Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മൂസ്സത് സാറിനെ ഓര്‍ക്കുമ്പോള്‍

മലയാളത്തില്‍ ശാസ്ത്രസാഹിത്യ രചനയ്‌ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ എന്നനിലയിലും ഗ്രന്ഥകാരന്‍ എന്നനിലയിലും മൂസ്സത് സാറിന്റെ സാഹിതീസപര്യ വിലമതിക്കാനാവാത്തതാണ്. മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന രചനകളും ഗ്രന്ഥങ്ങളും വിരളമായിരുന്ന കാലഘട്ടത്തില്‍ സാമാന്യജനങ്ങളില്‍ ശാസ്ത്രചിന്തയും സാംസ്‌കാരിക ബോധവും ഒരുപോലെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 10, 2021, 05:00 am IST
in Article

എഴുത്തുകാരനും തപസ്യ കലാസാഹിത്യ വേദി അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. സി.കെ. മൂസ്സതിന്റെ വേര്‍പാടിന് ഇന്ന് മുപ്പത് വര്‍ഷം തികയുന്നു. 1991 ഏപ്രില്‍ 10നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. മലയാളത്തില്‍ ശാസ്ത്രസാഹിത്യ രചനയ്‌ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ എന്നനിലയിലും ഗ്രന്ഥകാരന്‍ എന്നനിലയിലും മൂസ്സത് സാറിന്റെ സാഹിതീസപര്യ വിലമതിക്കാനാവാത്തതാണ്. മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന രചനകളും ഗ്രന്ഥങ്ങളും വിരളമായിരുന്ന കാലഘട്ടത്തില്‍ സാമാന്യജനങ്ങളില്‍ ശാസ്ത്രചിന്തയും സാംസ്‌കാരിക ബോധവും ഒരുപോലെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.  

ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൂര്‍വ്വരൂപമായിരുന്ന ശാസ്ത്രസാഹിത്യ സമിതി 1956ലാണ് രൂപംകൊള്ളുന്നത്. പി.ടി. ഭാസ്‌കര പണിക്കര്‍, ഒ.പി. നമ്പൂതിരിപ്പാട്, സി.കെ. മൂസ്സത് തുടങ്ങിയവര്‍ ചേര്‍ന്നാണ് അഖിലകേരളാടിസ്ഥാനത്തില്‍ ശാസ്ത്രസാഹിത്യ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. ഈ സംഘടന ശാസ്ത്രസാഹിത്യ പരിഷത്തായി മാറിയപ്പോഴും അതിന്റെ നേതൃത്വത്തില്‍ സി.കെ. മൂസ്സത് ഉണ്ടായിരുന്നു. ശാസ്ത്രവിഷയങ്ങളെന്ന പോലെ തന്നെ സാഹിത്യവിഷയങ്ങളിലും പഠനങ്ങള്‍ നടത്തുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. ഏറെക്കാലം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

കേളപ്പന്‍ എന്ന മഹാമനുഷ്യന്‍, വൈക്കത്ത് പാച്ചുമൂത്തത്, മഹാകവി വള്ളത്തോള്‍, കവികുലഗുരു പി.വി. കൃഷ്ണവാര്യര്‍, കെ. മാധവന്‍ നായര്‍, ശ്രീശങ്കരാചാര്യര്‍ (ജീവചരിത്രങ്ങള്‍), സാഹിത്യവീക്ഷണം, രാമകഥ മലയാളത്തില്‍ (സാഹിത്യപഠനങ്ങള്‍), പരമാണുലോകം, ശാസ്ത്രചിന്തകള്‍, പുതിയ കാഴ്ചപ്പാടുകള്‍, പ്രാചീനഗണിതം മലയാളത്തില്‍, ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതിയും (ശാസ്ത്രഗ്രന്ഥങ്ങള്‍) തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് പുറമെ മോഹിനിയാട്ടത്തെ കുറിച്ച് ഇംഗഌഷിലുള്ള ഗ്രന്ഥവും മലയാളം-മലയാളം- ഇംഗഌഷ് ഡിക്ഷണറിയും അദ്ദേഹത്തിന്റേതായുണ്ട്.

വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ വിഹരിക്കുകയും നേടിയ അറിവുകള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യം നിര്‍വ്വഹിക്കാനാണ് മൂസ്സത് സാര്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.  

അറിവ് നേടാനും അറിവ് പകരാനുമുള്ള ആ സമര്‍പ്പിതമനസ്സ് തന്നെയാണ് അദ്ദേഹത്തെ തപസ്യയിലും എത്തിച്ചത്. ഭാരതീയ സംസ്‌കാരികമൂല്യങ്ങളെയും മലയാള സാഹിത്യത്തിന്റെയും കേരളീയ കലകളുടെയും വിശിഷ്ടസൗന്ദര്യത്തെയും ആവാഹിച്ച ആ പ്രസ്ഥാനത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അഭിനിവേശം എണ്‍പതുകളില്‍ തപസ്യയില്‍ പ്രവര്‍ത്തിച്ചവരെല്ലാം നേരിട്ടറിഞ്ഞതാണ്. സംസ്ഥാന ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനും ആയി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, സ്ഥാനമൊഴിഞ്ഞ ശേഷവും തപസ്യയുടെ എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു മൂസ്സത് സാര്‍. പത്‌നീസമേതനായി, ശുഭ്രവസ്ത്രധാരിയായി, നിറഞ്ഞ പുഞ്ചിരിയുമായി തപസ്യ വേദികളില്‍ അദ്ദേഹം നന്മയുടെ നിലാവ് പരത്തി.

മലബാറിലെ സമാന്തരവിദ്യാഭ്യാസ മേഖലയുടെ തുടക്കക്കാരനുമായിരുന്നു സി.കെ. മൂസ്സത്. അദ്ദേഹം തന്റെ രണ്ട് അനുജന്മാര്‍ക്കൊപ്പം (കൃഷ്ണന്‍ മൂസ്സതും ബലരാമന്‍ മൂസ്സതും) എംബി ട്യൂട്ടോറിയല്‍ (മൂസ്സത് ബ്രദേഴ്‌സ് ട്യൂട്ടോറിയല്‍) എന്ന പേരില്‍ 1956ല്‍ ആരംഭിച്ച സ്ഥാപനം പാലക്കാട്ടും കോഴിക്കോട്ടും പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചു. ഈ സ്ഥാപനത്തില്‍ പഠിപ്പിച്ച അദ്ധ്യാപകര്‍ ആരൊക്കെയായിരുന്നു എന്നറിയുമ്പോഴാണ് ആ സ്ഥാപനത്തിന്റെ ഗരിമ നാമറിയുന്നത്. എം.ടി. വാസുദേവന്‍ നായര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍, പ്രൊഫ. കെ.എസ്. കൃഷ്ണയ്യര്‍ തുടങ്ങിയവര്‍! ആദ്യമായി ഒരു ട്യൂട്ടോറിയല്‍ സ്ഥാപനത്തിന് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥാപനവും എംബി ട്യൂട്ടോറിയലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.