Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നൊ ക്വസ്റ്റ്യന്‍; ഓണ്‍ലി ക്വട്ടേഷന്‍

സാമൂഹിക പ്രതിബദ്ധത എന്നൊരു സംഭവമുണ്ടല്ലോ. എന്താണീ സാധനം? ഒരുവേള ഒന്നാലോചിച്ചു നോക്കേണ്ടതാണ്. സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്നു വേണമെങ്കില്‍ പറയാം. എന്നുവച്ചാല്‍ സമൂഹത്തിലെ ജനങ്ങളോടുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ രീതി.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Jul 4, 2021, 05:00 am IST
in Article

സാമൂഹിക പ്രതിബദ്ധത എന്നൊരു സംഭവമുണ്ടല്ലോ. എന്താണീ സാധനം? ഒരുവേള  ഒന്നാലോചിച്ചു നോക്കേണ്ടതാണ്. സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്നു വേണമെങ്കില്‍ പറയാം. എന്നുവച്ചാല്‍ സമൂഹത്തിലെ ജനങ്ങളോടുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ രീതി.

ഒരു വോട്ടു കൊടുക്കുന്നു, ആയതിന് പ്രത്യുപകാരമായി ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. വോട്ടുചെയ്തവനു മാത്രമാണോ കൊടുക്കേണ്ടത് എന്നു ചോദിച്ചാല്‍ നാട്ടുനടപ്പ് അതല്ലേ എന്നാവും തിരിച്ചുള്ള ചോദ്യം. അപ്പോഴാണ് പ്രതിബദ്ധത എന്നൊരു വാള്‍ത്തല മുന്നിലുണ്ടല്ലോ എന്ന് ഓര്‍ക്കുക.

 മേപ്പടി പ്രതിബദ്ധത എല്ലാവരോടും ഒരുപോലെ വേണമെന്ന് വാശി പിടിക്കുക വയ്യ. വയസ്സില്‍ മൂത്തവര്‍, ഇളയവര്‍, വനിതകള്‍, പെണ്‍കുട്ടികള്‍, ബാലകര്‍ ,ബാലികമാര്‍, വൃദ്ധര്‍ …… അങ്ങനെയങ്ങനെ പ്രതിബദ്ധതയുടെ സ്‌കെയിലളവില്‍ വ്യത്യസ്തതകളും വ്യതിരിക്തതകളും ധാരാളമുണ്ട്. ഇതിലെ കോണളവ് തെറ്റാതെ പ്രയോഗിക്കുകയെന്നതത്രേ കരണീയം.

നേരത്തെ സൂചിപ്പിച്ച ജനകീയതയും പ്രതിബദ്ധതയും പരസ്പരം കൂടിച്ചേര്‍ന്നു കിടക്കുകയാണ്. ജനകീയതയ്‌ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നീങ്ങിയെങ്കിലേ ജനകീയതയുടെ അഴകളവുമായി ഒത്തുപോകാനാവൂ. അതിലെ മറ്റൊരു കാര്യം എന്തെന്നു വച്ചാല്‍ യുവജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കാവണം പ്രാമുഖ്യം എന്നതാണ്. ഇവിടെയാണ് ഒരു പാര്‍ട്ടിയുടെ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച നമുക്ക് ദൃശ്യമാവുന്നത്.

അതിന്റെ ലോജിക്ക് മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടെങ്കിലും ട്രാക്കില്‍ കേറിയാല്‍ പിന്നെ എല്ലാം സുഖം സ്വച്ഛം, സുന്ദരം.

ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നീ ചെറുപ്പക്കാരുടെ ലക്ഷ്യം മറ്റെല്ലാവരെയും പോലെ സാമൂഹിക മുന്നേറ്റവും ഉയര്‍ച്ചയും. ഉയര്‍ച്ചയെന്നാല്‍ ‘ചിക്കിലി’ തരപ്പെടുത്തല്‍ തന്നെ. കഷ്ടപ്പെട്ട് ആയത് സ്വരുക്കൂട്ടുന്നതിനേക്കാള്‍ സ്മൂത്തായി കിട്ടാന്‍ വഴിയുള്ളപ്പോള്‍ മുള്‍പ്പാതയിലൂടെ പോകേണ്ട ആവശ്യമെന്ത്?

ജനകീയ മുഖവുമായി ഒരു കക്ഷി സര്‍വസജ്ജമായി മുമ്പിലുള്ളപ്പോള്‍ കിം വിഷമം? കക്ഷിക്കാണെങ്കില്‍ ജനകീയതയുടെ ഊര്‍ജം ധാരാളം. അല്‍പ്പസ്വല്‍പ സഹായമേ കൊടുക്കേണ്ടതുള്ളൂ. അങ്ങനെ ചെയ്താലോ? കിട്ടുന്നത് ഹിമാലയ ഭാഗ്യം. അതുവഴി പാര്‍ട്ടി വളരുന്നു, പാര്‍ട്ടിയുടെ സര്‍വ്വയിടങ്ങളിലും ഹരിതാഭയുടെ കണ്ണു കുളിര്‍പ്പിക്കുന്ന  കാഴ്ചകള്‍ ലാസ്യനൃത്തമാടുന്നു. ഇതൊന്നും പറഞ്ഞാല്‍ സാധാരണക്കാരന് മനസ്സിലാകില്ല എന്നതത്രേ ആധുനിക സമൂഹത്തിന്റെ എക്കാലത്തെയും പ്രശ്‌നം. നവയൗവ്വനങ്ങള്‍ക്ക് വീറും വാശിയും ചൊറുചൊറുക്കും ഉണ്ടാവണമെങ്കില്‍ ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. സ്വര്‍ണ്ണമായാലും സോഡയായാലും  കൈകാര്യം ചെയ്യുന്നതിന് ചില ശാസ്ത്രീയ രീതികളുണ്ട്. അതിനെ ക്വട്ടേഷന്‍ എന്നൊക്കെപ്പറഞ്ഞ് അപമാനിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല.

ഈ ക്വട്ടേഷന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. ഏതായാലും രാമായണകാലം വരാന്‍ പോവുകയല്ലേ? നോക്കൂ, ശ്രീരാമന്‍ ക്വട്ടേഷന്‍ കൊടുത്തിട്ടില്ലേ? ലങ്കയിലേക്ക് സീതാന്വേഷണ ക്വട്ടേഷനുമായി ഹനുമാന്‍ പറന്നത് മറക്കാന്‍ പാടുണ്ടോ? (ആ ക്വട്ടേഷനും ഈ ക്വട്ടേഷനും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നത് വേറെ കാര്യം. സ്ത്രീ തന്നെ ധനമായി കരുതുകയും ആ ധനം അന്യരാജ്യക്കാരന്‍ അപഹരിക്കുകയും ചെയ്തപ്പോള്‍ തിരിച്ചു പിടിക്കാനായുള്ള ക്രിയാത്മക ഇടപെടലായിരുന്നു അന്നത്തേത്. സ്ത്രീക്കൊപ്പം രാജ്യശ്രീയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്ന് ഉയര്‍ന്നുവന്നതായിരുന്നു ഹനുമാന്‍ ഏറ്റെടുത്ത ദൗത്യം.) ആ രാമ സംസ്‌കാരത്തിന്റെ  യാഗാഗ്‌നി  ചെറുപ്പക്കാരില്‍ കത്തിപ്പടരാന്‍ വേണ്ടിയുള്ള എളിയ തുടക്കമെന്ന നിലയിലാണ് ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കും ആയത് നല്‍കിയത്.  

രാജ്യത്തിന്റെ ഭാവി ചെറുപ്പക്കാരിലാണെന്ന് വിവേകാനന്ദന്‍ പറഞ്ഞത് മറന്നിട്ടില്ലല്ലോ, അല്ലേ?അന്ന് സീത, ഇന്ന് സ്വര്‍ണം. രണ്ടും വിലമതിക്കാന്‍ കഴിയാത്തത്. ഈ പാര്‍ട്ടി എങ്ങനെയാണ്  ഈ ദേശത്തിന്റെ സമുജ്വല സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഇനിയും അത് മനസ്സിലാകാത്തവര്‍ക്ക് എ.വിജയരാഘവന്‍ സഖാവിന്റെ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാം. ഈ പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. കോടതിയും പൊലീസും കോല്‍ക്കാരനും പാര്‍ട്ടിയാണെന്ന ബോധ്യമുണ്ടാവണം. ഇല്ലെങ്കില്‍ മാഷാഅള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ബൊലേറോയും 51 വടിവാള്‍ വീശലും തിരശ്ശീലയില്‍ മാത്രമാവില്ല കാണുക; ഓര്‍മ വേണം. ഓര്‍മകള്‍ ഉണ്ടായിരിക്കണം. ജീവിതം അതിന്റെ കരുത്താര്‍ന്ന ഒഴുക്കില്‍ ഓര്‍മകളുടെ കൈ പിടിക്കുമെന്ന് മൂലധനത്തില്‍ പറഞ്ഞത് വെറുതെയല്ല കോമ്രേഡ്‌സ്!

Tags: കേസ്goldcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.