Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങി 2 എംഎല്‍എമാര്‍ പ്രതിക്കൂട്ടില്‍; മുസ്ലീം ലീഗ് നേതൃത്വം വെട്ടില്‍

സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങി 2 എംഎല്‍എമാര്‍ പ്രതിക്കൂട്ടില്‍; മുസ്ലീം ലീഗ് നേതൃത്വം വെട്ടില്‍

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Oct 25, 2020, 10:34 pm IST
inKerala

കണ്ണൂര്‍: മുസ്ലീം ലീഗിന്റെ  ഉത്തര മലബാറില്‍ നിന്നുള്ള രണ്ട് എംഎല്‍എമാര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കുരുക്കിലായതോടെ പ്രതിരോധിക്കാനാവാതെ നേതൃത്വം. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളായ രണ്ടുപേരാണ്  വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായ ആരോപണത്തിന് വിധേയരായിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുസ്ലീം ലീഗിന്റെ മുന്‍നിര നേതാക്കളിലൊരാളായ മഞ്ചേശ്വരം എംഎല്‍എ  എം.സി. കമറുദ്ദീന്‍ നൂറുകോടിയില്‍പ്പരം രൂപ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലാണ്. ഇതിന് തൊട്ടു പിന്നാലെയാണ് പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ അഴീക്കോട്ടെ സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന കേസിലും അനുമതിയില്ലാതെ  ആഢംബര വീട് നിര്‍മ്മിച്ചതിനും നികുതി വെട്ടിച്ചതിനും മറ്റൊരു നേതാവും എംഎല്‍എയുമായ കെ.എം. ഷാജി എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍പ്പെട്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്. .

തലശേരി മുതല്‍ കര്‍ണാടകയിലെ മംഗളൂര് വരെ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക ക്രമക്കേടുകളാണ് കമറുദ്ദീന്‍ ചെയര്‍മാനായ കാസര്‍കോഡെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശൃംഖലകളുമായി ബന്ധപ്പെട്ട് നടന്നതെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം നിക്ഷേപിച്ച വ്യക്തികള്‍ എണ്‍പതിലധികം പരാതിയാണ് കമറുദ്ദീനെതിരെ കാസര്‍കോഡും കണ്ണൂരുമായി പോലീസിന് ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ലീഗിന്റെ മറ്റ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഒത്തുതീര്‍പ്പാക്കാനുളള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ഒടുവില്‍ കേസില്‍ നിന്നും രക്ഷപ്പെടാനായി തനിക്കു കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയിരിക്കുകയാണ് കമറുദ്ദീന്‍.  

മുസ്ലീം ലീഗിന്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാക്കളിലൊരാളാണ് കെ.എം. ഷാജി എംഎല്‍എ. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ അഴീക്കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണ വിജയിച്ച കെ.എം. ഷാജി ഒരേസമയം രണ്ടു കേസുകളില്‍ അന്വേഷണം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിജിലന്‍സും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റുമാണ് ഷാജിക്കെതിരെയുള്ള അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്നകേസ് അന്വേഷിക്കുന്നത്. അതിനിടയില്‍ എംഎല്‍എയുടേയും ഭാര്യയുടേയും ഉടമസ്ഥതിയിലുളള കോഴിക്കോടും കണ്ണൂരുമുളള രണ്ട് ആഢംബര വീടുകളുടെ നിര്‍മ്മാണത്തിലെ സാമ്പത്തിക ഉറവിടവും ചട്ടലംഘനവും ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.  മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും കഴിഞ്ഞ ദിവസം കേസുമായി  ബന്ധപ്പെട്ട് മൊഴിയെടുക്കുകയുണ്ടായി.  

ഷാജിക്കെതിരെയുള്ള അന്വേഷണം പാര്‍ട്ടിയിലേക്കു നീളുമെന്ന ആശങ്കയിലാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. അതു കൊണ്ടു തന്നെ ഷാജിയെ കൊള്ളാനും തള്ളാനുമാവാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. കമറുദ്ദീനെതിരെ നാമമാത്രമായ നടപടികളെടുത്തെങ്കിലും ഷാജിക്കെതിരെ നേതൃത്വം ചെറുവിരലനക്കാന്‍ തയ്യാറാവാത്തതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ഇതെല്ലാം കേസിന്റെ സ്വാഭാവിക നടപടിയെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്‌ട്രീയ ആരോപണങ്ങള്‍ നേരിടാനാവാതെ ഉഴറുകയാണ് നേതാക്കള്‍. പ്രധാനപ്പെട്ട രണ്ട് നേതാക്കളും എംഎല്‍എമാരും കോഴയാരോപണങ്ങളില്‍പ്പെട്ടത് മുസ്ലീംലീഗിനകത്തും യുഡിഎഫ് മുന്നണിക്കകത്തും ഒരു പോലെ ചര്‍ച്ചയാവുകയും ഇതേ ചൊല്ലി ഭിന്നതയും രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. സംഘടനാപരമായ നടപടികളെടുക്കാതെ രണ്ട് നേതാക്കളേയും സംരക്ഷിക്കുന്നതിനെതിരെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മലബാറില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സംസ്ഥാനത്താകെ മുസ്ലീം ലീഗിനെ  പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: Muslim Leagueഎംഎല്എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.