കച്ച്: ലൗജിഹാദിൽ കുടുങ്ങിയ യുവതിയ്‌ക്ക് ഒടുവിൽ ഭർത്താവിന്റെ കൈ കൊണ്ട് ദാരുണാന്ത്യം . നേപ്പാൾ സ്വദേശിയും ഗുജറാത്തിലെ കച്ച് ജില്ല ഗാന്ധിധാമിലെ താമസക്കാരിയുമായ സോനം സുനാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുൽത്താൻ ജുസാബ് സുമ്ര പിടിയിലായി.
ജോലി തേടിയാണ് കുടുംബത്തോടൊപ്പം സോനം കച്ചിലേക്ക് താമസം മാറിയത് . പിന്നീട് അവർ സുൽത്താൻ ജുസാബ് സുമ്രയുമായി പ്രണയത്തിലായി. 2011 ൽ ഇരുവരും വിവാഹിതരായി. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ദമ്പതികൾ ഒരുമിച്ച് താമസിച്ചു. കാലക്രമേണ, ബന്ധുക്കളുമായുള്ള ബന്ധം വിച്ഛേദിക്കാൻ സുൽത്താൻ സോനയോട് ആവശ്യപ്പെട്ടു. ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തുവെന്ന് സോനത്തിന്റെ കുടുംബം ആരോപിച്ചു.
ജൂലൈ 12 ന് സോനം തന്റെ ബന്ധുവായ സന്തോഷ് സുനാറിനോട് ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുകയും അക്രമാസക്തനാകുകയും ചെയ്യാറുണ്ടെന്ന് പറഞ്ഞിരുന്നു. ഭർത്താവിനെ പ്രകോപിപ്പിക്കുമെന്ന് ഭയന്ന് തന്നെ സന്ദർശിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് സോനം ബന്ധുക്കളോട് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സോനം കൊല്ലപ്പെടുന്നത്. അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് സുൽത്താൻ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ തലയ്‌ക്കേറ്റ പരിക്കിന്റെ വിവരങ്ങൾ പുറത്ത് വന്നു. ഒപ്പം ആന്തരിക രക്തസ്രാവമുണ്ടെന്നും വെളിപ്പെട്ടു. തുടർന്ന് നടനൻ ചോദ്യം ചെയ്യലിനൊടുവിലാണ് സുൽത്താൻ അറസ്റ്റിലായത്.
















