Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തിന്റെ പൊതുകടം നാലു ലക്ഷം കോടിയിലേക്ക്; കിഫ്ബി വഴിയുള്ള കടം വേറെയും; സ്ഥിതി അതീവ ഗുരുതരം

2019-20ല്‍ റവന്യൂ വരവിലെ വളര്‍ച്ച നെഗറ്റീവ് 2.83 ശതമാനമായിരുന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 0.63 ശതമാനവും കേന്ദ്ര നികുതി വിഹിതത്തില്‍ 9.17 ശതമാനവും കുറഞ്ഞു. റവന്യൂ ചെലവ് വളര്‍ച്ചയും നെഗറ്റീവ് 5.07 ശതമാനമായി.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 6, 2021, 08:29 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് പൊതുകടം 3,90,500 കോടിയില്‍ എത്തുമെന്നാണ് സര്‍ക്കാരിന്റെ മീഡിയം ടേം ഫിസ്‌കല്‍ പ്ലാന്‍ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്തിന്റെ കടം 3,27,654.70 കോടി രൂപയാണെന്നും സര്‍ക്കാര്‍ കണക്കില്‍ പറയുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 37.39 ശതമാനമാണിത്. കിഫ്ബി വഴിയുള്ള കടം ഒഴികെയാണിത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പൊതുകടം 3,57,229.25 കോടിയാകും. 2023-24ല്‍ ഇത് 3,90,500.62 കോടിയാകും. ആ സമയം ആഭ്യന്തര ഉത്പാദനം 1,109,046 കോടിയിലെത്തണം. ഇല്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ കടക്കെണിയിലേക്കാകും സംസ്ഥാനം നീങ്ങുകയെന്നും സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നു.  

2019-20ല്‍ റവന്യൂ വരവിലെ വളര്‍ച്ച നെഗറ്റീവ് 2.83 ശതമാനമായിരുന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 0.63 ശതമാനവും കേന്ദ്ര നികുതി വിഹിതത്തില്‍ 9.17 ശതമാനവും കുറഞ്ഞു. റവന്യൂ ചെലവ് വളര്‍ച്ചയും നെഗറ്റീവ് 5.07 ശതമാനമായി. 2020-21ല്‍ ലോക്ഡൗണ്‍ മൂലം സംസ്ഥാന നികുതി വരുമാനത്തില്‍ 22,148 കോടിയും നികുതിയേതര വരുമാനത്തില്‍ 5466 കോടി രൂപയും കുറഞ്ഞു. എന്നിട്ടും 2020-21ലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് -3.82ല്‍ നിന്ന് 2021-22ല്‍ 6.60 ആയി ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍, ഈ വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ആഭ്യന്തര ഉത്പാദനം കുത്തനെ കൂടണം. അതിനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എത്രത്തോളം ഫലവത്താകുമെന്നത് കണ്ടറിയണം.

ഇപ്പോള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര വിഹിതം കൊണ്ടാണ്. 2021 ജനുവരിയില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്ര നികുതി 16,550 കോടി രൂപയാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ലഭിച്ചത് 12,812 കോടിയാണ്. 3748 കോടി കുറഞ്ഞു. റവന്യൂ ഗ്രാന്റ് കമ്മിയില്‍ സംസ്ഥാനം പ്രതീക്ഷിച്ചത് 10,000 കോടിയായിരുന്നു. അതിനു പകരം ലഭിച്ചതാകട്ടെ 19,891 കോടി രൂപ. അതായത് 9891 കോടി അധികം. കേന്ദ്ര വിഹിതം ജനുവരിയിലെ ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 3748 കോടി രൂപ കുറഞ്ഞെങ്കിലും ഗ്രാന്‍ഡായി 9891 കോടി ലഭിച്ചതോടെ നഷ്ടം നികന്നു. മാത്രമല്ല കേരളത്തിന്റെ നികുതി വരുമാനത്തില്‍ കുറവ് വന്ന 1787 കോടിയും അതിലൂടെ നികത്തി. 4356 കോടി സര്‍ക്കാരിന്റെ ഖജനാവില്‍ വന്നു. ഇതായിരുന്നു ഐസക്ക് മാറ്റിവച്ചെന്ന് അവകാശപ്പെട്ട 5000 കോടി.  

ശമ്പള പരിഷ്‌കരണം, കൊവിഡ് തുടങ്ങിയവ മൂലം റവന്യൂ ചെലവില്‍ 26 ശതമാനം വര്‍ദ്ധനവാണുണ്ടായതെങ്കിലും ഖജനാവിലെത്തിയ അധിക തുക കൊണ്ട് പിടിച്ചുനില്‍ക്കുകയാണ്. മാത്രമല്ല സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നേരത്തെ മൂന്നു ശതമാനമായിരുന്നത് നിബന്ധനകളോടെ കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ച് ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ആദ്യമുള്ള മൂന്നു ശതമാനത്തില്‍ നിന്ന് നിബന്ധനകളില്ലാതെ ഒരു ശതമാനം വര്‍ദ്ധിപ്പിച്ച് നാല് ശതമാനമാക്കി. ഇതോടെ 9,000 കോടി അധികം ലഭിക്കും. കടമെടുപ്പ് തുക 36,000 കോടിയോളം വരും. കടമെടുപ്പ് തുടരുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കൂടിയാകുന്നതോടെ സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കടക്കും.

Tags: കേരള സര്‍ക്കാര്‍സംസ്ഥാനകെ.എന്‍. ബാലഗോപാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.