Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രം; അരചനും ദേവിക്കും ‘അരിയിട്ടു വാഴ്ച’

'നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരമാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ അരിയിട്ടു വാഴ്ച. വര്‍ഷം തോറും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ടു വാഴ്ച നടത്തണം എന്നാണ് ആചാരം. '

രാജു എം. by രാജു എം.
Mar 19, 2021, 04:59 pm IST
in Samskriti

നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്‍തുടര്‍ച്ചയാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ  അരിയിട്ടു വാഴ്ച ചടങ്ങ്.  തിരുവിതാംകൂര്‍ രാജവംശത്തിന്റെ പരദേവതയാണ് തിരുവാറാട്ട്കാവ് ദേവി. മകരക്കൊയ്‌ത്തിലെ പുന്നെല്ലരി താന്ത്രിക ചടങ്ങുകള്‍ക്കൊടുവില്‍ ദേവിക്കും തുടര്‍ന്നു രാജശിരസിലും അഭിഷേകം ചെയ്യുന്നതാണ് അരിയിട്ടുവാഴ്ചയിലെ പ്രധാനചടങ്ങ്.  

തിരുവിതാംകൂര്‍ രാജകുടുംബ സ്ഥാനിയാണ് അരിയിട്ടുവാഴ്ച ചടങ്ങിനെത്തുക. എല്ലാ വര്‍ഷവും മകരം ഒന്‍പതിന് അരിയിട്ടു വാഴ്ച നടക്കുന്നു. ആചാരത്തിനപ്പുറം ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കൃതി തൊട്ടുണര്‍ത്തുന്ന ചടങ്ങു കൂടിയാണിത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുപുറമെ തിരുവിതാംകൂര്‍ രാജസ്ഥാനി ഉടവാളേന്തി ജനങ്ങള്‍ക്കുമുന്നില്‍ വരുന്നത് തിരുവാറാട്ടുകാവിലാണ്. വിള സംരക്ഷിക്കുന്ന ദേവിക്കും രാജ്യഭാരം ഏല്‍ക്കുന്ന രാജാവിനും മകരക്കൊയ്‌ത്തിന്റെ ആദ്യ വിള സമര്‍പ്പിക്കുന്നു. മകരം ഒന്നിന് ആരംഭിക്കുന്ന ചടങ്ങിന് അകമ്പടിയായി ദിവസവും കളമെഴുത്തും പാട്ടും നടത്തിവരുന്നു. ഒന്‍പതാം ദിവസമാണ് അരിയിട്ടു വാഴ്ച നടക്കുന്നത്. 

കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടിനുള്ളിലാണ് തിരുവാറാട്ട്കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പടെ നാലു ക്ഷേത്രങ്ങള്‍ കെട്ടിനുള്ളിലുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പടെ തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരെല്ലാം ജനിച്ച് വളര്‍ന്നത് കൊല്ലമ്പുഴ കൊട്ടാരത്തിലാണ്. ഏകദേശം പത്തേക്കറില്‍ കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിര്‍മാണം.

എഡി 1305ല്‍ വേണാട്ടരചന്‍ കോലത്ത്‌നാട്ടില്‍ നിന്നും കുമാരിമാരെ ദത്തെടുത്തു ആറ്റിങ്ങലില്‍ പടിയേറ്റം നടത്തി. വേണാട് സ്വരൂപത്തിലേക്ക് എത്തിയ കുമാരിമാര്‍ക്ക് ആരാധന നടത്തുന്നതിനായ് കണ്ണൂര്‍ മാടായിയിലെ തിരുവര്‍ക്കാട് ദേവിയെ നാന്ദകം വാളില്‍ ആവാഹിച്ച് കോയിക്കലിന് സമീപം കുടിയിരുത്തി. 1307ലാണ് തിരുവാറാട്ട്കാവില്‍ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയത്. വാമനപുരം ആറിന്റെ കരയിലുള്ള ചെറിയ കുന്നിന്റെ നെറുകയിലാണ് ക്ഷേത്രം. ചതുര്‍ബാഹുരൂപത്തില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ദേവീരൂപമാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ ചുമരില്‍ ദുര്‍ഗ, ഗണപതി, മഹാദേവന്‍, നരസിംഹമൂര്‍ത്തി, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, കല്‍ക്കി, വേതാളവാഹനത്തില്‍ ഭദ്രകാളി മുതലായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

എല്ലാ കൊല്ലവും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ട് വാഴ്ച നടത്തണം എന്നാണ് ആചാരം. കഴിയാതെ വന്നാല്‍ ദേവിയുടെ നടയില്‍ പ്രായശ്ചിത്തമായി കാണിക്ക നല്‍കണം. രാജ്യത്തിന്റെയും പ്രജകളുടെയും നന്മയ്‌ക്കും രാജവംശത്തിന്റെ ശ്രേയസ്സിനുമായാണ് അരിയിട്ടു വാഴ്ച നടത്തി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

World

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

India

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.