Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മോദിയും മെട്രോമാനും കേരള വികസനവും

അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 20, 2021, 05:00 am IST
in Editorial

മുന്നണി രാഷ്‌ട്രീയത്തിന്റെ തനിയാവര്‍ത്തനംകൊണ്ട് മുരടിച്ചുപോയ കേരള രാഷ്‌ട്രീയത്തില്‍ ഗുണപരമായ വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ് മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ്. കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയെടുത്തിട്ടുള്ള ഒരു ടെക്‌നോക്രാറ്റ്. ആമുഖം ആവശ്യമില്ലാത്തവിധം ഓരോ മലയാളിക്കും സുപരിചിതന്‍. വികസനത്തിന്റെ ജീവിക്കുന്ന പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന ഈ മനുഷ്യന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ തിളക്കം പല രാഷ്‌ട്രീയ നേതാക്കളെയും നിഷ്പ്രഭരാക്കുന്നതാണ്. അഴിമതിക്കെതിരാണ് എന്ന ഒറ്റക്കാരണത്താല്‍ ഇടതു-വലതു മുന്നണികള്‍ക്ക് അനഭിമതനായിത്തീര്‍ന്നയാളാണ് ശ്രീധരന്‍. കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല മെട്രോമാനെ ഏല്‍പ്പിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കി. റെക്കോര്‍ഡു വേഗത്തില്‍ പണിപൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടന വേദിയില്‍നിന്ന് ശ്രീധരനെ അകറ്റിനിര്‍ത്താന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. ഇതേ ഇടതുമുന്നണി സര്‍ക്കാരിന് തങ്ങള്‍ അഴിമതിക്കാരല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം മെട്രോമാനെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു.

ബിജെപിയിലേക്കുള്ള തന്റെ വരവ് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫലമല്ലെന്നും, വളരെക്കാലത്തെ ആലോചനയ്‌ക്കു ശേഷമാണെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ട് ബിജെപി എന്നതിന് വളരെ കൃത്യമായ മറുപടിയാണ് മെട്രോമാന് നല്‍കാനുള്ളത്. സിപിഎമ്മായാലും കോണ്‍ഗ്രസ്സായാലും പാര്‍ട്ടിക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും, ബിജെപി മാത്രമാണ് നാടിന്റെ നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും തുറന്നു പറഞ്ഞിരിക്കുന്നു. കേരളത്തില്‍ രാഷ്‌ട്രീയമാറ്റം അനിവാര്യമാണെന്നും, ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അതിനു കഴിയില്ലെന്നും വ്യക്തമാക്കുന്നത് കൃത്യമായ ദിശാബോധത്തോടെയാണ്. അഴിമതി സാര്‍വത്രികമായിരിക്കുന്നു. എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ എകെജി സെന്ററില്‍ പണം നല്‍കണം. ഇങ്ങനെയായാല്‍ എങ്ങനെ ജനങ്ങള്‍ക്ക് ജീവിക്കാനാവും എന്ന ശ്രീധരന്റെ ചോദ്യം ഇന്ന് ഓരോ മലയാളിയും അവനവനോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടയില്‍ താന്‍ പൂര്‍ണതൃപ്തനാണന്നു പറഞ്ഞ ശ്രീധരന്‍, കേന്ദ്രസര്‍ക്കാരിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയാത്തതാണ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. നൂറുശതമാനവും ശരിയായ ഒരു കാര്യമാണിത്. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് സഹകരിച്ചാല്‍ കേരളത്തില്‍ ബിജെപി വളരുമെന്നും, തങ്ങളുടെ ജനപിന്തുണ നഷ്ടമാകുമെന്നും സിപിഎമ്മും കോണ്‍ഗ്രസ്സും ഭയപ്പെടുന്നു. കേരളത്തിന്റെ വികസനത്തിന് എന്തുചെയ്യാനും ഒരുക്കമാണെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കൊച്ചിയില്‍ മോദി തുടക്കംകുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നാല് പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മവും പ്രധാനമന്ത്രി നിര്‍വഹിച്ചിരിക്കുകയാണ്. വികസനത്തിന്റെ ഈ വസന്ത കാലത്തെ വരവേല്‍ക്കാന്‍ മെട്രോമാനെപ്പോലെ ഒരാള്‍ കേരളത്തിന് ആവശ്യമുണ്ട്. വികസനം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന ശ്രീധരനില്‍ തീര്‍ച്ചയായും ഒരു രക്ഷകനുണ്ട്. അവസരം പാഴാക്കാതെ നമുക്ക് ഒപ്പം നിന്ന് കടമ നിറവേറ്റാം.

Tags: e sreedharanമെട്രോമാന്‍bjpനരേന്ദ്രമോദിdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.