Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിക്കൂറില്‍ കണ്ണ് വെച്ച് ചാണ്ടി ഉമ്മനും : കോണ്‍ഗ്രസില്‍ പോര്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 1, 2021, 10:59 am IST
inKannur

കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി. ജോസഫ് പ്രതിനിധീകരിക്കുന്ന ഇരിക്കൂറില്‍ ഇത്തവണ മത്സരത്തിനില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സീറ്റു മോഹവുമായി നേതാക്കളുടെ പട. സീറ്റ് നേടിയെടുക്കുന്നതിനായി നേതാക്കള്‍ രഹസ്യ നീക്കങ്ങള്‍ സജീവമാക്കി. ഏറ്റവും ഒടുവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ മത്സരിക്കാന്‍ കണ്ണുവെച്ചിട്ടുളളതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്ഥാനാര്‍ത്ഥി മോഹികളായ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പ് ഉയര്‍ന്നിരിക്കുകയാണ്. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന സൂചന വന്നതോടെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിച്ച ഒട്ടേറെ നേതാക്കള്‍ കണ്ണൂരിലുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കെ.സി. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കലാപ കൊടികളുമായി ഒരു വിഭാഗം രംഗത്തെത്താറുണ്ട്. ഇതിനെയൊക്കെ അതിജീവിച്ച് കോട്ടയത്തു നിന്നെത്തിയ കെ.സി. ജോസഫ് തുടര്‍ച്ചയായി എട്ടുതവണ ഇരിക്കൂറില്‍ നിന്നും വിജയിക്കുകയും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായി.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് ചെയര്‍മാന്‍ പി.ടി.മാത്യു തുടങ്ങി അരഡസനോളം പേരാണ് സീറ്റിനായി രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ച്ചയായി എട്ട് തവണ മത്സരിച്ച് വിജയിച്ച കെ.സി. ജോസഫ് ഇക്കുറി ഇരിക്കൂറില്‍ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് നിന്ന് ജില്ലയിലെത്തിയ ജോസഫ് ഇനിയൊരു തവണകൂടി മത്സരത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇക്കുറി പരാജയപ്പെടുത്തുമെന്ന തിരിച്ചറിവാണ് ഇരിക്കൂര്‍ ഉപേക്ഷിക്കാനുളള കെസിയുടെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. മാത്രമല്ല മാണി കോണ്‍ഗ്രസിന് സ്വാധീനമുളള മലയോര കുടിയേറ്റ മേഖലയായ മണ്ഡലത്തില്‍ ജോസ് വിഭാഗം എല്‍ഡിഎഫിനോടൊപ്പം പോയതും തനിക്ക് തിരിച്ചടിയാവുമെന്ന് മുന്‍കൂട്ടി കണ്ടാണ് കെ.സി. ജോസഫിന്റെ പിന്മാറ്റമെന്നാണ് സൂചന.

സുരക്ഷിത മണ്ഡലത്തില്‍ തന്നെðമത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ തീരുമാനത്തിന്റെ ഭാഗമായാണ് ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ചാണ്ടി ഉമ്മനെ ചങ്ങനാശ്ശേരിയോ ഇരിക്കൂറോ മത്സരിപ്പിക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചാല്‍ ചങ്ങനാശ്ശേരിയില്‍ കെ.സി. ജോസഫ് മത്സരിക്കാന്‍ ധാരണയുണ്ടാക്കിയതായും പറയപ്പെടുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കെ.സി. ജോസഫ് ആഴ്ചകള്‍ക്ക് മുന്നേ ഒരുമുഴം മുന്നേ എന്ന പോലെ താന്‍ ഇരിക്കൂറില്‍ ഇക്കുറി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ കെ.സിയെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ എ ഗ്രൂപ്പിനുളളില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇന്നുമുതല്‍ ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ വോട്ട് ചേര്‍ക്കല്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. മണ്ഡലത്തിലെ ചില പാര്‍ട്ടി പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്നോടിയാണ് പരിപാടികളെന്നറിയുന്നു. ഇത്തവണ കോണ്‍ഗ്രസ് 70 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കായി നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇരിക്കൂറില്‍ മത്സരിക്കുമെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. യുവാക്കളില്‍ ഏറെ പ്രതിഷേധമുണ്ടാവില്ലെങ്കിലും സ്ഥാനമോഹികളായ പല കോണ്‍ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിലാണ്. അതേ സമയം ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിലും ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇരിക്കൂറില്‍ ശക്തനായ യുവനേതാക്കളെ ഗോദയിലിറക്കി കടുത്ത മത്സരത്തിനൊരുങ്ങുകയാണ് എന്‍ഡിഎയും എല്‍ഡിഎഫും.

Tags: electioncongressChandy oommanIrikkoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.