Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ സിപിഎം അംഗങ്ങള്‍ക്കു മാത്രം നിയമനം; ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ക്കും പാര്‍ട്ടി ബന്ധം നിര്‍ബന്ധം

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ അംഗങ്ങളുമായിരിക്കണം. 51 ആണ് ഇവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 11:46 am IST
in Kerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഇത്തവണ കൂടുതല്‍ കര്‍ശനമായ പാര്‍ട്ടി ഇടപെടല്‍. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ ഒഴിവാക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവരായാലും സിപിഎം ബന്ധമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സിപിഎം പാര്‍ട്ടി അംഗങ്ങളെ മാത്രമാകും സിപിഎം മന്ത്രിമാര്‍ പ്രൈവറ്റ് സെക്രട്ടറിമാരാക്കുക. അവരുടെ നിയമനത്തിനു മുമ്പ് പാര്‍ട്ടി ഘടകങ്ങളോട് ആലോചിക്കുകയും നേതൃത്വത്തിന്റെ നിര്‍ദേശം സ്വീകരിക്കുകയും ചെയ്യണം.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ അംഗങ്ങളുമായിരിക്കണം. 51 ആണ് ഇവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മന്ത്രിസഭാകാലത്ത് റിട്ടയര്‍ ചെയ്യാന്‍ ഒരുവര്‍ഷം മാത്രം കാലാവധിയുള്ളവര്‍ പലരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ എത്തുകയും റിട്ടയര്‍മെന്റിന് ശേഷം തുടരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് 51 എന്ന പ്രായപരിധി നിശ്ചയിച്ചത്. സ്റ്റാഫില്‍ കടന്നുകൂടാം എന്ന് കരുതിയിരുന്ന, എന്‍ജിഒ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളടക്കമുള്ള പലര്‍ക്കും പ്രായപരിധി നിശ്ചയിച്ചതില്‍ അതൃപ്തിയുണ്ട്. തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തില്‍ ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫില്‍ കടന്നുകൂടാം എന്ന് മോഹിച്ചിരുന്നവര്‍ക്കും പുതിയ തീരുമാനം കടുത്ത നിരാശയാണുണ്ടാക്കിയിട്ടുള്ളത്.

പേഴ്സണല്‍ സ്റ്റാഫില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതവേണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മന്ത്രിമാര്‍ക്കും നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഭരണകാലത്ത് പേഴ്സണല്‍ സ്റ്റാഫുകള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയും അഴിമതിക്ക് കൂട്ടു നില്‍ക്കുകയും ചെയ്തതാണ് സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടിവന്ന സാഹചര്യമുണ്ടായെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ അതുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് എല്ലാവകുപ്പുകളോടും പിണറായിയുടെ നിര്‍ദേശം.  

നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. പേഴ്സണല്‍ സ്റ്റാഫുകളായി ഉദേശിക്കുന്നവരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമേ നിയമിക്കാവൂ. സാങ്കേതികമായ പരിശോധനയ്‌ക്കപ്പുറം പാര്‍ട്ടി തലത്തില്‍ വ്യക്തമായ അന്വേഷണം അവരെക്കുറിച്ച് നടത്തണം. നേതാക്കളുടെ ശുപാര്‍ശയുടേയും സമ്മര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ പേഴ്സണല്‍ സ്റ്റാഫില്‍ ജീവിനക്കാരെ നിയമിക്കരുത്.

എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി പിണറായിവിജയന്റെ ശക്തമായ നിരീക്ഷണവും വിലയിരുത്തലുമുണ്ടാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിപിന്തുടരാനാണ് പിണറായി വിജയന്റെ തീരുമാനം. ഓരോ മന്ത്രിയും എന്തു ചെയ്യുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നകാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുകയും തിരുത്തല്‍ വരുത്തേണ്ടഘട്ടത്തില്‍ ഇടപെടുകയും ചെയ്യുമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുന്‍പരിചയമില്ലാത്ത പുതുമുഖങ്ങളെ മന്ത്രിമാരാക്കുക വഴി പിണറായി ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. വകുപ്പുകളിലുള്ള ഇടപെടലുകളുടെ ആദ്യപടിയെന്ന നിലയിലാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലെ കര്‍ശന നിബന്ധനകള്‍.

Tags: cpmministerpersonക്യാബിനറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.