Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാണത്തൂര്‍ ബസ് അപകടം: സന്തോഷത്തോടെ അവസാനിക്കേണ്ട യാത്ര അവസാനിച്ചത് ദുരന്തത്തില്‍

കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലാണ് അപകടം നടന്നത്. അതിര്‍ത്തി ഗ്രാമത്തിനുപരി മലയോര മേഖല കൂടിയാണിത്. ഇതിന് സമീപത്തെ ഏക ആശുപത്രി പൂടംങ്കല്‍ താലൂക്ക് ആശുപത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ ഇവിടെ എത്തിക്കാന്‍ തന്നെ ഒരു മണിക്കൂര്‍ വേണമായിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും തീരെയില്ലാത്ത പൂടംങ്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഗുരുതരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാടും പിന്നീട് മംഗലാപുരത്തും പരിയാരത്തുമൊക്കെ മാറ്റിയത്. അതിനാലായിരിക്കണം മരണം ഏഴായത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Jan 4, 2021, 12:28 pm IST
inKerala

കാഞ്ഞങ്ങാട്: സന്തോഷത്തോടെ ഉല്ലസിച്ച് അവസാനിക്കേണ്ട യാത്ര അവസാനിച്ചത് പലരുടേയും ഉറ്റവരെ നഷ്ടപ്പെടുത്തി. കാസര്‍കോട് പാണത്തൂരിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചവരുടേത് ദയനീയ കാഴ്ചകള്‍. അവിചാരിതമായുണ്ടായ അപകടത്തില്‍ പരുക്കേറ്റ പലര്‍ക്കും സ്ഥലകാലബോധം തന്നെ നഷ്ടപ്പെട്ടു. പലരും തങ്ങളുടെ ഉറ്റവരെ തേടി ആശുപത്രികളില്‍ അലയുകയായിരുന്നു.  

കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലാണ് അപകടം നടന്നത്. അതിര്‍ത്തി ഗ്രാമത്തിനുപരി മലയോര മേഖല കൂടിയാണിത്. ഇതിന് സമീപത്തെ ഏക ആശുപത്രി പൂടംങ്കല്‍ താലൂക്ക് ആശുപത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ ഇവിടെ എത്തിക്കാന്‍ തന്നെ ഒരു മണിക്കൂര്‍ വേണമായിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും തീരെയില്ലാത്ത പൂടംങ്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഗുരുതരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാടും പിന്നീട് മംഗലാപുരത്തും പരിയാരത്തുമൊക്കെ മാറ്റിയത്. അതിനാലായിരിക്കണം മരണം ഏഴായത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ബസ് മറിഞ്ഞതിന്റെ ആഘാതത്തില്‍ തെറിച്ച് വീണ് പലരുടെയും കൈകാലുകള്‍ പൊട്ടിയിട്ടുണ്ട്. തലയ്‌ക്കു സാരമായി പരുക്കേറ്റവരുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയായിരുന്നു. പലരും ആശുപത്രികളില്‍ തങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ബസ്സിലെ യാത്രക്കാരി മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിലെ അന്വേഷത്തില്‍ മാത്രമേ ഇതിനേ കുറിച്ച് വ്യക്തതവരൂ. കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഒരു ബസില്‍ 60 പേരില്‍ കൂടുതല്‍ സഞ്ചരിച്ചതും അന്വേഷണ പിരിധിയില്‍ വരും. അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതിനാലാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാത്തതെന്നാണ് വിലയിരുത്തല്‍. പരിക്കേറ്റവരെ ജീപ്പിലും ഓട്ടോയിലും ഒക്കെയാണ് ആദ്യം ആശുപത്രിയില്‍ എത്തിച്ചത്.

ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളും ബസ്സിലുണ്ടായിരുന്ന സ്ത്രീകളും പറയുന്നത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു സ്ഥലത്തെത്തി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീയെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.  

ഡെപ്യൂട്ടി ഡിഇഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡിഎംഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും, ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ജില്ലാ പോലീസ് മേധാവി ശില്‍പ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍ തുടങ്ങി നിരവധി പേര്‍ ജില്ലാ ആശുപത്രിയില്‍ എത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.