Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രം; അരചനും ദേവിക്കും ‘അരിയിട്ടു വാഴ്ച’

'നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരമാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ അരിയിട്ടു വാഴ്ച. വര്‍ഷം തോറും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ടു വാഴ്ച നടത്തണം എന്നാണ് ആചാരം. '

രാജു എം.byരാജു എം.
Mar 19, 2021, 04:59 pm IST
inSamskriti

നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്‍തുടര്‍ച്ചയാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ  അരിയിട്ടു വാഴ്ച ചടങ്ങ്.  തിരുവിതാംകൂര്‍ രാജവംശത്തിന്റെ പരദേവതയാണ് തിരുവാറാട്ട്കാവ് ദേവി. മകരക്കൊയ്‌ത്തിലെ പുന്നെല്ലരി താന്ത്രിക ചടങ്ങുകള്‍ക്കൊടുവില്‍ ദേവിക്കും തുടര്‍ന്നു രാജശിരസിലും അഭിഷേകം ചെയ്യുന്നതാണ് അരിയിട്ടുവാഴ്ചയിലെ പ്രധാനചടങ്ങ്.  

തിരുവിതാംകൂര്‍ രാജകുടുംബ സ്ഥാനിയാണ് അരിയിട്ടുവാഴ്ച ചടങ്ങിനെത്തുക. എല്ലാ വര്‍ഷവും മകരം ഒന്‍പതിന് അരിയിട്ടു വാഴ്ച നടക്കുന്നു. ആചാരത്തിനപ്പുറം ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കൃതി തൊട്ടുണര്‍ത്തുന്ന ചടങ്ങു കൂടിയാണിത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുപുറമെ തിരുവിതാംകൂര്‍ രാജസ്ഥാനി ഉടവാളേന്തി ജനങ്ങള്‍ക്കുമുന്നില്‍ വരുന്നത് തിരുവാറാട്ടുകാവിലാണ്. വിള സംരക്ഷിക്കുന്ന ദേവിക്കും രാജ്യഭാരം ഏല്‍ക്കുന്ന രാജാവിനും മകരക്കൊയ്‌ത്തിന്റെ ആദ്യ വിള സമര്‍പ്പിക്കുന്നു. മകരം ഒന്നിന് ആരംഭിക്കുന്ന ചടങ്ങിന് അകമ്പടിയായി ദിവസവും കളമെഴുത്തും പാട്ടും നടത്തിവരുന്നു. ഒന്‍പതാം ദിവസമാണ് അരിയിട്ടു വാഴ്ച നടക്കുന്നത്. 

കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടിനുള്ളിലാണ് തിരുവാറാട്ട്കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പടെ നാലു ക്ഷേത്രങ്ങള്‍ കെട്ടിനുള്ളിലുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പടെ തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരെല്ലാം ജനിച്ച് വളര്‍ന്നത് കൊല്ലമ്പുഴ കൊട്ടാരത്തിലാണ്. ഏകദേശം പത്തേക്കറില്‍ കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിര്‍മാണം.

എഡി 1305ല്‍ വേണാട്ടരചന്‍ കോലത്ത്‌നാട്ടില്‍ നിന്നും കുമാരിമാരെ ദത്തെടുത്തു ആറ്റിങ്ങലില്‍ പടിയേറ്റം നടത്തി. വേണാട് സ്വരൂപത്തിലേക്ക് എത്തിയ കുമാരിമാര്‍ക്ക് ആരാധന നടത്തുന്നതിനായ് കണ്ണൂര്‍ മാടായിയിലെ തിരുവര്‍ക്കാട് ദേവിയെ നാന്ദകം വാളില്‍ ആവാഹിച്ച് കോയിക്കലിന് സമീപം കുടിയിരുത്തി. 1307ലാണ് തിരുവാറാട്ട്കാവില്‍ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയത്. വാമനപുരം ആറിന്റെ കരയിലുള്ള ചെറിയ കുന്നിന്റെ നെറുകയിലാണ് ക്ഷേത്രം. ചതുര്‍ബാഹുരൂപത്തില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ദേവീരൂപമാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ ചുമരില്‍ ദുര്‍ഗ, ഗണപതി, മഹാദേവന്‍, നരസിംഹമൂര്‍ത്തി, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, കല്‍ക്കി, വേതാളവാഹനത്തില്‍ ഭദ്രകാളി മുതലായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

എല്ലാ കൊല്ലവും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ട് വാഴ്ച നടത്തണം എന്നാണ് ആചാരം. കഴിയാതെ വന്നാല്‍ ദേവിയുടെ നടയില്‍ പ്രായശ്ചിത്തമായി കാണിക്ക നല്‍കണം. രാജ്യത്തിന്റെയും പ്രജകളുടെയും നന്മയ്‌ക്കും രാജവംശത്തിന്റെ ശ്രേയസ്സിനുമായാണ് അരിയിട്ടു വാഴ്ച നടത്തി വരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.