Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു

പുകള്‍പെറ്റ പാശ്ചാത്യ അധിനിവേശത്തെ പടപൊരുതി തോല്‍പ്പിച്ച ഈ നാട്ടിലെ വീരാംഗനമാരെക്കുറിച്ച് ചോദിച്ചാല്‍ റാണി ലക്ഷ്മിബായി എന്ന ഒറ്റപ്പേരില്‍ അവസാനിക്കുന്നതാണ് ഇന്നത്തെ ചരിത്ര വിദ്യാഭ്യാസം. ദക്ഷിണഭാരതത്തില്‍ വെള്ളക്കാരന്റെ ആയുധപ്പുരയ്‌ക്ക് തീവച്ച് നൂറുകണക്കിന് ബ്രിട്ടീഷ് പടയാളികളെ കൊന്നൊടുക്കി സ്വയം പ്രാണാഹുതി നടത്തിയ വേലുനാച്ചിയമ്മാളുടെ സേനാനായികയായിരുന്ന കുയിലി എന്ന ധീരവനിതയെ എത്രപേര്‍ക്ക് അറിയാം? സ്ത്രീ വിമോചനത്തിന്റെ കാഹളം മുഴക്കിയ കിത്തൂരിലെ റാണി ചന്നമ്മയെ നാം കേള്‍ക്കാതെ പോയതിന്റെ കാരണം എന്തായിരിക്കും. വംഗനാടിന്റെ ആത്മാഭിമാനം കാക്കാന്‍ ആയുധമേന്തി പോരാടി വീരമൃത്യുവരിച്ച പ്രീഥിലത വഡേദറിന്റെ ചരിത്രം വിസ്മരിക്കപ്പെട്ടത് വേദനാജനകമല്ലെ? പിറന്ന നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഈ വിധം പോരാടി മരിച്ച ആയിരക്കണക്കിന് ധീരവനിതകളുടെ ത്യാഗോജ്വല ചരിത്രമുറങ്ങുന്ന നാട്ടില്‍ മതവിധ്വംസകതയും ആര്‍പ്പോ വിളികളുമായി ഫെമിനിസം പല്ലിളിച്ചു കാട്ടുന്നതിന്റെ യഥാര്‍ത്ഥ കാരണം സ്വന്തം ഭൂതകാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തതിനാലാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 25, 2021, 05:31 am IST
inArticle

പ്രത്യാശയുടെ സ്വതന്ത്ര വിഹായസ്സില്‍ നിത്യതയുടെ മൂവര്‍ണ പതാക ജനാധിപത്യത്തിനു തണലായി നിലകൊള്ളുന്ന ചിത്രം ഏതൊരു ഭാരതീയനും അഭിമാനദായകമാണല്ലോ. സ്വാഭിമാനതയുടെ വര്‍ത്തമാനകാലത്തിന് പിറകില്‍, പിറന്ന നാടിന്റെ വിമോചനത്തിനായി ജീവനും ജീവിതവും ഹോമിച്ച പരശതം വീരാത്മാക്കളുടെ ബലിപീഠത്തിലാണ് സ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രസൗധം തലയുയര്‍ത്തി നില്‍ക്കുന്നത്.  

ചിന്തകള്‍ക്കു തീ പടര്‍ന്ന ഇന്നലെകളുടെ പോരാട്ടത്തിന്റെ പൂര്‍ണ്ണതയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പിറവി കൊണ്ടപ്പോള്‍, ചരിത്രത്തെ ചിറകെട്ടി നിര്‍ത്തിയും ചിലരെ അമാനുഷിക അവതാരങ്ങളാക്കി ചിത്രീകരിച്ചും നാടിന്റെ യഥാര്‍ത്ഥ ചരിത്രം കുടുംബ മഹിമയുടെയും രാഷ്‌ട്രീയ തല്‍പ്പരതയുടെയും പറ്റുപുസ്തകമായി വക്രീകരിക്കപ്പെട്ടതിനു ഹൃദയവേദനയോടെ സാക്ഷിയായവരാണ് ഓരോ ഭാരതീയനും. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഹോമാഗ്നിയില്‍ ഹവിസായി തീര്‍ന്നിട്ടും ചരിത്രത്താളുകളില്‍ അക്ഷരങ്ങളാകാതെ പോയ ധീരദേശാഭിമാനികളെ അറിയാനും അറിയിക്കാനുമുള്ള പ്രേരണയാണ് ഈ കാലഘട്ടം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.  

സൂര്യനസ്തമിക്കാത്തതെന്ന് കപട ചരിത്രകാരന്മാര്‍ സ്തുതി പാടാറുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തെ കാടിനും കാട്ടാറിനും കാവല്‍ നിന്നിരുന്ന വനവാസി ഗോത്ര സമൂഹത്തെയും നാട്ടിന്‍പുറങ്ങളിലെ സാധാരണ ജനതയേയും ചേര്‍ത്തു നിര്‍ത്തി പുരളിമലയെ കോരിത്തരിപ്പിച്ച പോര്‍ക്കലിയമ്മയുടെ ഉപാസകന്‍ കേരളവര്‍മ്മ വീരപഴശിയുടെ നേതൃത്വത്തിലുള്ള സൈന്യം ഉജ്ജ്വല പോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിച്ചു. പത്മനാഭദാസന്‍ വീര മാര്‍ത്താണ്ഡവര്‍മ്മയുടെ ധീരോദാത്തമായ പോരാട്ടവും, വേലുത്തമ്പിയെ പോലെയുള്ള ദേശാഭിമാനികള്‍ വീരാഹുതി നടത്തിയതുമായ നിരവധി വര്‍ഷങ്ങളുടെ ഇതിഹാസ തുല്യമായ ചരിത്രങ്ങളെ അരികുവത്ക്കരിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നു. 1857ലെ സായുധ വിപ്ലവ സമരമാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ഇന്നത്തെ തലമുറ പാഠപുസ്തകത്തിലൂടെ വായിച്ചറിയുമ്പോള്‍, അതിനും എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ മണ്ണിനെ രണഗാഥകളാല്‍ കുളിരണിയിച്ച വീരപഴശിയേപ്പോലെയുള്ള മഹാരഥന്മാര്‍ നടത്തിയ പോരാട്ടം എന്തായിരുന്നു എന്ന ചോദ്യം ഓരോ ദേശഭക്തനിലും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.  

ചുരുക്കം ചില വ്യക്തികള്‍ നിരാഹാരമിരുന്നും അഹിംസാവ്രതമനുഷ്ഠിച്ചുമാണ് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയത് എന്ന പ്രയോഗത്തിലൂടെ ഒരു ജനതയുടെ ദേശാഭിമാനബോധത്തെ അടിച്ചമര്‍ത്തി സ്വന്തം നാടിന്റെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ ഔദാര്യപൂര്‍വ്വം വച്ചുനീട്ടിയതാണെന്ന തെറ്റായ സന്ദേശമാണ് ആധുനിക ചരിത്ര രചനയുടെ പിന്നിലുള്ളത്.  

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതല്ല. മറിച്ച് നാം സ്വാതന്ത്ര്യം നേടിയെടുത്തതാണ്. ചരിത്രപുസ്തകങ്ങളില്‍ അയിത്തം കല്‍പ്പിച്ചു ബോധപൂര്‍വ്വം അകറ്റി നിര്‍ത്തപ്പെട്ട അധികമാരാലും അറിയപ്പെടാതെ പോയ സഹസ്രവീരരുടെ ആത്മാര്‍പ്പണത്തിന്റെ കൂടി ഫലമായാണ് നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത്. സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി വെറും പതിനെട്ട് വയസ്സ് പ്രായത്തില്‍ തൂക്കുകയര്‍ വരിച്ച ഖുദിറാം ബോസിനെയും ഹെമു കലാനിയെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സങ്കുചിതവത്കൃതമായിരുന്നു നമ്മുടെ ചരിത്ര രചന. കടലിന്റെ മക്കളോട് ചേര്‍ന്ന് നടത്തിയ ഉപ്പ് സത്യഗ്രഹം അറിയപ്പെടുകയും, അതേ സമയത്ത് കാടിന്റെ മക്കള്‍ നടത്തിയ വനസത്യഗ്രഹം വിസ്മൃതിയിലാണ്ടതും ഏതു താല്‍പര്യത്തിന്റെ ഭാഗമായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

പുകള്‍പെറ്റ പാശ്ചാത്യ അധിനിവേശത്തെ പടപൊരുതി തോല്‍പ്പിച്ച ഈ നാട്ടിലെ വീരാംഗനമാരെക്കുറിച്ച് ചോദിച്ചാല്‍ റാണി ലക്ഷ്മിബായി എന്ന ഒറ്റപ്പേരില്‍ അവസാനിക്കുന്നതാണ് ഇന്നത്തെ ചരിത്ര വിദ്യാഭ്യാസം. ദക്ഷിണഭാരതത്തില്‍ വെള്ളക്കാരന്റെ ആയുധപ്പുരയ്‌ക്ക് തീവച്ച് നൂറുകണക്കിന് ബ്രിട്ടീഷ് പടയാളികളെ കൊന്നൊടുക്കി സ്വയം പ്രാണാഹുതി നടത്തിയ വേലുനാച്ചിയമ്മാളുടെ സേനാനായികയായിരുന്ന കുയിലി എന്ന ധീരവനിതയെ എത്രപേര്‍ക്ക് അറിയാം? സ്ത്രീ വിമോചനത്തിന്റെ കാഹളം മുഴക്കിയ കിത്തൂരിലെ റാണി ചന്നമ്മയെ നാം കേള്‍ക്കാതെ പോയതിന്റെ കാരണം എന്തായിരിക്കും. വംഗനാടിന്റെ ആത്മാഭിമാനം കാക്കാന്‍ ആയുധമേന്തി പോരാടി വീരമൃത്യുവരിച്ച പ്രീഥിലത വഡേദറിന്റെ ചരിത്രം വിസ്മരിക്കപ്പെട്ടത് വേദനാജനകമല്ലെ? പിറന്ന നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഈ വിധം പോരാടി മരിച്ച ആയിരക്കണക്കിന് ധീരവനിതകളുടെ ത്യാഗോജ്വല ചരിത്രമുറങ്ങുന്ന നാട്ടില്‍ മതവിധ്വംസകതയും ആര്‍പ്പോ വിളികളുമായി ഫെമിനിസം പല്ലിളിച്ചു കാട്ടുന്നതിന്റെ യഥാര്‍ത്ഥ കാരണം സ്വന്തം ഭൂതകാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തതിനാലാണ്.

സ്വാതന്ത്ര്യസമര ചരിത്രം ചില വ്യക്തികളിലേക്കും സങ്കുചിത താല്‍പര്യങ്ങളിലേക്കും ചുരുങ്ങിപ്പോവുകയും വികലമാക്കപ്പെട്ട ചരിത്രത്തിന്റെ തിരുശേഷിപ്പുകളുടെ പലിശ കൈപ്പറ്റി സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ ജനാധിപത്യം കുടുംബവത്കൃതവും വിഗ്രഹവത്കൃതവുമാക്കപ്പെട്ടതിലൂടെ സഫലമാകാതെ പോയ നിരവധി കുടുംബങ്ങളുടെ ത്യാഗത്തിനും കണ്ണീരിനും മറുപടി പറയാനുള്ള ബാധ്യത ഈ വൈകിയ വേളയില്‍ നാം ഓരോരുത്തരിലും വന്നു ചേര്‍ന്നിരിക്കുകയാണ്. തമസ്‌ക്കരിക്കപ്പെട്ട ഇന്നലെകളുടെ കാലടിപ്പാടുകള്‍ കണ്ടെത്തി അവയെ വരും തലമുറയ്‌ക്കു മുന്നില്‍ സ്വാഭിമാനം വരച്ചുകാട്ടാന്‍ കാലം നമ്മോട് ആവശ്യപ്പെടുകയാണ്.

രാഷ്‌ട്രബോധവും ദേശഭക്തിയുമുള്ള തലമുറയെ സൃഷ്ടിക്കാന്‍ തയ്യാറാകുമ്പോള്‍ സ്വന്തം നാടിന്റെ പാരമ്പര്യത്തിലും പൈതൃകത്തിലും സ്വയം അഭിമാനികളായിത്തീരാന്‍ കൂടി നമുക്ക് സാധിക്കണം. കര്‍ഷകനും തൊഴിലാളിയും ചെരുപ്പുകുത്തിയും വനവാസിയും അധ്യാപകനും വിദ്യാര്‍ത്ഥിയും വീട്ടമ്മയുമെല്ലാം ചോരയും വിയര്‍പ്പും ഒഴുക്കി നേടിയ ഈ നാടിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മുറുകെ പിടിക്കാന്‍ ഇന്നിന്റെ അവകാശികളായ നാം തയ്യാറാകുമ്പോള്‍ അതിനു നമ്മെ നയിക്കുന്ന പ്രേരണ ഇന്നലെകള്‍ ഉച്ചത്തിലോതിയ ”ഭാരത് മാതാ കീ ജയ്” എന്ന ഒറ്റ മന്ത്രം മാത്രമായിരിക്കട്ടെ…

എം. ശശിഭൂഷണമേനോന്‍

ഭാരതീയ കിസാന്‍ സംഘ്, സംസ്ഥാന അധ്യക്ഷന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.