Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബക്കറ്റിലെ വെള്ളത്തിനും തിരയിളക്കമോ

കൈരളി- ജോസ് കെ. മാണി വിഭാഗത്തിനും എന്‍സിപിക്കും പാല വൈകാരിക വിഷയമാണ്. എല്‍ഡിഎഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നല്‍കിയാല്‍ മാണി സി. കാപ്പന്‍ ഇടയും. അത് നിര്‍ണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. എന്‍സിപി ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യുഡിഎഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം.

ഉത്തരന്‍ by ഉത്തരന്‍
Oct 14, 2020, 05:17 am IST
in Main Article

ഉപ്പില്ലാത്ത കറിയില്ല എന്ന് പറയാറില്ലെ. അതുപോലെയാണിപ്പോള്‍ കേരളാ കോണ്‍ഗ്രസ്. ഇംഗ്ലീഷ് അക്ഷരങ്ങളെ കവച്ചുവയ്‌ക്കുംവിധമായിരിക്കുന്നു കേരള കോണ്‍ഗ്രസുകളുടെ പെരുപ്പം. അഷ്ടിക്ക് വകയില്ലാത്ത കുടുംബത്തില്‍ പെറ്റുപെരുകിയാല്‍ അന്നംതേടി അലയേണ്ടിവരും. അതുപോലെ വിവിധ കേരളാ കോണ്‍ഗ്രസുകാര്‍ പല മുന്നണികളിലായി  സ്ഥാനംപിടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുവന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനമാണ് നിശ്ചയിക്കപ്പെടാനുള്ളത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തട്ടിനില്‍ക്കുന്ന ഇടതുമുന്നണി പ്രവേശം എന്താകുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ.

കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം. ഇക്കാര്യത്തില്‍ സിപിഎമ്മോ ഇടതുപക്ഷമുന്നണിയോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ തര്‍ക്കമില്ല. ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മറുപടി നല്‍കുമെന്നുമാണ് സിപിഎം പറയുന്നത്.

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ സിപിഐ തുറന്ന പോരിന് ഒരുങ്ങുന്നത് വെറും അടവാണെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതകളുണ്ടെന്നും അതിന് തുരങ്കം വയ്‌ക്കരുതെന്നുമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. ജോസ് പക്ഷത്തിന് ശക്തിയുണ്ടെന്ന് സിപിഎം സെക്രട്ടറി കോടിയേരി നേരത്തെ പറഞ്ഞതാണ്. കടല്‍ വെള്ളം ബക്കറ്റില്‍ ശേഖരിച്ചാല്‍ തിരയുണ്ടാകില്ലെന്ന് അന്ന് കാനം പ്രതികരിച്ചിരുന്നു. എന്നാല്‍ ജോസഫിന്റെ മുന്നണി പ്രവേശനം ഘടകകക്ഷികള്‍ക്കിടയില്‍ പ്രശ്‌നമാകുമ്പോള്‍ ബക്കറ്റിലെ വെള്ളത്തിനും തിരയോ എന്ന ചോദ്യമാണ് ഉയരുന്നത്.

ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ട. സംസ്ഥാനത്ത് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം മൂന്ന് മുന്നണിയുമായി വിലപേശുന്ന പാര്‍ട്ടിയാണ്. വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം പറയുന്നു.  

പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയാല്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി. കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി. കാപ്പന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടത്രെ.

ജോസ് കെ. മാണി വിഭാഗത്തിനും എന്‍സിപിക്കും പാല വൈകാരിക വിഷയമാണ്. എല്‍ഡിഎഫിലെത്തുന്ന ജോസ് കെ. മാണി പക്ഷത്തിന് പാലാ സീറ്റ് നല്‍കിയാല്‍ മാണി സി. കാപ്പന്‍ ഇടയും. അത് നിര്‍ണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. എന്‍സിപി ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യുഡിഎഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം.

കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി. കാപ്പന്‍ സംസാരിച്ചു. പിന്നീട് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തി. മാണി സി. കാപ്പന്‍ വരുന്നതിനോട് യു.ഡി.എഫിന് എതില്‍പ്പില്ല. ജോസ് കെ. മാണിക്കു വേണ്ടി സി.പി.എം. മാണി സി. കാപ്പനെ തഴയുന്നത് കാപ്പന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നുണ്ട്.

എന്‍സിപിയുടെ രണ്ട് എംഎല്‍.എമാരില്‍ എ.കെ. ശശീന്ദ്രന് യുഡിഎഫ് ബന്ധത്തിന് തയ്യാറാകില്ല. അങ്ങനെയെങ്കില്‍ പാലയെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പിന്റെ സാഹചര്യം ഉണ്ടാകും. പാല മാണി സാറിന് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണ്;  പാല വിട്ടുനല്‍കില്ല; കേരളാ കോണ്‍ഗ്രസിന് എല്‍ഡിഎഫിലേക്ക് സ്വാഗതം; മാണി സി. കാപ്പന് പാല:  ആകെ കുഴയുകയാണ് ഇടതുമുന്നണി.

യുഡിഎഫിന്റെ ഭാഗമായി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായതെന്ന പൊതുവികാരമാണ് നേതാക്കള്‍ കഴിഞ്ഞ നേതൃയോഗത്തിലും പങ്കുവെച്ചത്. മടങ്ങിപ്പോകുന്നത് അതുകൊണ്ടുതന്നെ അജന്‍ഡയിലില്ല. ഇടതുമുന്നണി കണ്‍വീനറുമായി പലവട്ടം ചര്‍ച്ച നടത്തി.  

ജോസ് കെ. മാണി വന്നതുകൊണ്ട്  മധ്യ കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വിലയിരുത്തിയിട്ടുണ്ട്. സിപിഐ മത്സരിക്കുന്ന ഒരു സീറ്റ് പോലും വിട്ടു കൊടുക്കില്ലെന്നും പറയുന്നു. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം അവസാനഘട്ടത്തിലെത്തി നില്‍ക്കെ സിപിഐ നേതൃത്വം അതൃപ്തി പരസ്യമാക്കിയത് തലവേദനയാകും.  

എന്നാലും സിപിഎം തീരുമാനിച്ചാല്‍ മറിച്ചൊരു നിലപാട് പറയാനുള്ള ശേഷി സിപിഐയ്‌ക്കുണ്ടാവില്ല. പഞ്ചായത്തില്‍ കൂടുതല്‍ സീറ്റ് ഉറപ്പിക്കാന്‍ നേതൃത്വത്തിന്റെ വാശിക്കപ്പുറം ഒന്നും സംഭവിക്കില്ലെന്ന് തീര്‍ച്ച.

Tags: keralacpmelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പുതിയ വാര്‍ത്തകള്‍

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.