കൊല്ലം: കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ ബഷീറാണ് (68) മരിച്ചത്. വ്യാഴാച്ച പുലർച്ചെ ആയിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് ജനവാസമേഖലയിലെത്തി കാട്ടുപോത്ത് ബഷീറിനെ ആക്രമിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം.
സ്ഥലത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിരന്തരം കാട്ടുപോത്തിന്റെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് മുൻപും നാട്ടുകാർ പറഞ്ഞിട്ടുണ്ട്. ഇതിന് കൃത്യമായ നടപടി വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മലയോരമേഖലയിലും വനമേഖലയിലും വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് വർധിച്ചുവരികയാണ്. അടുത്തിടെ എട്ടുപേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.
















