Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്വാറിയിലെ സ്‌ഫോടനത്തില്‍ വന്‍ദുരൂഹത; സിപിഎം നേതാക്കളുടെ ക്വാറി രേണുരാജ് പൂട്ടിച്ചത്; രാത്രിയില്‍ ഒത്തുകൂടിയത് മരിച്ച മുഹമ്മദ് നൗഷാദും സംഘവും

മുള്ളൂര്‍ക്കര കുന്നുപറമ്പില്‍ ഉമ്മര്‍ (40), കുറ്റിയംമൂച്ചിക്കല്‍ അബൂബക്കര്‍ (45), മൂലയില്‍ അബ്ദുള്‍ അസീസ് (47), ബംഗാള്‍ സ്വദേശി ചോട്ടു (24), കോലോത്തുകുളം അലിക്കുഞ്ഞ് (34 എന്നിവര്‍ക്കാണ് തിങ്കളാഴ്ച വൈകീട്ട് 7.45നുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 12:22 pm IST
inKerala

തൃശൂര്‍: മുള്ളൂര്‍ക്കര പഞ്ചായത്തിലെ വാഴക്കോട് വളവില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ വലിയ ദുരൂഹത. സ്‌ഫോടനത്തില്‍ ക്വാറി ഉടമയുടെ സഹോദരന്‍, വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുള്‍ നൗഷാദ് (46) മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ അബ്ദുള്‍ സലാമിന്റെ സഹോദരന്‍ അസീസ് ലൈസന്‍സിയായി നടത്തുന്ന കരിങ്കല്‍ ക്വാറിയാണിത്. അപകടത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, മാസങ്ങളായി പ്രവര്‍ത്തിക്കാത്ത ക്വാറിയില്‍ സിപിഎം നേതാക്കളടക്കം നിരവധി പേര്‍ രാത്രിയില്‍ സംഘടിച്ചത് എന്തിനാണെന്നത് വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. ക്വാറിയോട് ചേര്‍ന്നുള്ള ചേര്‍ന്നുള്ള മീന്‍വളര്‍ത്തല്‍കേന്ദ്രത്തില്‍ മീന്‍പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുള്‍ നൗഷാദ് എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍, ഇത് വിശ്വസീയമാണെന്ന് പോലീസ് കരുതുന്നില്ല. മുള്ളൂര്‍ക്കര കുന്നുപറമ്പില്‍ ഉമ്മര്‍ (40), കുറ്റിയംമൂച്ചിക്കല്‍ അബൂബക്കര്‍ (45), മൂലയില്‍ അബ്ദുള്‍ അസീസ് (47), ബംഗാള്‍ സ്വദേശി ചോട്ടു (24), കോലോത്തുകുളം അലിക്കുഞ്ഞ് (34 എന്നിവര്‍ക്കാണ് തിങ്കളാഴ്ച വൈകീട്ട് 7.45നുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റത്.  

അപകടമുണ്ടായ ക്വാറിയില്‍ നിന്നു മൂന്നു വര്‍ഷം മുന്‍പു സബ് കലക്ടറായിരുന്നു രേണു രാജും സംഘവും പിടിച്ചെടുത്തതു വന്‍ സ്‌ഫോടകവസ്തു ശേഖരമായിരുന്നു. 434 ജലറ്റിന്‍ സ്റ്റിക്കുകള്‍, 548 ഡിറ്റണേറ്ററുകള്‍, പാറപൊട്ടിക്കാനുള്ള 3 ജാക്കി ഹാമറുകള്‍, 2 ട്രാക്ടറുകള്‍, 6 ടിപ്പര്‍ ലോറികള്‍ എന്നിവയാണ് അന്നത്തെ സബ് കലക്ടര്‍ രേണുരാജും സംഘവും പിടികൂടിയത്.

അന്നു ക്വാറിക്കു ലൈസന്‍സ് ഉണ്ടായിരുന്നില്ല. കിണറ്റിലെ പാറതുരക്കാനുള്ള ലൈസന്‍സ് ഉപയോഗിച്ചു പാറമട നടത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അനധികൃത ഖനനം, സ്‌ഫോടകവസ്തു കൈവശംവയ്‌ക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ഉപയോഗിച്ചാണ് അന്നു കേസെടുത്തതും ക്വാറി പൂട്ടിച്ചതും. എന്നാല്‍, സിപിഎം നേതാക്കളില്‍ നിന്ന് വന്‍ സമ്മര്‍ദം ഉയര്‍ന്നതോടെ റെയ്ഡ് നടപടികള്‍ തുടരാന്‍ കഴിയാത്ത അവസ്ഥ വന്നു. കസ്റ്റഡിയിലെടുത്ത ലോറികള്‍ പിഴയീടാക്കി വിട്ടയച്ചതല്ലാതെ മറ്റു നടപടികളുണ്ടായില്ല. റെയ്ഡിന്റെ പിറ്റേന്നു തന്നെ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. അന്നു റെയ്ഡിനു നേതൃത്വം നല്‍കിയ സബ് കലക്ടര്‍ പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.  

ആറു മാസമായി പ്രവര്‍ത്തിക്കാത്ത പാറമടയില്‍ നിന്ന് ഇത്ര വലിയ സ്‌ഫോടനം എങ്ങനെ നടന്നു എന്നതാണ് പോലീസിനെ കുഴയ്‌ക്കുന്നത്.  15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെയാണ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള ഭൂമികുലുക്കം ഉണ്ടായത്. മുള്ളൂര്‍ക്കര, പാഞ്ഞാള്‍ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ മുഴുവന്‍ വീടുകളില്‍ കുലുക്കമറിഞ്ഞു.

തൃശൂര്‍ ഭാഗത്തേക്ക് കുണ്ടുകാട്, താണിക്കുടം ഭാഗത്തു വരെ വീടുകളില്‍ ജനാലകളില്‍ കുലുക്കമുണ്ടായി. പാഞ്ഞാള്‍ ചെറുതുരുത്തി ഭാഗത്ത് വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് ഓടി ഇറങ്ങി. ചെറുതുരുത്തി, പാഞ്ഞാള്‍, ആറ്റൂര്‍, ചേലക്കര ഭാഗങ്ങളില്‍ ഒക്കെ വീടുകളില്‍ ഭൂമികുലുക്കം പോലെ സ്‌ഫോടനം അനുഭവപ്പെട്ടു. പീച്ചിയിലെ ഭൂകമ്പ മാപിനിയുള്ള ഓഫിസിലേക്കു പലരും വിളിച്ചു.

ഇടയ്‌ക്കിടെ ഭൂചലനം ഉണ്ടാകുന്ന ദേശമംഗലം, തലപ്പിള്ളി പ്രദേശം ഏറെ അകലെ അല്ലാത്തതിനാല്‍ ഭൂചലനമെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ പാറമടയിലെ സ്‌ഫോടനം ആണെന്നും അഞ്ചാറു പേര്‍ക്കു പരുക്കുണ്ടെന്നും ഒരാള്‍ മരിച്ചെന്നുമുള്ള വിവരം തീപ്പൊരി പോലെ പടര്‍ന്നു. പാറമടയിലേക്ക് എത്തിപ്പെടാന്‍  ശ്രമിച്ചവരെ വഴിയില്‍ പൊലീസ് തടഞ്ഞതും വിവാദമായിട്ടുണ്ട്.

Tags: cpmപോലീസ്Blastക്വാറിഐഎഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.