Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി തുടങ്ങിയത് ഗാന്ധിജിയെ നാട് കടത്താന്‍ വാങ്ങിയ വെള്ളിപ്പണം കൊണ്ട്; കമ്മ്യൂണിസത്തിന്റെ സംഭാവന നൂറ്റാണ്ടിന്റെ രാജ്യദ്രോഹം

ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തര്‍ക്കിയിലേക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങയത് നിഷേധിക്കാനാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 06:48 pm IST
in Kerala

തൃശ്ശൂര്‍: ഒരു നൂറ്റാണ്ടിന്റെ രാജ്യദ്രോഹമാണ് കമ്മ്യൂണിസത്തിന്റെ സംഭാവന എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി അല്‍പ്പം പോലും ഉണ്ടാകില്ലന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഗാന്ധിജിയെ നാട് കടത്താന്‍ സഹായിക്കാമെന്ന് ബിട്ടീഷ്‌കാര്‍ക്ക് ഉറപ്പു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കൊടുത്തിരുന്നതായും അങ്ങനെ കിട്ടിയ പണം കൊണ്ടാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്നും സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍, എം. ബി രാജേഷ് എന്നിവര്‍ എഴുതിയതിയതിന് മറുപടിയായി ഗോപാലകൃഷ്ണന്‍ ചോദിച്ചു.

ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തര്‍ക്കിയിലേക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള  രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങയത് നിഷേധിക്കാനാകുമോ? 1947 ആഗസ്റ്റ് 15  സ്വാതന്ത്യ ദിനം കരിദിനം ആയി ആചരിക്കാന്‍ കല്‍ക്കത്ത തീസിസിലുടെ പ്രഖ്യാപിച്ചതും കിട്ടിയ സ്വാതന്ത്ര്യം ബൂര്‍ഷാ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചതും  ബോധപൂര്‍വ്വം മറന്നോ?  

സ്വതന്ത്ര ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ രാജ്യദ്രോഹങ്ങളില്‍ ചിലത് മാത്രം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ സമയം ഞാന്‍ വിനിയോഗിക്കട്ടെ. സ്വാതന്ത്ര്യത്തിന് ശേഷം ഉടന്‍ വന്ന ധാന്യ ക്ഷാമത്തില്‍ കപ്പല്‍ വഴി വന്ന ധാന്യം ഇറക്കാന്‍ അനുവദിക്കാതെ തൊഴിലാളികളെ അണിനിരത്തിയതും ചൈനയുമായി 1962 ല്‍ നടന്ന യുദ്ധത്തില്‍ ചൈനയോടൊപ്പം നിന്നതും ചൈനക്ക് വേണ്ടി സംസാരിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല.

കോടിയേരി ബാലകൃഷ്ണന്‍, എം. ബി രാജേഷ് എന്നിവര്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കുള്ള തുറന്ന കത്തില്‍ ഗോപാലകൃഷ്ണന്‍ എഴുതി.

കത്തിന്റെ പൂര്‍ണ്ണരൂപം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യയുടെ നൂറാം വര്‍ഷം പ്രമാണിച്ച് പുറത്തിറക്കിയ പ്രസ്താവനയും  

ഫേസ്ബുക്ക്‌പോസ്റ്റും കണ്ടപ്പോള്‍ അതിശയവും അനുചിതത്വവും ഏറെ പരിഹാസവും തോന്നി.  

സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് എഴുതിയത് വാസ്തവത്തില്‍ ചരിത്രം മനസ്സിലാക്കാതെയോ അതോ ചരിത്രത്തിലെ അടവ് നയമോ?  

1920 ഒക്ടോബര്‍ 17 ന്  താഷ്‌ക്കന്റില്‍ ആരംഭം കുറിച്ചത് തന്നെ ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തര്‍ക്കിയlലക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള  

രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കൊണ്ടായിരുന്നത്‌കൊണ്ട് തുടക്കം മുതല്‍ ഒടുക്കം നൂറാം വര്‍ഷം വരെ രാജ്യദ്രോഹത്തിന്റെ ഡിഎന്‍എ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്തര്‍ലീനമായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? 1925 ഡിസംബര്‍ 26 ന് കാന്‍പുരില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ നിന്ന് സംഘാടകനായിരുന്ന സത്യഭക്തയെ എം എന്‍ റോയ് പുറത്താക്കിയത് ഇതിന്റെ ആദ്യ ഉദാഹരണമായിരുന്നില്ലേ?  

1939 ല്‍ ബ്രിട്ടീഷ്  സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1941 ജൂണ്‍ 22ന് ഹിറ്റ്‌ലര്‍, റഷ്യയെ അക്രമിച്ച ദിനം മുതല്‍ റഷ്യ അമേരിക്ക ബ്രിട്ടന്‍ അച്ചുതണ്ടിന് വേണ്ടി ചാരപ്പണി നടത്തി ഗാന്ധിജിയേയും സ്വാതന്ത്ര്യ സമര സേനാനികളേയും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഒറ്റിക്കൊടുത്തില്ലേ? യൂദാസിന് കിട്ടിയ വെള്ളിനാണയം പോലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തന്ന വെള്ളിനാണയത്തിലല്ലേ ദേശാഭിമാനി പത്രം, നിങ്ങള്‍ 1942  ന് തുടങ്ങിയത് ?ഗാന്ധിജിയെ നാട് കടത്താന്‍ സഹായിക്കാമെന്ന് ഏറ്റ് ബ്രിട്ടീഷ്‌കാരുമായി 1942 ജൂലൈ 23 ന് നിങ്ങള്‍ കൊടുത്ത ഉറപ്പിലല്ലേ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിങ്ങള്‍ക്ക് ചില സൗകര്യങ്ങള്‍ ചെയ്ത് തന്നത്,എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ?

ഒരു നൂറ്റാണ്ടിന്റെ രാജ്യദ്രോഹമാണ് കമ്മ്യൂണിസത്തിന്റെ സംഭാവന എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി അല്‍പ്പം പോലും ഉണ്ടാകില്ല.  

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഒപ്പം നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് കോമിന്റന്റ് ആഹ്വാനം ചെയ്തതും അത് അംഗീകരിച്ച് പ്രമേയം പസ്സാക്കി നാട്ടിലെ രാജ്യസ്‌നേഹികളെ ഒറ്റിക്കൊടുത്തതും ബ്രിട്ടനെ എതിര്‍ത്ത ഗാന്ധിജി,സുബാഷ് ചന്ദ്ര ബോസ് എന്നിവരടക്കമുള്ള ദേശസ്‌നേഹികളെ അധിക്ഷേപിച്ചതും അപമാനിച്ചതും നിങ്ങള്‍ മറന്ന് പോയതോ അതോ മന:പൂര്‍വ്വം ഓര്‍മ്മിക്കാതിരുന്നതോ?

ഭാരത വിഭജനത്തിന് ജിന്നക്ക് പ്രേരണയായി  ഭൂപടമുണ്ടാക്കി പാക്കിസ്ഥാന്‍ എന്ന് നാമകരണം ചെയ്തതിലും നിങ്ങളുടെ പങ്ക് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മറക്കാനാകില്ല.  ഭാരതം രണ്ടായിട്ടല്ല പതിനാലായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നില്ലേ?

1947 ആഗസ്റ്റ് 15  സ്വാതന്ത്യ ദിനം കരിദിനം ആയി ആചരിക്കാന്‍ കല്‍ക്കത്ത തീസിസിലുടെ പ്രഖ്യാപിച്ചതും കിട്ടിയ സ്വാതന്ത്ര്യം ബൂര്‍ഷാ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചതും  നിങ്ങള്‍ ബോധപൂര്‍വ്വം മറക്കുന്നത് കൊണ്ട്  ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നു.  

സ്വതന്ത്ര ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ രാജ്യദ്രോഹങ്ങളില്‍ ചിലത് മാത്രം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ സമയം ഞാന്‍ വിനിയോഗിക്കട്ടെ. സ്വാതന്ത്ര്യത്തിന് ശേഷം ഉടന്‍ വന്ന ധാന്യ ക്ഷാമത്തില്‍ കപ്പല്‍ വഴി വന്ന ധാന്യം ഇറക്കാന്‍ അനുവദിക്കാതെ തൊഴിലാളികളെ അണിനിരത്തിയതും ചൈനയുമായി 1962 ല്‍ നടന്ന യുദ്ധത്തില്‍ ചൈനയോടൊപ്പം നിന്നതും ചൈനക്ക് വേണ്ടി സംസാരിച്ചതും ജനങ്ങള്‍ മറന്നിട്ടില്ലെന്ന് മാത്രമല്ല ധോക് ലാം സംഭവത്തിലടക്കം ഇപ്പോഴും നിങ്ങള്‍ ചൈന ഭക്തി  തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാശ്മീര്‍  വിഘടനവാദികളോടും ഇസ്‌ളാമിക് ഭീകരവാദികളോടും നിങ്ങള്‍ പുലര്‍ത്തുന്ന മൈത്രിയും മാനസിക ബന്ധവും രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഭൂഷണമാണന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?രാജ്യം, ആണവായുധം നിര്‍മ്മിച്ച് കരുത്ത് കാട്ടിയപ്പോഴും ചന്ദ്രയാന്‍ പദ്ധതി തയ്യാറാക്കിയപ്പോഴും നിങ്ങള്‍ എതിര്‍ത്തു.  ഭാരതം മുന്നോട്ട് പുരോഗമിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പിന്നില്‍ നിന്ന് കുത്തി പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.  

ഇതാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  ഇന്ന് വരെയുള്ള ചരിത്രം. അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യ ലോക ഭൂപടത്തില്‍ നിന്ന് മറഞ്ഞ് പോയെനെ.

നൂറ് വര്‍ഷത്തെ അപചയം കണ്ടെത്തി തിരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയോടെ,  

അഡ്വ. ബി. ഗോപാലകൃഷ്ണന്‍, 

BJP  സംസ്ഥാനവക്താവ്.

Tags: cpmbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

India

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

Kerala

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.