കോഴിക്കോട്: അന്തരിച്ച പ്രമുഖ വ്യവസായിയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റുമായ കെ.ടി. രഘുനാഥിന് നഗരത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തെ വസതിയായ നിരഞ്ജനയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. കോവിഡ് മാനദണ്ങ്ങള് പാലിച്ചായിരുന്നു പൊതുദര്‍ശനം.
എംപിമാരായ എം.കെ. രാഘവന്, എളമരം കരീം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ. പ്രദീപ് കുമാര്‍ എംഎല്‍എ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്, ബിജെപി ഉത്തര മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, എം.വി. ശ്രേയാംസ്കുമാര്‍, പി.വി. ചന്ദ്രന്, പി.വി. ഗംഗാധരന്, പി.വി. നിധീഷ്, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്, മുന്‍ഡിസിസി പ്രസിഡന്റ് കെ.സി. അബു, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് വിദ്യാര്‍ത്ഥി പ്രമുഖ് എന്‍.പി. രൂപേഷ്, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സഹ കാര്യവാഹ് സര്‍ജിത്ത് ലാല്‍, ആര്‍എസ്എസ് വെള്ളയില്‍ നഗര്‍ സംഘചാലക് എന്‍.പി. സോമന് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈകിട്ട് മൂന്നോടെ തിരുത്തിയാട് ശ്മശാനത്തില്‍ സംസ്കാരം നടന്നു. കൊച്ചുമകന് അരവിന്ദാണ് ചിതയ്ക്ക് തീകൊളുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: