Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരം കൊള്ളയില്‍ ഒന്നാം പ്രതി സിപിഐ: വാതുറക്കാതെ കാനം, കാണാമറയത്ത് ബിനോയി വിശ്വം

വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 08:26 pm IST
inKerala

തിരുവനന്തപുരം:   രാഷ്‌ട്രീയ വിവാദമുണ്ടാകുന്ന വിഷയങ്ങളിലെല്ലാം ആദ്യമേ അഭിപ്രായം പറയുന്ന നേതാവാണ് കാനം രാജേന്ദ്രന്‍. അതിന്റെ പേരില്‍ കയ്യടിയും വാങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആണെന്ന് പറയിപ്പിക്കാനും ചിലപ്പോഴൊക്കെ കാനത്തിന്റെ നിലപാട് കാരണമായി. പിണറായി സര്‍ക്കാറിന്റെ തുടക്കത്തില്‍ സര്‍്കാറിന്റെ തെറ്റു ചൂണ്ടിക്കാണിക്കുന്ന തിരുത്തല്‍ ശക്തിയായും കാനം ഉയര്‍ന്നു. പക്ഷേ പിന്നീട് അദൃശ്യമായ ഏതോ കാരണത്താല്‍ സിപിഎം വല്ല്യേട്ടനു മുന്നില്‍ പത്തി മടക്കി വിധേയ വനേയനായി. എങ്കിലും വിവാദങ്ങള്‍ ഉയരുമ്പോള്‍ സിപിഎമ്മിനെ സുഖിപ്പിച്ചാണെങ്കിലും അഭിപ്രായം ആദ്യമേ പറയുമായിരുന്നു കാനം.

എ്ന്നാല്‍ വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.

സിപിഐയിലെ പ്രഖ്യാപിത മരം സ്‌നേഹിയും പരിസ്ഥിതിയുടെ കാവലാളും മുന്‍ വനം മന്ത്രിയുമായിരുന്ന ബിനോയ് വിശ്വത്തെ കാണാനുമില്ല. പരിസ്ഥിതി മൗലികവാദം എന്ന പിണറായിയുടെ പ്രയോഗം തെറ്റാണെന്ന് പരസ്യമായി പറഞ്ഞയാളാണ് ബിനോയി. പരിസ്ഥിതി വിഞ്ജാന പരിഷ്‌ക്കരണത്തിനെതിരെയും പരസ്യമായി രംഗത്തുവന്നു.  സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവും ആയ  ബിനോയ് വിശ്വം കേരളത്തിലുണ്ടെങ്കിലും  മരം കൊള്ള അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.

മരം വെട്ടു കൊള്ളയില്‍ പിടിക്കപ്പെട്ടതോടെ തന്ത്രം മെനയാന്‍ കാനവും ബിനോയി വിശ്വവും  പാര്‍ട്ടി ആസ്ഥാനത്തേക്കു മുന്‍ മന്ത്രിമാരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. നിലവിലെ റവന്യൂ മന്ത്രിയും പങ്കെടുത്തു.  

വിവിധ പ്രദേശങ്ങളില്‍ നടന്ന 10 സര്‍വകക്ഷി യോഗങ്ങളില്‍ ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയില്‍ മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരിച്ചു ആകെ 10 തരം പട്ടയങ്ങള്‍ ഉള്ളതില്‍ 1964 ലെ ഭൂ പതിവ് ചട്ട പ്രകാരമുള്ള പട്ടയങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥലത്തെ മാത്രം മരം മുറിക്കാനാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍  പെട്ടപ്പോള്‍ തന്നെ റദ്ദാക്കുകയും ചെയ്തു.  എന്നാല്‍, ഇതിന്റെ പേരില്‍ മറ്റു പട്ടയ ഭൂമിയിലും കയറി മരം വെട്ടിയെന്നും അങ്ങനെ വെട്ടിയ തടിക്ക് വനം വകുപ്പ് പാസ് നിഷേധിച്ചെന്നുമായിരുന്നു മുന്‍ വനംമന്ത്രി കെ.രാജു പറഞ്ഞത്.

ഉത്തരവ് പുതുക്കി ഇറക്കാന്‍ റവന്യു മന്ത്രി കെ. രാജനു പാര്‍ട്ടി അനുമതി നല്‍കിയിരിക്കുകയാണ്.

Tags: ബിനോയ് വിശ്വംcpiകാനം രാജേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.