Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് ജപ്തി; ഉദ്യോഗസ്ഥര്‍ക്കെതിരെ ഭാരവാഹികള്‍

ശതാബ്ദിനിറവിലെത്തിയ ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് ജപ്തി ചെയ്ത സംഭവത്തില്‍ റവന്യൂ നടപടിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ലബ് ഭാരവാഹികള്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 01:00 pm IST
in Kollam
ക്യുഎസി കെട്ടിട ഓഫീസ് മുറിയുടെ വാതിലില്‍ ജപ്തിനോട്ടീസ് പതിച്ച നിലയില്‍

ക്യുഎസി കെട്ടിട ഓഫീസ് മുറിയുടെ വാതിലില്‍ ജപ്തിനോട്ടീസ് പതിച്ച നിലയില്‍

കൊല്ലം: ശതാബ്ദിനിറവിലെത്തിയ ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് ജപ്തി ചെയ്ത സംഭവത്തില്‍ റവന്യൂ നടപടിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ലബ് ഭാരവാഹികള്‍ രംഗത്ത്. ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.  

തഹസില്‍ദാര്‍ എസ്. ശശിധരന്‍പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. ദേവരാജന്‍, ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ പണ്ടി. ശുഭന്‍, വടക്കേവിള വില്ലേജ് ഓഫീസര്‍ എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തിനടപടി. എആര്‍ ക്യാമ്പിന് സമീപം ക്യുഎസി റോഡില്‍ 64 സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്. ഇതോടൊപ്പം ഓഫീസ് കെട്ടിടവുമുണ്ട്.  

കെട്ടിടം സീല്‍ചെയ്ത് ജപ്തിനോട്ടീസും പതിച്ചിട്ടുണ്ട്. കളക്ടര്‍ക്ക് ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ക്ലബിന്റെ യശസിന് കളങ്കമുണ്ടാക്കും വിധം മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപിച്ചിട്ടുണ്ട്.

കുടിശ്ശികയായത്  1989 മുതലുള്ള പാട്ടത്തുക

കൊല്ലത്തെ കായികരംഗത്തിന് സമഗ്രമായ പരിശീലനം നല്‍കാനുള്ള ഉദ്ദേശ്യത്തോടെ സ്ഥാപിച്ചതാണ് ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ്. 1989 മുതലുള്ള പാട്ടത്തുക കുടിശ്ശിക വരുത്തിയതോടെയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പക്ഷം. ഒരുകോടിയിലേറെ രൂപ കുടിശ്ശികയായിരുന്ന സ്ഥാനത്താണ് ഒറ്റത്തവണ തുകയായി 64 ലക്ഷംരൂപ നിശ്ചയിച്ചത്. ഈ നിര്‍ദേശം നേരത്തെ തന്നെ റവന്യൂവകുപ്പില്‍ നിന്നുമുണ്ടായതാണ്. 1985നു ശേഷം പുതിയനിയമം വന്നതോടെ പാട്ടഭൂമിക്ക് വന്‍തോതില്‍ പാട്ടത്തുക നിശ്ചയിക്കപ്പെട്ടെന്നും അതിനാലാണ് കുടിശ്ശിക വര്‍ധനവുണ്ടായതെന്നുമാണ് ക്ലബ് ഭാരവാഹികളുടെ നിലപാട്.

പത്തുദിവസത്തിനുള്ളില്‍  വീണ്ടെടുക്കും

ജപ്തി ചെയ്യപ്പെട്ട ക്ലബിന്റെ കെട്ടിടവും സ്ഥലവും പത്തുദിവസത്തിനുള്ളില്‍ വീണ്ടെടുക്കാനുള്ള നീക്കം ക്ലബ് ഭാരവാഹികള്‍ ആരംഭിച്ചു. ഒരു മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് ജപ്തി നടപടിയുണ്ടായതെന്ന് സെക്രട്ടറി ജി. രാജ്‌മോഹന്‍ ജന്മഭൂമിയോട് പറഞ്ഞു.  

പത്തുദിവസത്തിനുള്ളില്‍ ക്ലബ് വീണ്ടെടുക്കാനാണ് ശ്രമം. കോവിഡ് കാലമായതിനാല്‍ ഒമ്പതുമാസമായി ക്ലബ് പ്രവര്‍ത്തിച്ചിട്ടില്ല. ഭാരവാഹി യോഗങ്ങളും കൂടുന്നില്ല. ഏറെക്കാലത്തിനുശേഷം ജപ്തിയുടെ തലേദിവസം കൂടിയ യോഗത്തില്‍ പാട്ടകുടിശ്ശിക സര്‍ക്കാരിലേക്ക് അടയ്‌ക്കുന്നത് സംബന്ധിച്ചായിരുന്നു അജണ്ട. ഇതിന്‍മേലുള്ള ചര്‍ച്ചയില്‍ തീരുമാനമാകുകയും ഉടന്‍തന്നെ 64 ലക്ഷംരൂപ ട്രഷറിയിലേക്ക് അടയ്‌ക്കുകയും ചെയ്യാന്‍ നിശ്ചയിച്ചു. എന്നാല്‍ പൊടുന്നനെ ജപ്തിയും കാര്യങ്ങളുമെല്ലാം നടത്തി ഉദ്യോഗസ്ഥര്‍ ക്ലബിന് നാണക്കേടുണ്ടാക്കി. ഇതിന് പിന്നില്‍ ഇപ്പോഴത്തെ ഭരണസമിതിയോട് അമര്‍ഷമുള്ള മുന്‍ അംഗങ്ങളാണോ എന്നും ഭാരവാഹികള്‍ അന്വേഷിക്കുന്നുണ്ട്. സമാനരീതിയില്‍ കുടിശ്ശിക വരുത്തിയിട്ടും മറ്റൊരു ക്ലബിനെതിരെയും റിക്കവറി നടപടി നടന്നിട്ടില്ല എന്നതാണ് സംശയത്തിന് കാരണം.

Tags: kollamAthletic club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.