Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും നെല്ലുവിലയായി കോടികള്‍ കിട്ടാനുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ അമ്പതിനായിരം രൂപ വരെ കിട്ടാനുള്ളവര്‍ക്ക് പണം നല്കി തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 09:41 pm IST
inKerala

ആലപ്പുഴ: നെല്ലിന്റെ സംഭരണവില നല്കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ കടുത്ത പ്രതിഷേധത്തിന് കര്‍ഷകര്‍. നാളെ  കരിദിനമായി ആചരിക്കാനാണ് നെല്‍കര്‍ഷകരുടെ തീരുമാനം.  

കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും നെല്ലുവിലയായി കോടികള്‍ കിട്ടാനുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ അമ്പതിനായിരം രൂപ വരെ കിട്ടാനുള്ളവര്‍ക്ക് പണം നല്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനം വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ലഭിക്കൂ.  

നെല്ല് വില ലഭിക്കാനായി അഞ്ചു മാസമായി കൃഷിഭവനുകളും പാഡി ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങി നടക്കുകയാണ് കര്‍ഷകര്‍. ഒരാഴ്ചക്കുള്ളില്‍ പണം നല്കുമെന്ന് മന്ത്രിമാര്‍  പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ നാലു മാസമാകുന്നു. ഈ സാഹചര്യത്തില്‍  ചിങ്ങം ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം ബഹിഷ്‌കരിച്ച് കരിദിനം ആചരിക്കും. കൃഷി ഭവനുകള്‍ക്ക് മുന്നില്‍ നെല്‍കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തും. കുട്ടനാട്ടിലെ രാമങ്കരിയില്‍ കര്‍ഷക സംഗമവും നടത്തും.

അതിനിടെ അന്‍പതിനായിരം രൂപ വരെയുള്ള നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിത്തുടങ്ങി. സംസ്ഥാനത്ത് 26,000 പേര്‍ക്കാണ് 50,000 രൂപയില്‍ കുറവ് പണം നെല്ലുവിലയായി ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 180 കോടി രൂപയില്‍ നിന്നാണ് പണം നല്കുന്നത്. 1,785 കിലോഗ്രാമില്‍ കുറവ് നെല്ല് നല്കിയ കര്‍ഷകര്‍ക്കാണ് വില നല്കിത്തുടങ്ങിയത്.  

കര്‍ഷകദിനത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒരേക്കറില്‍ നിന്ന് 2,500 കിലോ വരെയാണ് സപ്ലൈകോ സംഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും പണം കിട്ടില്ല. കൂടുതല്‍ പ്രദേശത്ത് നെല്‍ക്കൃഷിയുള്ളവരും മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ കര്‍ഷകര്‍ നെല്ലുവില കിട്ടാതെ കടുത്ത പ്രതിസന്ധിയിലാണ്. കൃഷി വകുപ്പും, ഭക്ഷ്യ വകുപ്പും കൈകാര്യം ചെയ്യുന്നത് സിപിഐയാണ്.  

സിപിഎം ഭരിക്കുന്ന ധന വകുപ്പ് ബോധപൂര്‍വം ഫണ്ട് അനുവദിക്കാതെ തങ്ങളെ വെട്ടിലാക്കിയെന്ന നിലപാടാണ് സിപിഐക്കുള്ളത്. ഭരണപക്ഷത്തെ പ്രധാന കക്ഷികള്‍ തമ്മിലുള്ള ഭിന്നതയില്‍ വെട്ടിലായതാകട്ടെ അന്നം തരുന്ന കര്‍ഷകരും.

Tags: keralaകര്‍ഷകര്‍കേരള സര്‍ക്കാര്‍strikePaddy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.