തിരുവനന്തപുരം:കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ കലിമ ചൊല്ലാന്‍ പറയുകയും അത് ചൊല്ലാത്തതിന് രാമചന്ദ്രന്‍ നായര്‍ എന്ന ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മലയാളിയെ വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. കശ്മീരിലെ പഹല്‍ഗാമില്‍ ടൂര്‍ പോയപ്പോഴായിരുന്നു ഈ സംഭവം. മകള്‍ ആരതി മേനോന്റെ മുന്‍പില്‍വെച്ചാണ് രാമചന്ദ്രന്‍ നായര്‍ കലിമ ചൊല്ലാത്തതിന്റെ പേരില്‍ പാക് ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
യുഎഇയില്‍ പഠിച്ച തനിക്ക് കലിമ എന്ന വചനം അറിയാമെന്നും പക്ഷെ അതിന്റെ പേര് കലിമ എന്നാണെന്ന് അറിയില്ലെന്നും രാമചന്ദ്രന്‍ നായരുടെ മകള്‍ പറയുന്നു. അന്ന് ഞാന്‍ അവിടെയെത്തിയ ഇന്ത്യന്‍ സൈനികനോട് അലറി വിളിച്ച് ചോദിച്ചിരുന്നു:”ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന്റെ പേരില്‍ എന്റെ അച്ഛന്‍….”- ആര്‍ത്തി പറയുന്നു. ആരതി മേനോന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആ സംഭവം ഇപ്പോഴും ആര്‍ത്തിയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന കറുത്ത ഓര്‍മ്മയാണ്. തന്റെ മുന്നിൽ പിതാവ് വെടിയേറ്റു വീഴുന്നതിന്റെ ഭീകരതയില്‍ നിന്നും ആരതി മേനോന് മുക്തയാകാന്‍ കഴിഞ്ഞിട്ടില്ല.
ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ദൈവത്തിലുള്ള (അല്ലാഹു) ഏകത്വവും പ്രവാചകത്വവും പ്രഖ്യാപിക്കുന്നതിനുള്ള പ്രധാന വചനങ്ങളെയാണ് കലിമ എന്ന് പറയുന്നത്. ഇസ്‌ലാമിൽ ആകെ ആറ് കലിമകളാണ് (Six Kalimas) ഉള്ളത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വാസപ്രഖ്യാപനമായി കണക്കാക്കുന്നതുമായ ‘കലിമത്തു തൗഹീദ്’ (ശഹാദത്ത്). അത് ഇങ്ങിനെയാണ്:
അറബിയിൽ: അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹൂ വ റസൂലുഹൂ.
മലയാളം അർത്ഥം: അല്ലാഹു അല്ലാതെ ആരാധനയ്‌ക്കർഹനായി മറ്റൊരാളുമില്ലെന്നും, മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദാസനും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
















