Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് രോഗികളുടെ പ്രതിദിന മരണസംഖ്യ വര്‍ധിക്കുന്നു; കേരളത്തില്‍ ഗുരുതര സാഹചര്യം; മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ല

ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ ഒരു ദിവസം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കാം. കൊവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണ് ഇവിടെ സംസ്‌കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയുന്നില്ല. നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നതിനാല്‍ യന്ത്രം പണിമുടക്കുന്നുണ്ട്. കൊവിഡ് രോഗവ്യാപനം തീവ്രമായതോടെ മരണ നിരക്കും കൂടി.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
May 7, 2021, 11:27 am IST
inKerala

തിരുവനന്തപുരം: മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെ കേരളത്തില്‍ ഗുരുതര സാഹചര്യം. കൊവിഡ് മരണങ്ങള്‍ കൂടിയതോടെ സംസ്ഥാനത്തു ശ്മശാനങ്ങള്‍ നിറയുകയാണ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം രണ്ടിരട്ടി വര്‍ധിച്ചു. കാട്ടാക്കട മാറനല്ലൂര്‍ പഞ്ചായത്തിലെ മാറനല്ലൂര്‍ ശ്മശാനത്തിലും സമാനമായ സ്ഥിതിയാണ്. ജില്ലയിലെ മോര്‍ച്ചറികള്‍ നിറഞ്ഞതോടെ കൂടുതല്‍ മൃതദേഹങ്ങള്‍ എവിടെ സൂക്ഷിക്കുമെന്ന ആശങ്ക വര്‍ധിക്കുന്നു.

ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ ഒരു ദിവസം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കാം. കൊവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണ് ഇവിടെ സംസ്‌കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയുന്നില്ല. നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നതിനാല്‍ യന്ത്രം പണിമുടക്കുന്നുണ്ട്. കൊവിഡ് രോഗവ്യാപനം തീവ്രമായതോടെ മരണ നിരക്കും കൂടി. ഇവരില്‍ മിക്കവരെയും ശ്മശാനങ്ങളിലാണ് സംസ്‌കരിക്കുന്നത്. ഇതാണ് തിരക്ക് കൂടാന്‍ കാരണമെന്നാണ് വിശദീകരണം. മൃതദേഹം സംസ്‌കരിക്കാന്‍ ശനിയാഴ്ച വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. മൃതദേഹങ്ങള്‍ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാകില്ല. കാരണം മോര്‍ച്ചറികള്‍ നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാല്‍ സംസ്‌കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍.

കൊച്ചിയിലും ശ്മശാനങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണെന്ന്  മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചുവരികയാണ്. വൈദ്യുതി ശ്മശാനത്തില്‍ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. കൊവിഡില്ലാത്ത മൃതദേഹങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഷൊര്‍ണൂര്‍ ശാന്തി തീരത്തും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നുണ്ട്. 20 മൃതദേഹങ്ങള്‍ വരെ ഇവിടെ സംസ്‌കരിക്കുന്നു.  

തൃശൂരിലെ ലാലൂര്‍ ശ്മശാനത്തില്‍ ആശങ്കപ്പെടുന്ന തരത്തില്‍ തിരക്കില്ല. ദിവസം 8 മുതല്‍ 10 വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നു. എണ്ണം കൂടിയാല്‍ കാത്തിരിക്കേണ്ട സ്ഥിതി വരുമെന്ന് അധികൃതര്‍ പറയുന്നു.

Tags: കേരള സര്‍ക്കാര്‍covidകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.