങ്ങനെ പ്രതിബദ്ധതയുടെ സ്‌കെയിലളവില്‍ വ്യത്യസ്തതകളും വ്യതിരിക്തതകളും ധാരാളമുണ്ട്. ഇതിലെ കോണളവ് തെറ്റാതെ പ്രയോഗിക്കുകയെന്നതത്രേ കരണീയം.

നേരത്തെ സൂചിപ്പിച്ച ജനകീയതയും പ്രതിബദ്ധതയും പരസ്പരം കൂടിച്ചേര്‍ന്നു കിടക്കുകയാണ്. ജനകീയതയ്‌ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നീങ്ങിയെങ്കിലേ ജനകീയതയുടെ അഴകളവുമായി ഒത്തുപോകാനാവൂ. അതിലെ മറ്റൊരു കാര്യം എന്തെന്നു വച്ചാല്‍ യുവജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കാവണം പ്രാമുഖ്യം എന്നതാണ്. ഇവിടെയാണ് ഒരു പാര്‍ട്ടിയുടെ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച നമുക്ക് ദൃശ്യമാവുന്നത്.

അതിന്റെ ലോജിക്ക് മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടെങ്കിലും ട്രാക്കില്‍ കേറിയാല്‍ പിന്നെ എല്ലാം സുഖം സ്വച്ഛം, സുന്ദരം.

ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നീ ചെറുപ്പക്കാരുടെ ലക്ഷ്യം മറ്റെല്ലാവരെയും പോലെ സാമൂഹിക മുന്നേറ്റവും ഉയര്‍ച്ചയും. ഉയര്‍ച്ചയെന്നാല്‍ ‘ചിക്കിലി’ തരപ്പെടുത്തല്‍ തന്നെ. കഷ്ടപ്പെട്ട് ആയത് സ്വരുക്കൂട്ടുന്നതിനേക്കാള്‍ സ്മൂത്തായി കിട്ടാന്‍ വഴിയുള്ളപ്പോള്‍ മുള്‍പ്പാതയിലൂടെ പോകേണ്ട ആവശ്യമെന്ത്?

ജനകീയ മുഖവുമായി ഒരു കക്ഷി സര്‍വസജ്ജമായി മുമ്പിലുള്ളപ്പോള്‍ കിം വിഷമം? കക്ഷിക്കാണെങ്കില്‍ ജനകീയതയുടെ ഊര്‍ജം ധാരാളം. അല്‍പ്പസ്വല്‍പ സഹായമേ കൊടുക്കേണ്ടതുള്ളൂ. അങ്ങനെ ചെയ്താലോ? കിട്ടുന്നത് ഹിമാലയ ഭാഗ്യം. അതുവഴി പാര്‍ട്ടി വളരുന്നു, പാര്‍ട്ടിയുടെ സര്‍വ്വയിടങ്ങളിലും ഹരിതാഭയുടെ കണ്ണു കുളിര്‍പ്പിക്കുന്ന  കാഴ്ചകള്‍ ലാസ്യനൃത്തമാടുന്നു. ഇതൊന്നും പറഞ്ഞാല്‍ സാധാരണക്കാരന് മനസ്സിലാകില്ല എന്നതത്രേ ആധുനിക സമൂഹത്തിന്റെ എക്കാലത്തെയും പ്രശ്‌നം. നവയൗവ്വനങ്ങള്‍ക്ക് വീറും വാശിയും ചൊറുചൊറുക്കും ഉണ്ടാവണമെങ്കില്‍ ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. സ്വര്‍ണ്ണമായാലും സോഡയായാലും  കൈകാര്യം ചെയ്യുന്നതിന് ചില ശാസ്ത്രീയ രീതികളുണ്ട്. അതിനെ ക്വട്ടേഷന്‍ എന്നൊക്കെപ്പറഞ്ഞ് അപമാനിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല.

ഈ ക്വട്ടേഷന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. ഏതായാലും രാമായണകാലം വരാന്‍ പോവുകയല്ലേ? നോക്കൂ, ശ്രീരാമന്‍ ക്വട്ടേഷന്‍ കൊടുത്തിട്ടില്ലേ? ലങ്കയിലേക്ക് സീതാന്വേഷണ ക്വട്ടേഷനുമായി ഹനുമാന്‍ പറന്നത് മറക്കാന്‍ പാടുണ്ടോ? (ആ ക്വട്ടേഷനും ഈ ക്വട്ടേഷനും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നത് വേറെ കാര്യം. സ്ത്രീ തന്നെ ധനമായി കരുതുകയും ആ ധനം അന്യരാജ്യക്കാരന്‍ അപഹരിക്കുകയും ചെയ്തപ്പോള്‍ തിരിച്ചു പിടിക്കാനായുള്ള ക്രിയാത്മക ഇടപെടലായിരുന്നു അന്നത്തേത്. സ്ത്രീക്കൊപ്പം രാജ്യശ്രീയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്ന് ഉയര്‍ന്നുവന്നതായിരുന്നു ഹനുമാന്‍ ഏറ്റെടുത്ത ദൗത്യം.) ആ രാമ സംസ്‌കാരത്തിന്റെ  യാഗാഗ്‌നി  ചെറുപ്പക്കാരില്‍ കത്തിപ്പടരാന്‍ വേണ്ടിയുള്ള എളിയ തുടക്കമെന്ന നിലയിലാണ് ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കും ആയത് നല്‍കിയത്.  

രാജ്യത്തിന്റെ ഭാവി ചെറുപ്പക്കാരിലാണെന്ന് വിവേകാനന്ദന്‍ പറഞ്ഞത് മറന്നിട്ടില്ലല്ലോ, അല്ലേ?അന്ന് സീത, ഇന്ന് സ്വര്‍ണം. രണ്ടും വിലമതിക്കാന്‍ കഴിയാത്തത്. ഈ പാര്‍ട്ടി എങ്ങനെയാണ്  ഈ ദേശത്തിന്റെ സമുജ്വല സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഇനിയും അത് മനസ്സിലാകാത്തവര്‍ക്ക് എ.വിജയരാഘവന്‍ സഖാവിന്റെ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാം. ഈ പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. കോടതിയും പൊലീസും കോല്‍ക്കാരനും പാര്‍ട്ടിയാണെന്ന ബോധ്യമുണ്ടാവണം. ഇല്ലെങ്കില്‍ മാഷാഅള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ബൊലേറോയും 51 വടിവാള്‍ വീശലും തിരശ്ശീലയില്‍ മാത്രമാവില്ല കാണുക; ഓര്‍മ വേണം. ഓര്‍മകള്‍ ഉണ്ടായിരിക്കണം. ജീവിതം അതിന്റെ കരുത്താര്‍ന്ന ഒഴുക്കില്‍ ഓര്‍മകളുടെ കൈ പിടിക്കുമെന്ന് മൂലധനത്തില്‍ പറഞ്ഞത് വെറുതെയല്ല കോമ്രേഡ്‌സ്!

Tags: കേസ്goldcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.