Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

”പുലര്‍ച്ചെ പോലീസുവന്ന് വലിച്ചിഴച്ചു; ഉടുതുണി മാറാന്‍പോലും അനുവദിക്കാതെ വലിച്ചിറക്കി മോളേ”; ഈ ക്രൂരത അവസാനിപ്പിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്.

അനീഷ് അയിലംbyഅനീഷ് അയിലം
Mar 31, 2021, 07:43 pm IST
inKerala
കഴക്കൂട്ടത്തെ ചെങ്കൊടിക്കാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മാറിൽ വീണു കരയുന്ന വൃദ്ധ. കടകംപള്ളി സുരേന്ദ്രന്റെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് സ്വകാര്യവ്യക്തി കുടിയിറക്കിയ ആറു കുടുംബങ്ങളിൽ പെട്ട ഒരു കുടുംബത്തിലെ അംഗമാണിവർ

കഴക്കൂട്ടത്തെ ചെങ്കൊടിക്കാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മാറിൽ വീണു കരയുന്ന വൃദ്ധ. കടകംപള്ളി സുരേന്ദ്രന്റെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് സ്വകാര്യവ്യക്തി കുടിയിറക്കിയ ആറു കുടുംബങ്ങളിൽ പെട്ട ഒരു കുടുംബത്തിലെ അംഗമാണിവർ

തിരുവനന്തപുരം: ”ഉറങ്ങേരുന്നു മോളേ…പിള്ളേരും കൊച്ചുങ്ങളും…വെളുപ്പിനെ പോലീസുവന്ന് വലിച്ചിഴച്ച്…അപ്പനപ്പൂപ്പന്മാരുടെ കാലത്ത് ഇവിടെ വന്നതാ… എന്നിട്ടും വീടും കുടിയും എല്ലാം ഇടിച്ചുനിരത്തി… പ്രായമായ പെൺകുട്ടികളെപോലും തുണിമാറാൻ സമ്മതിച്ചില്ല… ഞങ്ങളെ എല്ലാരേംകൂടെ പോലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടു… മരിക്കുംമുമ്പ് ആ ഭൂമിയിലൊന്ന് കയറണം മോളേ…” ഇത്രയും പറഞ്ഞപ്പോഴേക്കും ആർത്തലച്ച് കരഞ്ഞ് ആ വൃദ്ധ ശോഭാ സുരേന്ദ്രന്റെ നെഞ്ചിലേക്ക് വീണുപോയി. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ പതറാത്ത ശോഭാസുരേന്ദ്രന് ആ അമ്മയുടെ കണ്ണീരിനുമുന്നിൽ  പിടിച്ചുനിൽക്കാനായില്ല. ആ അമ്മയുടെ വാക്കുകളിലെ തീ, മാതൃത്വത്തിന്റെ വേദന അറിയുന്ന ശോഭയുടെ മിഴികളെയും ഈറനണിയിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. പേമാരിപോലെ പ്രസംഗിക്കുന്ന ശോഭ ആശ്വാസവാക്കുകൾക്ക് വേണ്ടി പതറി. ഒടുവിൽ ആ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇടിമുഴക്കം പോലെ പറഞ്ഞു… ‘തിരിച്ചുപിടിക്കും ആ ഭൂമി… ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഒരിടത്തും ഈ ക്രൂരത.’

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്. അവരുടെ മുഴുവൻ സമ്പാദ്യങ്ങളും നശിപ്പിച്ചു. വീടുകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് ദാഹജലംപോലും നൽകാതെ ഒറ്റ മുറിയിൽ അസിസ്റ്റന്റ് കമ്മീഷണറോഫീസിൽ 12 മണിക്കൂറാണ് അടച്ചിട്ടിരുന്നത്. ഹിന്ദു ഐക്യവേദി ഇടപെട്ട ശേഷമാണ് പോലീസ് അവരെ വിട്ടയച്ചത്. തലചായ്‌ക്കാനിടം നഷ്ടപ്പെട്ട ആറിലധികം കുടുംബങ്ങൾക്ക് ആറ്റിപ്ര വില്ലേജ് ആഫീസ് പടിക്കൽ സമരത്തിലിരിക്കേണ്ടിവന്നു. ഇപ്പോഴും അവർക്ക് സ്വന്തം ഭൂമിയിൽ പ്രവേശിക്കാനായിട്ടില്ല.

തൃപ്പാപ്പ് മഹാദേവക്ഷേത്രത്തിന്റെ എഴുന്നെള്ളത്തിന് ചൂട്ടുപിടിച്ച് വെളിച്ചം നൽകാൻ അവകാശം ഉണ്ടായിരുന്ന പട്ടികജാതി വിഭാഗത്തിലെ കുടുംബാംഗങ്ങളാണ് ഇവർ. ഈ കുടുംബങ്ങളുടെ മുൻതലമുറക്കാരനായ അനന്തകാളിക്ക് താമസിക്കാനും കൃഷിക്കുമായി 1922ൽ തിരുവിതാംകൂർ രാജാവാണ്  50 സെന്റ് സ്ഥലംനൽകിയത്. ആസ്ഥലത്ത് ആറ്  തലമുറകളായി ഈ കുടംബങ്ങൾ ജീവിക്കുന്നു. ഈ സ്ഥലം ഇന്നും രേഖകളിൽ ദേവസ്വം വക സ്ഥലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്വകാര്യവ്യക്തി വില്ലേജ് ഓഫീസറെ സ്വാധീനിച്ച് തന്റെ ഭൂമിയാണെന്ന് കൃത്രിമരേഖ ഉണ്ടാക്കി കോടതിയിൽ നൽകി അനുകൂലമായ വിധി സമ്പാദിച്ചു. അതേസമയം കുടിഒഴിപ്പിക്കരുത് എന്ന് മുൻസിഫ് കോടതിയിൽ നിന്ന് ഉത്തരവ് കുടുംബങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഇത് പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ ബോദ്ധ്യപ്പെടുത്തിയിട്ടും ഹൈക്കോടതി ഉത്തരവുണ്ട് എന്ന് പറഞ്ഞ് കുടിയിറക്കുകയായിരുന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെ പോലീസ് അവരുടെ വീടും കൃഷിയും സമ്പാദ്യവും നശിപ്പിക്കുകയായിരുന്നു.

ബിജെപി പ്രവർത്തകർ ഒരുമാസത്തോളം ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരസത്യഗ്രഹം ഉൾപ്പെടെയുള്ള സമരം നടത്തിയിരുന്നു.  

എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ഈ അമ്മമാരുടെ കണ്ണീരു തുടയ്‌ക്കുമെന്ന് ശോഭ ഉറപ്പുനൽകി. ഇവർക്കുവേണ്ടി മാത്രമല്ല കിടപ്പാടം നഷ്ടപ്പെട്ട കേറിത്താമസിക്കാൻ കൊച്ചു കൂര പോലും സ്വന്തമായി ഇല്ലാത്തവർക്കു വേണ്ടിയായിരിക്കും തന്റെ മുഴുവൻ പരിശ്രമവുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് ശോഭ മടങ്ങിയത്.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021shobha surendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.