Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖം മിനുക്കാന്‍ വൈകരുതെന്ന് സിപിഎം ജില്ലാനേതൃത്വം; രാഹുലിന് പിന്നാലെ പിണറായിയും തീരദേശത്തേക്ക്

കോണ്‍ഗ്രസിന് മേല്‍കൈ ഉണ്ടായിരുന്ന ജില്ലയിലെ തീരമേഖലയില്‍ സ്വരൂകൂട്ടിയ മേധാവിത്വം ഇത്തവണ നഷ്ടപ്പെടുമെന്ന അങ്കലാപ്പിലാണ് സിപിഎം. ഇതിന് പരിഹാരമായാണ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കാനും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അടുത്തിടപഴകാനും ആലോചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 05:21 pm IST
in Kerala

കൊല്ലം: രാഹുലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും തീരദേശത്ത് സന്ദര്‍ശനത്തിനെത്തുന്നു. ജില്ലാനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈ നീക്കം. നാലുദിവസം മുമ്പ് ജില്ലയിലെത്തിയ രാഹുല്‍ഗാന്ധി തീരമേഖലയെ ഇളക്കിമറിച്ചതും കോണ്‍ഗ്രസ് അനുകൂലമായ വികാരവുമാണ് ഇതിനുള്ള ചേതോവികാരം. 

കോണ്‍ഗ്രസിന് മേല്‍കൈ ഉണ്ടായിരുന്ന ജില്ലയിലെ തീരമേഖലയില്‍ സ്വരൂകൂട്ടിയ മേധാവിത്വം ഇത്തവണ നഷ്ടപ്പെടുമെന്ന അങ്കലാപ്പിലാണ് സിപിഎം. ഇതിന് പരിഹാരമായാണ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കാനും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അടുത്തിടപഴകാനും ആലോചിക്കുന്നത്. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ അഞ്ചും തീരദേശവുമായി ബന്ധപ്പെട്ടതാണ്. കശുവണ്ടി തൊഴിലാളികള്‍ എന്നതുപോലെ നിര്‍ണായകമാണ് ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളികളും. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതും തുടര്‍ന്നുള്ള വിവാദവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തങ്കശേരി, വാടി തീരദേശത്തു നടത്തിയ പര്യടനവും സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയായത് സിപിഎമ്മില്‍ സജീവചര്‍ച്ചയാണ്. രാഹുലിന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ കടലില്‍ നീന്താനിറങ്ങുമോ എന്ന് അന്വേഷിക്കുന്ന സഖാക്കളുമുണ്ട്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടിയായതോടെ എത്രയും വേഗം ബദല്‍ പ്രചാരണമാര്‍ഗത്തിലൂടെ രാഹുല്‍ ഉയര്‍ത്തിയ രാഷ്‌ട്രീയവെല്ലുവിളി  മറികടക്കണമെന്നാണ് ജില്ലാകമ്മിറ്റി യോഗത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. വാടിയിലോ തങ്കശ്ശേരിയിലോ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ചു പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നാം തീയതി മത്സ്യകര്‍ഷകസംഗമം എന്ന നിലയില്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈവ് സംവിധാനം ഉപേക്ഷിച്ച് നേരിട്ടുവരികയാണെങ്കില്‍ അന്നുതന്നെ ഇതിന്റെ പ്രചാരണം കൊഴുപ്പിച്ച് ആദ്യഘട്ടം സജീവമാക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. സിഐടിയു നേതൃത്വത്തിലുള്ള കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നടത്തുന്ന മാര്‍ച്ച് അടുത്ത മാസം ആദ്യആഴ്ചയില്‍ ജില്ലയിലെത്തും. 

ഇതിനുള്ള സ്വീകരണം തീരദേശത്തു വിപുലമായി സംഘടിപ്പിക്കണമെന്നു ബന്ധപ്പെട്ട ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കു തീരദേശ മേഖലയില്‍ ഉണ്ടായ മേല്‍ക്കൈ നഷ്ടമാകുമെന്ന ആശങ്ക ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്നു. തുടര്‍ന്നാണു ബദല്‍ പ്രചാരണമാര്‍ഗം അവലംബിക്കാനുള്ള തീരുമാനം.

Tags: pinarayiകടൽkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.