Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മോദിയും മെട്രോമാനും കേരള വികസനവും

അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 20, 2021, 05:00 am IST
in Editorial

മുന്നണി രാഷ്‌ട്രീയത്തിന്റെ തനിയാവര്‍ത്തനംകൊണ്ട് മുരടിച്ചുപോയ കേരള രാഷ്‌ട്രീയത്തില്‍ ഗുണപരമായ വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ് മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ്. കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയെടുത്തിട്ടുള്ള ഒരു ടെക്‌നോക്രാറ്റ്. ആമുഖം ആവശ്യമില്ലാത്തവിധം ഓരോ മലയാളിക്കും സുപരിചിതന്‍. വികസനത്തിന്റെ ജീവിക്കുന്ന പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന ഈ മനുഷ്യന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ തിളക്കം പല രാഷ്‌ട്രീയ നേതാക്കളെയും നിഷ്പ്രഭരാക്കുന്നതാണ്. അഴിമതിക്കെതിരാണ് എന്ന ഒറ്റക്കാരണത്താല്‍ ഇടതു-വലതു മുന്നണികള്‍ക്ക് അനഭിമതനായിത്തീര്‍ന്നയാളാണ് ശ്രീധരന്‍. കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല മെട്രോമാനെ ഏല്‍പ്പിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കി. റെക്കോര്‍ഡു വേഗത്തില്‍ പണിപൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടന വേദിയില്‍നിന്ന് ശ്രീധരനെ അകറ്റിനിര്‍ത്താന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. ഇതേ ഇടതുമുന്നണി സര്‍ക്കാരിന് തങ്ങള്‍ അഴിമതിക്കാരല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം മെട്രോമാനെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു.

ബിജെപിയിലേക്കുള്ള തന്റെ വരവ് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫലമല്ലെന്നും, വളരെക്കാലത്തെ ആലോചനയ്‌ക്കു ശേഷമാണെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ട് ബിജെപി എന്നതിന് വളരെ കൃത്യമായ മറുപടിയാണ് മെട്രോമാന് നല്‍കാനുള്ളത്. സിപിഎമ്മായാലും കോണ്‍ഗ്രസ്സായാലും പാര്‍ട്ടിക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും, ബിജെപി മാത്രമാണ് നാടിന്റെ നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും തുറന്നു പറഞ്ഞിരിക്കുന്നു. കേരളത്തില്‍ രാഷ്‌ട്രീയമാറ്റം അനിവാര്യമാണെന്നും, ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അതിനു കഴിയില്ലെന്നും വ്യക്തമാക്കുന്നത് കൃത്യമായ ദിശാബോധത്തോടെയാണ്. അഴിമതി സാര്‍വത്രികമായിരിക്കുന്നു. എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ എകെജി സെന്ററില്‍ പണം നല്‍കണം. ഇങ്ങനെയായാല്‍ എങ്ങനെ ജനങ്ങള്‍ക്ക് ജീവിക്കാനാവും എന്ന ശ്രീധരന്റെ ചോദ്യം ഇന്ന് ഓരോ മലയാളിയും അവനവനോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടയില്‍ താന്‍ പൂര്‍ണതൃപ്തനാണന്നു പറഞ്ഞ ശ്രീധരന്‍, കേന്ദ്രസര്‍ക്കാരിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയാത്തതാണ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. നൂറുശതമാനവും ശരിയായ ഒരു കാര്യമാണിത്. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് സഹകരിച്ചാല്‍ കേരളത്തില്‍ ബിജെപി വളരുമെന്നും, തങ്ങളുടെ ജനപിന്തുണ നഷ്ടമാകുമെന്നും സിപിഎമ്മും കോണ്‍ഗ്രസ്സും ഭയപ്പെടുന്നു. കേരളത്തിന്റെ വികസനത്തിന് എന്തുചെയ്യാനും ഒരുക്കമാണെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കൊച്ചിയില്‍ മോദി തുടക്കംകുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നാല് പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മവും പ്രധാനമന്ത്രി നിര്‍വഹിച്ചിരിക്കുകയാണ്. വികസനത്തിന്റെ ഈ വസന്ത കാലത്തെ വരവേല്‍ക്കാന്‍ മെട്രോമാനെപ്പോലെ ഒരാള്‍ കേരളത്തിന് ആവശ്യമുണ്ട്. വികസനം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന ശ്രീധരനില്‍ തീര്‍ച്ചയായും ഒരു രക്ഷകനുണ്ട്. അവസരം പാഴാക്കാതെ നമുക്ക് ഒപ്പം നിന്ന് കടമ നിറവേറ്റാം.

Tags: bjpനരേന്ദ്രമോദിdevelopmente sreedharanമെട്രോമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.